കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ, മാസ്കുകൾ, സാനിറ്റൈസറുകൾ, കൊറോണ വൈറസ് മരുന്നുകൾ എന്നിവയുടെ കരിഞ്ചന്ത വിപണനം വർദ്ധിക്കുകയും ആളുകൾ ഇത് സംബന്ധിച്ച് പരാതിപ്പെടാനും തുടങ്ങി. കൊറോണ മഹാമാരി സമയത്ത് സംസ്ഥാനത്ത് റെംഡെസിവിർ, ടോസിലിസുമാബ് മരുന്നുകളുടെ കുറവ് സംബന്ധിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അടുത്തിടെ എഫ്ഡിഎ ഉദ്യോഗസ്ഥരുമായും മുംബൈ പോലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.
കരിഞ്ചന്തക്കാർക്കെതിരെ കർശന നടപടി
കരിഞ്ചന്തക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ എഫ്ഡിഎ മന്ത്രി രാജേന്ദ്ര ഷിംഗ്‌നെ അടുത്തിടെ മുംബൈയിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ മരുന്ന് വാങ്ങുന്നതിന് ആളുകൾക്ക് ഇപ്പോൾ ആധാർ കാർഡും മറ്റ് നിരവധി രേഖകളും ആവശ്യമാണ്.
ഈ രേഖകൾ ആവശ്യം
മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലർ അനുസരിച്ച് ആൻറി വൈറൽ മരുന്നായ റെംഡെസിവിർ, ആൻറി-ഇൻഫ്ലമേറ്ററി മരുന്നായ ടോസിലിസുമാബ് എന്നിവ വാങ്ങാൻ ആധാർ കാർഡ് വിശദാംശങ്ങൾ, ഡോക്ടറുടെ കുറിപ്പടി, സമ്മതപത്രം, കൊറോണ പോസിറ്റീവ് റിപ്പോർട്ട് എന്നിവ ആവശ്യമാണ്. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ച ശേഷം ആശുപത്രികൾ തന്നെ മരുന്നുകൾ ശേഖരിക്കുന്നുണ്ടോ എന്നും റെഗുലേറ്ററി അതോറിറ്റി അന്വേഷിക്കുന്നുണ്ട്.
കർശന നിയന്ത്രണം
പരീക്ഷണാത്മക മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം എടുത്തതെന്ന് എഫ്ഡിഎ മന്ത്രി രാജേന്ദ്ര ഷിങ്‌നെ പറഞ്ഞു. മരുന്ന് ആവശ്യമില്ലാത്ത ആളുകൾ വാങ്ങാൻ ശ്രമിക്കുകയാണെന്നും അത് വിലക്കൂട്ടി വിൽക്കുന്നുണ്ടെന്നും വിവരം ലഭിച്ചുവെന്നും അതുകൊണ്ടാണ് മരുന്ന് വാങ്ങാൻ രേഖകൾ നിർബന്ധമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടെ വിൽപ്പനയും ഉപയോഗവും ട്രാക്കുചെയ്യാൻ ഇത് സഹായിക്കും.
മരുന്നിന്റെ ആവശ്യം വർദ്ധിച്ചു
ഗുരുതരമായ കോവിഡ് -19 രോഗികളിൽ ഈ മരുന്നുകൾ ഫലം കാണുന്നതിനാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി മരുന്നിന്റെ ആവശ്യം വർദ്ധിച്ചിട്ടുണ്ടെന്നും ഷിങ്‌നെ പറഞ്ഞു. ഉത്പാദനം വേഗത്തിലാക്കാൻ ലൈസൻസുള്ള കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഡൽഹി സർക്കാർ അറിയിപ്പ്
കൊവിഡ് മരുന്നുകളായ റെംഡെസിവിർ, ടോസിലിസുമാബ്, ഫവിപിരാവിർ എന്നിവ അടിയന്തിര ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും ഈ മരുന്നുകളുടെ വിൽപ്പനയിൽ കർശന ജാഗ്രത പാലിക്കണമെന്ന് ഡൽഹി സർക്കാരിന്റെ ഡ്രംഗ്സ് കൺട്രോൾ നിയന്ത്രണ വകുപ്പും വെള്ളിയാഴ്ച വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി അടിയന്തിര ഉപയോഗത്തിനായി മൂന്ന് കമ്പനികൾക്ക് മാത്രമേ ഉത്പാദന അനുമതി നൽകിയിട്ടുള്ളൂവെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications