ദുബായിൽ സിവിൽ ഏവിയേഷൻ അതോറിറ്റി എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിലേയ്ക്കുള്ള സർവ്വീസുകൾ ഒക്ടോബർ 2 വരെയാണ് നിർത്തി വച്ചിരിക്കുന്നത്. സെപ്റ്റംബർ 4ന് ഗൾഫിലെത്തിയ എയർ ഇന്ത്യ എക്സ്പ്രെസിൽ കൊവിഡ് രോഗി ഉണ്ടായിരുന്നതിനാലാണ് രാജ്യത്തേക്കുള്ള വിമാന സർവ്വീസ് നിർത്തി വച്ചിരിക്കുന്നത്.
സെപ്റ്റംബർ 18 മുതൽ
സെപ്റ്റംബർ 18 മുതൽ ദുബായിലെ എയർ ഇന്ത്യ എക്സ്പ്രെസ് എയർലൈൻ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് കൊവിഡ് -19 ബാധിച്ച യാത്രക്കാരെ രണ്ടാമതും രാജ്യത്ത് എത്തിച്ചതിനാലാണ് സർവ്വീസ് റദ്ദാക്കിയിരിക്കുന്നതെന്ന് ദുബായിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
നിയന്ത്രണം
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ പ്രവർത്തനങ്ങളും 15 ദിവസത്തേക്കാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ 2020 ഒക്ടോബർ 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി ആസ്ഥാനമായ എയർലൈൻ ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ വിശദമായ തിരുത്തൽ നടപടിക്രമങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സർവീസുകൾ ഷാർജയിലേക്ക് തിരിച്ചുവിടും
സസ്‌പെൻഷൻ കാലയളവിൽ എയർലൈൻ ദുബായ് സർവീസുകൾ ഷാർജയിലേക്ക് തിരിച്ചുവിടുമെന്ന് മുതിർന്ന എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ദുബായിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് എയർലൈൻ മാപ്പ് ചോദിച്ചിട്ടുണ്ട്.


Click it and Unblock the Notifications