എയർ ഇന്ത്യ വിൽപ്പന: താത്പര്യം പ്രകടിപ്പിച്ച് ടാറ്റയും അമേരിക്കൻ കമ്പനിയായ ഇന്റെറപ്സും
നഷ്ടത്തിലായ എയർലൈനായ എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് യുഎസ് ആസ്ഥാനമായുള്ള ഇന്റർപ്സ് ഇൻകോർപ്പറേഷൻ രംഗത്തെത്തി. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെയാണ് എയർ ഇന്ത്യ വാങ്ങുന്നതിനായി ഇന്റർപ്സ് താത്പര്യ പത്രം സമർപ്പിച്ചത്. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസ് എയർ ഇന്ത്യ വാങ്ങാൻ താൽപര്യ പത്രം സമർപ്പിച്ചിട്ടുണ്ട്.
എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനായി ഒന്നിലധികം താൽപ്പര്യപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. മറ്റ് താത്പര്യപത്രം സമർപ്പിച്ചിരിക്കുന്നത് 219 എയർ ഇന്ത്യ ജീവനക്കാരും 51:49 അനുപാതത്തിൽ യുഎസ് ആസ്ഥാനമായുള്ള ഫണ്ടും അടങ്ങുന്ന ഒരു കൺസോർഷ്യമാണ്. ഇതിലെ ഭൂരിഭാഗം ഓഹരികളും ജീവനക്കാർ സ്വന്തമാക്കിയിട്ടുണ്ട്.

നിയമങ്ങൾ എയർ ഇന്ത്യ ജീവനക്കാർക്കും ലേല അപേക്ഷ സമർപ്പിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ഓഹരി വിറ്റഴിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഏതെങ്കിലും സ്വകാര്യ കമ്പനിയുമായി പങ്കാളികളാകില്ലെന്നും ഒരു ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ പങ്കാളിയാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
നിക്ഷേപകരുടെ പിന്തുണ കൂടാതെ 219 ജീവനക്കാർ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം നൽകി ലേലത്തിൽ പങ്കെടുക്കാൻ സന്നദ്ധരാണ്. നേരിട്ട് ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 29 ആണ്.


Click it and Unblock the Notifications


