ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികൾ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കായി ബുക്കിംഗ് പുനരാരംഭിച്ചതായി അവരുടെ വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നു. വിമാന കമ്പനികൾ ശനിയാഴ്ച വീണ്ടും ബുക്കിംഗ് ആരംഭിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. സ്‌പൈസ്‌ജെറ്റും ഗോ എയറും മെയ് 16 മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇൻഡിഗോയും വിസ്താരയും ജൂൺ 1 മുതലുള്ള യാത്രകൾക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്.
വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്
കൊവിഡ് -19 വ്യാപിക്കുന്നത് തടയാൻ ഏർപ്പെടുത്തിയ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരുന്നതിനിടയിൽ ബുക്കിംഗ് നടത്തരുതെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് കമ്പനികളുടെ നീക്കം. കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ ബുക്കിംഗ് നടത്തരുതെന്നാണ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്.
എയർ ഇന്ത്യ
ഏപ്രിൽ 18ന് സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും ബുക്കിംഗ് പുനരാരംഭിക്കുന്നതായി സൈറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് ബുക്കിംഗ് ആരംഭിക്കരുതെന്ന നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം എത്തി. എയർ ഇന്ത്യ പരസ്യം സൈറ്റിൽ നിന്ന് നീക്കം ചെയ്തു. നിലവിൽ എയർ ഇന്ത്യ ഇതുവരെ ബുക്കിംഗ് പുനരാരംഭിച്ചിട്ടില്ല. ബുക്കിംഗ് നിർത്തി വയ്ക്കാൻ എല്ലാ വിമാനക്കമ്പനികളോടും വ്യോമയാന വകുപ്പ് വ്യക്തമാക്കിയിരുന്നു
ടിക്കറ്റ് നിരക്ക്
ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മെയ് 16നുള്ള സ്‌പൈസ് ജെറ്റ് വിമാന ടിക്കറ്റിന് നിലവിൽ 3,500 രൂപയാണ് നിരക്ക്. ജൂൺ 1ലെ യാത്രയ്‌ക്ക് ഇൻഡിഗോയും ഇതേ റൂട്ടിന് സമാനമായ വിലയാണ് ഈടാക്കുന്നത്. ജൂൺ 1 ന് ഡൽഹി -കൊൽക്കത്ത വിസ്താര വിമാനത്തിന്റെ നിരക്ക് 3,800 രൂപയും ഇൻഡിഗോ നിരക്ക് 3,400 രൂപയുമാണ്. ജൂൺ 1 നുള്ള ഡൽഹി - മുംബൈ വിമാന ടിക്കറ്റ് വിസ്താരയിൽ 4,400 രൂപയ്ക്ക് ലഭ്യമാണ്. ഗോ എയർ അതേ റൂട്ടിലെ മെയ് 16ന് 2,500 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇളവുകൾ നൽകിയോ?
ബുക്കിംഗ് പുനരാരംഭിക്കുന്നതിന് എയർലൈൻസിന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചില ബിസിനസുകൾക്ക് കേന്ദ്ര സർക്കാർ ശനിയാഴ്ച ചില ഇളവുകൾ നൽകിയിരുന്നു. വിമാനക്കമ്പനികൾ തങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ഒരു സൂചനയായി വേണം ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നതിനെ കണക്കാക്കേണ്ടത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം മിക്ക കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരെ ശമ്പളമില്ലാതെ അവധിക്ക് അയയ്ക്കുകയോ ആണ് ചെയ്യുന്നത്.
പണം തിരികെ നൽകില്ല
ലോക്ക്ഡൌൺ കാലത്ത് ബുക്കിംഗ് സ്വീകരിച്ചത് വഴി എയർലൈൻസുകൾക്ക് ധാരാളം പണം ലഭിച്ചിരുന്നു. മിക്ക കേസുകളിലും, വിമാനക്കമ്പനികൾ അവരുടെ ഉപഭോക്താക്കൾക്കും ഏജന്റുമാർക്കും പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഒരു ‘ക്രെഡിറ്റ് ഷെൽ' സൃഷ്ടിച്ച് പണം മടക്കി നൽകുന്നില്ല.


Click it and Unblock the Notifications