മുംബൈ: നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (എന്‍പിഎസ്) ചേരാനുള്ള പ്രായപരിധി 65ല്‍ നിന്ന് 70 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തു. 60 വയസിന് ശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ നിക്ഷേപം നടത്താന്‍ അനുമതിയും നല്‍കിയേക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മിനിമം ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉത്പന്ന എന്‍പിഎസില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ പെന്‍ഷന്‍ ഫണ്ടുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂലധന നേട്ടം കണക്കാക്കുന്നത്. ഇതില്‍ നിന്ന് ഒരു വിഹിതമെടുത്ത് ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കുമ്പോഴാണ് നിശ്ചിത തുക പെന്‍ഷനായി ലഭിക്കുന്നത്.
അതേസമയം, പെന്‍ഷന്റെ പ്രായ പരിധി 60ല്‍ നിന്ന് 65 ആക്കി ഉയര്‍ത്തിയപ്പോള്‍ മൂന്നര വര്‍ഷത്തിനിടെ 15,000 പേര്‍ പുതിയതായി പദ്ധതിയില്‍ ചേര്‍ന്നെന്ന് അതോറിറ്റി ചെയര്‍മാന്‍ പറയുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പ്രായപരിധി 70 ലേക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശം അതോറിറ്റി പുറപ്പെടുവിച്ചത്.
ലോകത്തിലെ ഏറ്റവും ധനികരായ 10 പേർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാർ
കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ഗംഭീര വിഷു ആഘോഷം ; ഉപഭോക്താക്കള്‍ക്ക് 100 കോടിയുടെ ഗിഫ്റ്റ് വൗച്ചര്‍!
വാഹന രജിസ്ട്രേഷനിൽ അടിമുടി മാറ്റം: പുതിയ വാഹനങ്ങൾക്ക് ഷോറൂം രജിസ്ട്രേഷനും അതിസുരക്ഷാ നമ്പറും