ഉള്ളിയ്ക്ക് പിന്നാലെ രാജ്യത്ത് തക്കാളിയും വിലയും കുതിച്ചുയരുന്നു. ദേശീയ തലസ്ഥാനത്തെ റീട്ടെയിൽ വിപണികളിലെ തക്കാളി വില ഉയർന്ന നിരക്കിൽ തുടരുന്നു. ഡൽഹിയിലെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. മദേഴ്സ് ഡയറിയുടെ സഫാൽ ഔട്ട്‌ലെറ്റുകൾ വഴി തക്കാളി സത്ത് വിതരണം ആരംഭിച്ചിട്ടും കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണ് വില.
തക്കാളി- ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതാണ് മറ്റ് സംസ്ഥാനങ്ങളിൽ തക്കാളി വില കുതിച്ചുയരാൻ കാരണം. ഉപഭോക്ത്യകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച ദില്ലിയില്‍ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയാണ് നിരക്ക്. എന്നാല്‍, പ്രാദേശി മാര്‍ക്കറ്റുകളില്‍ നിരക്ക് കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെറിയ ഉള്ളിക്ക് പിന്നാലെ തക്കാളിയും സെഞ്ച്വറി അടിച്ചു!!!
ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ വില. തക്കാളിക്ക് വിപണിയില്‍ വില കൂടുതലായത് കൊണ്ട് സത്ത് ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ തക്കാളി വില കുറയുമെന്നാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കണക്കാക്കുന്നത്.
എന്നാൽ ഇതിന് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നറിയില്ല. കാരണം ഉണക്കിയ ഉള്ളി വിപണിയിലെത്തിച്ചിരുന്നെങ്കിലും ഇതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ 'വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് ഒരു പരിധി വരെ വിപണിയെ സ്വാധീച്ച ഉത്പന്നമാണ്. അതേസമയം, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് വിതരണം വർദ്ധിപ്പിക്കാൻ തക്കാളി ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ തക്കാളി ഉത്പാദിപ്പിക്കുന്ന തക്കാളി ഉത്പാദിപ്പിക്കുന്ന നാല് പ്രധാന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്ര, കർണാടക, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവ.
വീട്ടമ്മമാർ തക്കാളി ഉപേക്ഷിക്കുന്നു; വില 100 കടന്നു
malayalam.goodreturns.in