എയർ ഇന്ത്യയ്‌ക്കായുള്ള താൽപ്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തിയതി വീണ്ടും നീട്ടി. ഓഗസ്‌റ്റ് 30 ലേക്കാണ് വീണ്ടും തിയതി നീട്ടിയിരിക്കുന്നത്. ജൂൺ 30 ആയിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്ന അവസാന തിയതി. ജനുവരി 27 ന് എയർ ഇന്ത്യ ഓഹരി വിൽപ്പന പ്രഖ്യാപിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ലേലത്തിനുള്ള അവസാന തിയതി കേന്ദ്ര സർക്കാർ നീട്ടുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്നുള്ള നിലവിലെ സാഹചര്യം കണക്കിലെടുത്താണ് എയർ ഇന്ത്യയുടെ ലേലത്തിനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടുന്നത്.
എയർ ഇന്ത്യ ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇതോടെ കാരിയറിനായി ഓഫർ സമർപ്പിക്കാൻ രണ്ട് മാസം കൂടി സമയം ലഭിക്കും. താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന സമയ പരിധി നേരത്തെ മാർച്ച് 17 ആയിരുന്നു. പിന്നീട് ഇത് ഏപ്രിൽ 30 വരെയും തുടർന്ന് ജൂൺ 30 വരെയും നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോൾ ഓഗസ്‌റ്റ് 30 വരെ നീട്ടിയിരിക്കുന്നത്. ഇതോടെ താൽപ്പര്യ പത്രം (ഇഒഐ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, യോഗ്യത നേടിയ ലേലക്കാരെ അറിയിക്കുക എന്നിവ യഥാക്രമം ജൂൺ 30 ൽ നിന്ന് ഓഗസ്റ്റ് 31 ലേക്കും ജൂലൈ 14 ൽ നിന്ന് സെപ്റ്റംബർ 14 ലേക്കും നീട്ടി.
പിഎം-കെയേഴ്സ് ഫണ്ടിലേക്ക് ഈ ചൈനീസ് കമ്പനി നൽകിയത് 7 കോടി രൂപ സംഭാവന
താൽപ്പര്യ പത്രം സമർപ്പിയ്ക്കുന്നതിനുള്ള തിയതി നീട്ടണമെന്ന് നിക്ഷേപകർ അഭ്യർത്ഥിച്ചതിനാലാണ് അവസാന തിയതിയായ ഏപ്രിൽ 30 ൽ നിന്ന് ജൂൺ 30 വരെ നീട്ടിയതെന്ന് നേരത്തെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊറോണ പ്രതിസന്ധി ലോകമെമ്പാടുമുള്ള ഏവിയേഷൻ മേഖല കടുത്ത പ്രതിസന്ധിയിലായതിനാൽ തന്നെ ഓഗസ്‌റ്റ് 30 എന്ന സമയ പരിധിയും നീളാൻ സാധ്യതയുണ്ട്. രാജ്യാന്തര ഫ്ലൈറ്റുകൾ ഉൾപ്പെടെ കൂട്ടത്തോടെ ക്യാൻസൽ ചെയ്തിരിയ്ക്കുന്നതിനാൽ ഈ മോഖലയിൽ വരുമാന നഷ്‌ടവും തൊഴിൽ നഷ്ടവും വളരെ വ്യാപകമാണ്. 2018 ൽ എയർ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരിയും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് എയർ ഇന്ത്യയിലെ മുഴുവൻ ഓഹരികളും വിൽക്കാനുള്ള പദ്ധതി ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
21 ദിവസത്തെ വില വർദ്ധനവിന് ശേഷം പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ