2017 മുതൽ തീർപ്പുകൽപ്പിക്കാത്ത പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥരുടെ വേതന പരിഷ്കരണം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) വർക്ക്മെൻ യൂണിയനും ഒപ്പുവെച്ചു. മൊത്തം വേതന വർദ്ധനവ് 3,385 കോടി രൂപയാണ്. ഇത് ശമ്പള സ്ലിപ്പ് ഘടകത്തിന്റെ 15% ആണ്. 1.11.2017 മുതൽ നൽകേണ്ട വേതന പരിഷ്കരണം 11.11.2020 നാണ് ഒപ്പു വച്ചത്.
പ്രഖ്യാപനങ്ങൾ
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വേതനത്തിൽ 15% വർദ്ധനവാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കണമെന്ന പൊതുമേഖലാ ജീവനക്കാരുടെ ആവശ്യം പ്രഖ്യാപിച്ച മാറ്റങ്ങളിൽ ഉൾപ്പെട്ടിട്ടില്ല. കൂടാതെ, പെൻഷന്റെ കാര്യത്തിൽ വിവേചനം അവസാനിപ്പിക്കാൻ പൊതുമേഖലാ ബാങ്കുകൾ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രസ്താവിച്ചു.
വൺ റാങ്ക്, വൺ പെൻഷൻ
വൺ റാങ്ക്, വൺ പെൻഷൻ (OROP) പദ്ധതി സ്വീകരിക്കുന്ന ബാങ്കുകളെക്കുറിച്ച് ധനമന്ത്രി സൂചനകൾ നൽകി. അതായത് വിരമിക്കൽ തീയതിയോ ഒരു ജീവനക്കാരന്റെ റാങ്കോ പരിഗണിക്കാതെ എല്ലാവർക്കും ഒരേ അളവിലുള്ള പെൻഷൻ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ശമ്പളം കൂടുന്നത് ഇങ്ങനെ
ശമ്പള സ്ലിപ്പിൽ ബാങ്ക് ജീവനക്കാർക്ക് പരമാവധി 1,500 രൂപയുടെ യഥാർത്ഥ വേതന വർദ്ധനവ് മാത്രമേ നൽകുന്നുള്ളൂ. വ്യക്തിഗത തലത്തിൽ പൊതുമേഖലാ ബാങ്കുകളിലെ ഗ്രേഡ് എ ഓഫീസർമാർക്ക്, 15% വർദ്ധനവ് അവരുടെ ശമ്പളത്തിൽ 1,100 രൂപ വർദ്ധനവ് മാത്രമേ ഉണ്ടാക്കുന്നുള്ളൂ. കൂടാതെ, ഇത് 6352 പോയിന്റുകളുടെ ക്ഷാമബത്ത (ഡിഎ) ഇതിൽ ലയിപ്പിക്കുന്നു. ഇതിനർത്ഥം ശമ്പള വർദ്ധനവിന്റെ ഭൂരിഭാഗവും ക്ഷാമബത്തയായി ജീവനക്കാർ ഇതിനകം തന്നെ നേടുന്നുണ്ട്.
കുടുംബ പെൻഷൻ
സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായി കുടുംബ പെൻഷനും ഇപ്പോൾ 30% യൂണിഫോം നിരക്കിൽ നൽകപ്പെടും. മരണപ്പെട്ട ജീവനക്കാരന്റെ ശമ്പളത്തിന്റെ 30 ശതമാനം നിരക്കിൽ കുടുംബ പെൻഷൻ നൽകും. കുടുംബ പെൻഷന് പരിധി നിശ്ചയിക്കരുതെന്നും. ഗവൺമെന്റ് അംഗീകരിക്കുമ്പോൾ ഈ വ്യവസ്ഥകൾ എസ്‌ബിഐയ്ക്ക് ബാധകമാകുമെന്നും ഐബിഎയുടെ വിജ്ഞാപനത്തിൽ പറയുന്നു. വൈദ്യസഹായ പദ്ധതി പ്രകാരം മെഡിക്കൽ ചെലവുകൾ തിരിച്ചടയ്ക്കുന്നത് പ്രതിവർഷം 2,355 രൂപയായി പരിമിതപ്പെടുത്തി.


Click it and Unblock the Notifications