ആപ്പിൾ കമ്പനി കുറച്ചു മാസങ്ങളായി വലിയ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. അതിനെല്ലാം പ്രധാന കാരണം കമ്പനിയുടെ വെർച്വൽ അസിസ്റ്റന്‍റ് സിറിയും. ഉപയോക്താക്കളുടെ സംസാരം ഒളിഞ്ഞു കേട്ടുവെന്ന സിറി ക്കെതിരെയുള്ള ആരോപണം ഒടുവിൽ ഇപ്പോൾ ഒത്തുതീർപ്പിൽ എത്തിയിരിക്കുകയാണ്. 9.5 കോടി യുഎസ് ഡോളർ നൽകിയാണ് പ്രശ്‌നം അവസാനിപ്പിക്കാൻ ഇപ്പോൾ കമ്പനി ഒരുങ്ങുന്നത്.
ആപ്പിളിന്‍റെ ഐഫോൺ അടക്കമുള്ള ഡിവൈസുകൾ വഴി സിറി സംഭാഷണങ്ങൾ ചോർത്തി എന്ന പരാതിയിൽ അഞ്ച് വർഷം മുൻപ് ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ ഒത്തുതീർപ്പിൻറെ നീക്കം നടക്കുന്നത്. ഒരു ദശാബ്ദത്തോളമായി സിറി ഈ ചോർത്തൽ തുടരുകയാണെന്നും ഉപയോക്താക്കൾ നൽകിയ കേസിൽ ആരോപിക്കുന്നു. ''ഹേയ് സിറി'' എന്ന ട്രിഗർ വേർഡിലൂടെ വെർച്വൽ അസിസ്റ്റന്‍റിന്‍റെ സഹായം ആവശ്യപ്പെട്ടില്ലെങ്കിൽ പോലും ഉപയോക്താക്കളുടെ സംഭാഷണം റെക്കോഡ് ചെയ്യുന്നത് പതിവായിരുന്നു', എന്നാണ് ആരോപണം ഉണ്ടായിരുന്നത്. ഈ സംഭാഷണം സിറി പിന്നീട് പല കമ്പനികൾക്കും ചോർത്തിക്കൊടുത്തു എന്നും പരാതിയുണ്ട്.

ഒളിച്ചു കേൾക്കുന്ന സംഭാഷണത്തിൽ നിന്ന് ഉപയോക്താക്കൾക്ക് താത്പര്യമുള്ള സാമഗ്രികളുടെയും സേവനങ്ങളുടെയും കമ്പനികൾ നേരിട്ട് ഉപയോക്താവിനെ സമീപിക്കുകയും ഉണ്ടായിട്ടുണ്ടെന്നും, ഒരു മനുഷ്യന്റെ വിർച്ച്വൽ പ്രൈവസിയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന ആപ്പിളിന്‍റെ അവകാശവാദത്തെ തകർത്തു കൊണ്ടാണ് ഈ ആരോപണങ്ങൾ ഉയർന്നു വന്നത്. തുടർന്ന് നിരവധി വർഷങ്ങൾ നീണ്ടു നിന്ന കേസ് ഇപ്പോഴാണ് ഒത്തുതീർപ്പിലേക്കെത്തിയത്.
ചൊവ്വാഴ്ച കാലിഫോർണിയയിലെ ഫെഡറൽ കോടതിയെ വിഷയത്തിൽ ഒത്തുതീർപ്പിന് തയാറാണെന്ന് ആപ്പിൾ അറിയിക്കുകയായിരുന്നു. എന്നാൽ കേസ് ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരാതിക്കാർ ഉന്നയിച്ച സെറ്റിൽമെന്‍റ് അംഗീകരിച്ചാൽ 2014 സെപ്റ്റംബർ 17 മുതൽ ഐഫോണോ ആപ്പിളിന്‍റെ മറ്റു ഡിവൈസുകളോ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിനായി അവകാശവാദമുന്നയിക്കാം. സെറ്റിൽമെന്‍റ് പ്രകാരം സിറി ഉപയോഗിച്ചു വരുന്ന ഓരോ ഡിവൈസുകൾക്കും 20 യുഎസ് ഡോളർ വരെ ലഭിച്ചേക്കും. ഈ തുകയിൽ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്. എന്തായാലും ആപ്പിൾ ഉന്നയിച്ച വലിയ അവകാശവാദത്തെയാണ് സിറി ഇപ്പോൾ തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. ഇത് കമ്പനിയെ നഷ്ടത്തിലേക്ക് നയിക്കാമെന്നും, അതുവഴി മറ്റു കമ്പനികൾ മാർക്കറ്റ് പിടിക്കുമെന്നും പലരും വിലയിരുത്തുന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആളുകൾ ആഗ്രഹിക്കുന്നതും സ്വന്തമാക്കിയതും അപ്‌ഡേഷനുകൾക്ക് വേണ്ടി കാത്തിരിക്കുന്നതുമായ ഡിവൈസ് ആണ് ആപ്പിൾ. സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ആപ്പിളിന്റെ ഈ സമീപനം ഇന്ത്യൻ മാർക്കറ്റിൽ സ്വാധീനിക്കാനും അതുവഴി സാംസംഗ് പോലെയുള്ള കമ്പനികൾക്ക് ഉപയോക്താക്കളുടെ പ്രീതി നേടിയെടുക്കാനും സാധിക്കും. ഫീച്ചറുകൾ കൊണ്ട് ആപ്പിളിനെ വെല്ലുവിളിക്കുന്ന നിരവധി മോഡലുകൾ സാംസങ് പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസ് നീട്ടിക്കൊണ്ട് പോകുന്നതിനേക്കാൾ അത് ഒത്തുതീർപ്പാക്കുന്നതാണ് ആപ്പിൾ കമ്പനിയുടെ ലാഭം.
അതേസമയം, ഉപയോക്താക്കളുടെ അനുവാദം ഇല്ലാതെ ഫോട്ടോകൾ ശേഖരിക്കുന്നുവെന്ന ഒരു ആരോപണം കഴിഞ്ഞദിവസം ആപ്പിളിനെതിരെ ഉയർന്നിരുന്നു. ഉപയോക്താക്കളുടെ സമ്മതത്തോടെയല്ല ഡേറ്റ ശേഖരണമെന്ന് ഡെവലപ്പർ ജെസ് ജോൺസനാണ് ആരോപിച്ചത്. ഐഫോണിലെ നവീകരിച്ച വിഷ്വൽ സെർച്ച് ഫീച്ചറിന്റെ ഭാഗമായാണ് ഈ വിവരശേഖരണമെന്നും, ഇതുവഴി ലാൻഡ്‌മാർക് ഐഡന്റിഫിക്കേഷൻ സാധ്യമാകുന്നുവെന്നുംവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ഉപയോക്താവ് ഡാറ്റ പങ്കിടൽ അനുവദിച്ചാൽ മാത്രമെ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും ജെഫ് ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications