യുഎസിലേക്കും യുകെയിലേക്കുമുള്ള ടിക്കറ്റിന്റെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ട വിമാന സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ജൂൺ 10 മുതൽ ജൂൺ 30 വരെ ലണ്ടനിലേക്കും മറ്റ് രണ്ട് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും ദിവസേന രണ്ട് ഫ്ലൈറ്റുകളുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. യുഎസിൽ നിന്ന് കാനഡയിലേക്ക് 10 വിമാനങ്ങൾ കൂടി അധികമായി ചേർത്തിട്ടുണ്ട്. ഇതിനകം 70 വിമാനങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ടിക്കറ്റുകൾ
സിറ്റി ബുക്കിംഗ് ഓഫീസുകളിലും കോൾ സെന്ററിലും ഇത്തവണ ടിക്കറ്റുകൾ ലഭ്യമാണ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 ന് ഷെഡ്യൂൾ ചെയ്ത ആഭ്യന്തര പാസഞ്ചർ വിമാനങ്ങൾ പുനരാരംഭിച്ചപ്പോഴും അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ നിർത്തി വച്ചിരിക്കുകയാണ്.
വന്ദേ ഭാരത് മൂന്നാം ഘട്ടം: പ്രവാസികൾക്കായി യുഎസിലേക്കും കാനഡയിലേക്കും 70 വിമാനങ്ങൾ പറക്കും
വന്ദേ ഭാരത് മിഷൻ
വന്ദേ ഭാരത് മിഷനു കീഴിൽ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും മെയ് 7 മുതൽ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനായി അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടം മെയ് 7 മുതൽ മെയ് 16 വരെയായിരുന്നു. തുടർന്ന് രണ്ടാം ഘട്ടം ആരംഭിച്ചു. നിലവിൽ മൂന്നാം ഘട്ട സർവ്വീസാണ് ആരംഭിച്ചിരിക്കുന്നത്. മെയ് 7 നും ജൂൺ 1 നും ഇടയിൽ എയർ ഇന്ത്യ ഗ്രൂപ്പ് മൊത്തം 423 അന്തർദ്ദേശീയ വിമാന സർവീസുകൾ നടത്തി, 58,867 ഇന്ത്യൻ പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നു.
വന്ദേ ഭാരത് മിഷൻ: അവസരം മുതലാക്കി എയർ ഇന്ത്യ, ഒരു വിമാനം പറത്തിയാൽ നേട്ടം എത്രയെന്ന് അറിയണ്ടേ?
സാധാരണ സർവ്വീസ് എന്ന് മുതൽ?
സാധാരണ നിലയിലുള്ള അന്താരാഷ്ട്ര യാത്രകളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് വൈറസിന്റെ സ്വഭാവവും വ്യാപനവും കണക്കിലെടുക്കും. അതുവരെ വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങൾ അന്തർദ്ദേശീയ സർവ്വീസ് നടത്തുമെന്നും വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ എംഎച്ച്‌എ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അൺലോക്കിംഗിന്റെ മൂന്നാം ഘട്ടത്തിൽ അന്തർദ്ദേശീയ ഫ്ലൈറ്റുകൾ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് താൽക്കാലിക സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
എയർ ഇന്ത്യ സ്പെഷ്യൽ ആഭ്യന്തര വിമാന സർവീസുകൾ മെയ് 19 മുതൽ ആരംഭിക്കും, ജൂൺ 2 വരെ മാത്രം