2019 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 27.90 ശതമാനം ഇടിഞ്ഞ് 654.96 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 908.88 കോടി രൂപയായിരുന്ന ബാങ്കിന്റെ അറ്റാദായം. ബാങ്കിന്റെ അറ്റ പലിശ വരുമാനം 25.53 ശതമാനം വർധിച്ച് 8,057 കോടി രൂപയായി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 6,418 കോടി രൂപയായിരുന്നു.
അവലോകന കാലയളവിൽ മൊത്ത നിഷ്‌ക്രിയ ആസ്തി 6.37 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.54 ശതമാനമായിരുന്നു. 2019 ജൂൺ അവസാനിച്ച മുൻ പാദത്തിൽ ഇത് 6.49 ശതമാനമായിരുന്നു. അറ്റ എൻപിഎയുടെ ശതമാനം 3.65 ശതമാനത്തിൽ നിന്ന് 1.60 ശതമാനമായി ഉയർന്നു. 2019 ജൂൺ അവസാനിച്ച പാദത്തിൽ ഇത് 1.77 ശതമാനമായിരുന്നു.
ഐസിഐസിഐ ബാങ്കിന്റെ മൊത്തം ചെലവ് 22 ശതമാനം വർദ്ധിച്ച് 15,885.42 കോടി രൂപയായി. മൊത്തം മൂലധന പര്യാപ്തത അനുപാതം 2019 സെപ്റ്റംബർ വരെ 16.14 ശതമാനമാണ്. ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ വെള്ളിയാഴ്ച്ച 3.18 ശതമാനം ഉയർന്ന് 469.10 രൂപയിലാണ് ക്ലോസ് ചെയ്തത്. ബാങ്കിന്റെ ഓഹരി വില കഴിഞ്ഞ ദിവസം എക്കാലത്തെയും ഉയർന്ന നിരക്കായ 470.70 രൂപയിലെത്തിയിരുന്നു.
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 218 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ലാഭം 3,011.73 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 944.87 കോടി രൂപയുടെ ലാഭമാണ് എസ്ബിഐ നേടിയിരുന്നത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ബാങ്കിന്റെ ഓഹരി മൂല്യം 8 ശതമാനം ഉയർന്ന് 295.75 രൂപയിലെത്തി.
ഐസിഐസിഐ,പിഎന്‍ബി, സെന്‍ട്രല്‍ ബാങ്കുകള്‍ വായ്പാ നിരക്ക് കുറച്ചു
malayalam.goodreturns.in