ദില്ലി: ഉയർന്ന പണമിടപാടുകൾക്കുള്ള ആർടിജിഎസ് സേവനങ്ങൾ ഡിസംബർ 14 മുതൽ 24 മുതൽ ലഭ്യമാകും. ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് പ്രോത്സാഹിപ്പിക്കുന്നതിനായാണ് റിസർവ് ബാങ്ക് ആർടിജിഎസ് സേവനങ്ങൾ 24 ആക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 12:30 മുതൽ 24 മണിക്കൂറും ആർടിജിഎസ് സേവനങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് പ്രഖ്യാപിച്ചത്.
പരിധി ഉയർത്തി
കോണ്ടാക്റ്റ്ലെസ് കാർഡ് ഇടപാടുകളുടെ പരിധി 5,000 രൂപയായി ഉയർത്തുന്നതുൾപ്പെടെ നിരവധി നടപടികളും റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. 2019 ഡിസംബറിൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) സംവിധാനം 24 മണിക്കൂർ സമയത്തേക്ക് ലഭ്യമാക്കിയിരുന്നു. ഇന്ന് പുലർച്ചെ 12.30 മുതൽ ആർടിജിഎസ് സൗകര്യം 24 മണിക്കൂർ എന്ന നിലയിൽ പ്രവർത്തനക്ഷമമാകും. നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ അഥവാ നെഫ്റ്റ് സംവിധാനം ഈ വർഷം മുതൽ എല്ലാ സമയത്തും ലഭ്യമാകും.
ചട്ടങ്ങൾ മാറ്റി
നിലവിൽ, എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഒഴികെ, ആഴ്ചയിലെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7.00 മുതൽ വൈകുന്നേരം 6.00 വരെ ആർടിജിഎസ് ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നത്. 24 എക്സ് 7 ആർടിജിഎസ് സംവിധാനത്തിലൂടെ "എപിഎസ്, ഐഎംപിഎസ്, എൻടിസി, എൻഎഫ്‌എസ്, റുപേ, യുപിഐ ഇടപാടുകൾ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും പകരം തീർപ്പാക്കുന്നതിന് സൗകര്യമൊരുക്കുന്നതിലൂടെ സിസ്റ്റത്തിൽ സെറ്റിൽമെന്റും സ്ഥിരസ്ഥിതി അപകടസാധ്യതയും കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞിരുന്നു. അഞ്ച് ദിവസം മുമ്പ്. "
എന്തുകൊണ്ട് നെഫ്റ്റ്
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2019 ജൂലൈ മുതൽ ആർബിഐ നെഫ്റ്റ്, ആർടിജിഎസ് വഴി ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നത് നിർത്തിവച്ചു. ആർടിജിഎസ് എന്നത് വലിയ മൂല്യമുള്ള തൽക്ഷണ ഫണ്ട് കൈമാറ്റങ്ങൾക്കാണ്, അതേസമയം രണ്ട് ലക്ഷം രൂപ വരെ ഫണ്ട് കൈമാറ്റത്തിന് നെഫ്റ്റ് ഉപയോഗിക്കുന്നു.
ബാങ്കിംഗ് സേവനങ്ങൾ
എപിഎസ്, ഐഎംപിഎസ്, എൻടിസി, എൻഎഫ്‌എസ്, റുപേ, യുപിഐ ഇടപാടുകൾ നേരത്തെ ആഴ്ചയിലെ അഞ്ച് ദിവസങ്ങളിലായിരുന്നു ലഭ്യമായിരുന്നത്. ഇതിന് പകരം എല്ലാ ദിവസങ്ങളിലും ഇവ ലഭ്യമാക്കുന്നതിനുള്ള നടപടികളും നടത്തിവരുന്നുണ്ട്. പണമിടപാട് സംവിധാനം ഏറ്റവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണെന്ന് നേരത്തെ തന്നെ റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കിയിരുന്നു.
ചാർജ് ഒഴിവാക്കി
രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2019 ജൂലൈ മുതൽ ആർബിഐ നെഫ്റ്റ്, ആർടിജിഎസ് വഴി ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നത് റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു. ആർടിജിഎസ് എന്നത് വലിയ മൂല്യമുള്ള തൽക്ഷണ ഫണ്ട് കൈമാറ്റങ്ങൾക്കാണ്, അതേസമയം രണ്ട് ലക്ഷം രൂപ വരെ ഫണ്ട് കൈമാറ്റത്തിന് നെഫ്റ്റാണ് ഉപയോഗിക്കുന്നത്.
പരിധി ഉയർത്തും
ഡിജിറ്റൽ പണമിടപാട് സംവിധാനം വ്യാപിപ്പിക്കുന്നതിന്റെയും സുരക്ഷിതമാക്കുന്നതിന്റെയും ഭാഗമായി ജനുവരി ഒന്ന് മുതൽ കോണ്ടാക്ട് ലെസ് കാർഡ് ഇടപാട്, 2000- മുതൽ 5000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ എന്നിവ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത് ഉപയോക്താക്കളുടെ നിർബന്ധത്തെയും വിവേചനാധികാരത്തെയും ആശ്രയിച്ചാണുള്ളത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications