ഇന്ധനവിലയിലുണ്ടായിരിക്കുന്ന വർധനവ് ദൈനംദിന ചെലവുകളെയും ജീവിതത്തെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതിന് ആക്കംകൂട്ടുകയാണ് വിമാന ടിക്കറ്റ് നിരക്കിലെ വർധനവും. ഇന്ധനച്ചെലവ് വർദ്ധിച്ചതിനെത്തുടർന്ന് വിമാനക്കമ്പനികൾ അധിക നിരക്കുകൾ ഏർപ്പെടുത്തുന്നതിനാൽ ഇന്ത്യയിലെ വിമാന യാത്ര കൂടുതൽ ചെലവേറിയതായിത്തീരും. ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) വിലയിൽ കുത്തനെ വർധനവുണ്ടായതിനെത്തുടർന്ന് വിമാന ടിക്കറ്റുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം വരും ആഴ്ചകളിൽ ആഭ്യന്തര, രാജ്യാന്ത യാത്രക്കാരെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2026 മാർച്ച് 12 മുതൽ പുതിയ സർചാർജ് പ്രാബല്യത്തിൽ വരുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. സർചാർജ് നിലവിൽ വരുന്നതോടെ ആഭ്യന്തര യാത്രക്കാർ 399 രൂപ അധികമായി നൽകേണ്ടി വരും. ഇന്ധന വില വർദ്ധനവ് മൂലമുണ്ടാകുന്ന അധി പ്രവർത്തന ചെലവുകൾ കൈകാര്യം ചെയ്യാൻ എയർലൈനുകളെ സഹായിക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ആഭ്യന്തര വിമാന സർവീസുകൾക്ക് മാത്രമായി സർചാർജ് വർധനവ് ചുരുങ്ങില്ലായെന്നും വിമാന കമ്പനി വ്യക്തമാക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന വിമാനങ്ങൾക്കും ചില അന്താരാഷ്ട്ര റൂട്ടുകൾക്കും സമാനമായ നിരക്കുകൾ ബാധകമാകും.
ലക്ഷ്യസ്ഥാനങ്ങൾ അടിസ്ഥാനപ്പെടുത്തി ഇന്ധന സർചാർജിലും രാജ്യാന്തര വിമാന യാത്രകളിൽ വ്യത്യാസമുണ്ടായിരിക്കും. പശ്ചിമേഷ്യയിലേക്കുള്ള വിമാനങ്ങൾക്ക് ഏകദേശം 10 ഡോളർ വരെ അധികമായി നൽകേണ്ടി വന്നേക്കാം. അതേസമയം, ദീർഘദൂരങ്ങളിലേക്കുള്ള വിമാന യാത്രകൾക്ക് ഇത് 50 ഡോളർ വരെയാകുമെന്നും പറയപ്പെടുന്നു.
മാർച്ച് ആദ്യം മുതൽ വ്യോമയാന ടർബൈൻ ഇന്ധന വിലയിൽ ഉണ്ടായ കുത്തനെയുള്ള വർധനവിനെ തുടർന്നാണ് ഈ തീരുമാനമെന്ന് എയർ ഇന്ത്യ വിശദീകരിച്ചു. ഇന്ധന വിലയിലെ വർദ്ധനവ് ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് വിതരണം തടസ്സപ്പെടുത്തുകയും ആഗോള എണ്ണ വില ഉയർത്തുകയും ചെയ്തു.
വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിൽ ഒന്നാണ് ഇന്ധനം. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തന ചെലവിന്റെ ഏകദേശം 40 ശതമാനം വ്യോമയാന ഇന്ധനമായിരിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തൽഫലമായി, ഇന്ധന വിലയിലെ ചെറിയ വർദ്ധനവ് പോലും എയർലൈൻ സാമ്പത്തിക സ്ഥിതിയെയും ടിക്കറ്റ് വിലനിർണ്ണയത്തെയും സാരമായി ബാധിക്കും. അതേസമയം, സർചാർജ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ടിക്കറ്റുകൾ വാങ്ങിയ യാത്രക്കാരെ ഇത് ബാധിക്കില്ലെന്നും എയർലൈൻ വ്യക്തമാക്കി. എന്നിരുന്നാലും, സർചാർജ് നിലവിൽ വന്നതിനുശേഷം യാത്രക്കാർ അവരുടെ യാത്രാ തീയതികൾ മാറ്റുകയോ ബുക്കിംഗുകൾ പരിഷ്കരിക്കുകയോ ചെയ്താൽ, പുതുക്കിയ നിരക്ക് ബാധകമായേക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications