ക്യാൻസറും ഗുരുതരമായ വൃക്ക സംബന്ധമായ അസുഖങ്ങളും ബാധിച്ച രോഗികൾക്ക് പ്രതിമാസം 2,250 രൂപ പെൻഷൻ നൽകാൻ ഹരിയാന സർക്കാർ തീരുമാനിച്ചതായി സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി ഓം പ്രകാശ് യാദവ് പറഞ്ഞു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇതിന് അനുമതി നൽകിയതായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ യാദവ് പറഞ്ഞു. വയോജന പെൻഷന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടെ പരിധിയിൽ സംസ്ഥാനത്തെ കാൻസർ രോഗികളെ ഉൾപ്പെടുത്താൻ ഹരിയാന സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ഗുരുതരമായ വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തവർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും യാദവ് പറഞ്ഞു. നിലവിൽ 28 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പ്രതിമാസം 2,250 രൂപ സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നുണ്ട്.
പെൻഷൻകാരുടെ നൂലാമാലകൾ ഒഴിഞ്ഞു, പെൻഷൻ നൽകുന്ന ബാങ്കുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ
'വൺ നേഷൻ, വൺ റേഷൻ കാർഡ്' എന്ന കേന്ദ്രത്തിന്റെ ആശയം നടപ്പാക്കുന്നതിൽ ഹരിയാന മുൻകൈയെടുത്തതായും മുഖ്യമന്ത്രി ഖട്ടർ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും മറ്റൊരു പ്രധാന പദ്ധതിയെക്കുറിച്ച് പരാമർശിച്ചു കൊണ്ട് യാദവ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഹരിയാനയിലെ കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക റേഷൻ കാർഡ് ആവശ്യമില്ലെന്നും എന്നാൽ അവർ കൈവശം വച്ചിരിക്കുന്ന അതേ റേഷൻ കാർഡ് ഉപയോഗിച്ച് ഓൺലൈൻ സംവിധാനത്തിലൂടെ സംസ്ഥാനത്ത് അവരുടെ റേഷൻ കാർഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ കാർഡ് ഓൺലൈനിൽ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാർക്കും ഈ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സംരംഭത്തിലൂടെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അർഹരായ ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങളും മറ്റും ലഭിക്കും. ഇക്കാര്യത്തിൽ ഹരിയാന എല്ലാത്തരം തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈ സമ്പ്രദായത്തിൽ ഗുണഭോക്താക്കൾക്ക് റേഷൻ ഉടൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം കുടിയേറ്റക്കാർക്ക് വളരെ ഗുണം ചെയ്യുമെന്ന് യാദവ് പറഞ്ഞു. ഇതോടെ കുടിയേറ്റക്കാർക്ക് മറ്റൊരു സംസ്ഥാനത്തേക്ക് മാറിയശേഷം പുതിയ റേഷൻ കാർഡ് ലഭിക്കേണ്ടതില്ലെന്നും മുഴുവൻ നടപടികൾക്കും സുതാര്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ വിതരണത്തിൽ വെട്ടിക്കുറയ്ക്കൽ; പെൻഷൻകാർക്ക് ടെൻഷൻ വേണ്ട