ദില്ലി: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂച്വൽ ഫണ്ട് കമ്പനിയായ ഫ്രാങ്ക്ളിൻ ടെംപിൾട്ടണിന്‍റെ നിക്ഷേപകർക്ക് രണ്ടാംഘട്ടമായി 2,962 കോടി രൂപ ഉടനെ തിരിച്ചു നല്കും. ആറു ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകര്‍ക്കാണ് രണ്ടാം ഘട്ടമായി തുക തിരികെ ലഭിക്കുന്നത്. ഇതിനു മുന്‍പ് ഫെബ്രുവരിയില്‍ ഒന്നാം ഘട്ടമായി 9,122 കോടി രൂപ നല്കിയിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം എസ്‌ബിഐ മ്യൂച്വൽ ഫണ്ടാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഏപ്രില്‍ 12 ഓടു കൂടി രണ്ടാം ഘട്ട തുക ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഫ്രാങ്ക്ലിൻ അൾട്രാ ഷോർട്ട് ബോണ്ട് ഫണ്ടിൽ 28.42%, ഫ്രാങ്ക്ലിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിൽ 14.18%, ഫ്രാങ്ക്ലിൻ ഹ്രസ്വകാല വരുമാന ഫണ്ടിൽ 13.37%, ഫ്രാങ്ക്ലിൻ ഇന്ത്യയിൽ 6.67% ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ക്രെഡിറ്റ് റിസ്ക് ഫണ്ടിൽ 11.22%, ഫ്രാങ്ക്ലിൻ ഇന്ത്യ ഡൈനാമിക് അക്രുവൽ ഫണ്ടിൽ 11.23%. എന്നിങ്ങനെയാണ് ആറു സ്കീമുകളിലേക്കുള്ള ശതമാനം നിശ്ചയിച്ചിരിക്കുന്നത്.
കെവൈസി-കംപ്ലയിന്റ് അക്കൗണ്ടുകളുള്ള നിക്ഷേപകർക്ക് ഓൺലൈൻ വഴിയുള്ള പേയ്‌മെന്റിനായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഓൺലൈൻ ട്രാൻസ്ഫറുകൾ വഴിയോ ചെക്ക് / ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ പണം ലഭിക്കുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു. ഏപ്രിൽ ഒമ്പതിലെ എൻഎവി(നെറ്റ് അസറ്റ് വാല്യു)അനുസരിച്ചുള്ള തുകയായിരിക്കും യൂണിറ്റ് ഹോള്‍ഡര്‍മാര്‍ക്ക് ലഭിക്കുക. 2020 ഏപ്രില്‍ 23 നാണ് ഫ്രാങ്ക്ളിൻ ടെംപിൾട്ടണ്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഏകദേശം 20 ലക്ഷത്തോളം നിക്ഷേപകരാണ് വിവിധ ഫണ്ടുകളിലായി ഫ്രാങ്ക്ളിൻ ടെംപിൾട്ടണില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.
പാകം ചെയ്യും മുമ്പേ കോഴിയിറച്ചി 'പൊള്ളും'! തീ വില... വടക്കന്‍ ജില്ലകളില്‍ കിലോ ഗ്രാമിന് 220 രൂപ
അദാനി ഗ്രൂപ്പും ഫ്ലിപ്പ്കാർട്ടുമായി ധാരണ: അടിസ്ഥാന സൌകര്യ വികസനത്തിനും വിതരണത്തിനും പദ്ധതി