ഡൽഹിയുടെ മുൻ മുഖ്യമന്ത്രിയും ആം ആദ്മിയുടെ എക്കാലത്തെയും മികച്ച നേതാവും, പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങൾ ഡൽഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവിട്ടിരുന്നു. ₹1.73 കോടി രൂപ ആസ്തിയുള്ള കെജ്‌രിവാളിന് വീടോ കാറോ സ്വന്തമാക്കിയിട്ടില്ലെന്നായിരുന്നു രേഖകൾ വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, കെജ്‌രിവാൾ തന്റെ ആസ്തി വെളിപ്പെടുത്തിയത്. ₹3.46 ലക്ഷം രൂപയാണ് ഇതിൽ അദ്ദേഹത്തിന്റെ ജംഗമ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ₹2.96 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിളും ₹50,000 രൂപ പണമായി കൈവശവുമാണ് എന്നായിരുന്നു വെളിപ്പെടുത്തൽ.
ഓഹരികളിലോ, ഫിക്സഡ് ഡെപ്പോസിറ്റുകളിലോ, മ്യൂച്വൽ ഫണ്ടുകളിലോ, ഇൻഷുറൻസ് പോളിസികളിലോ ഒന്നും തന്നെ നിക്ഷേപങ്ങളില്ല എന്നായിരുന്നു സത്യവാൻ മൂലത്തിൽ അദ്ദേഹം കാണിച്ചിരുന്നത്. ഗാസിയാബാദിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള കെജ്‌രിവാളിന്റെ സ്ഥാവര ആസ്തി ₹1.7 കോടി രൂപയാണെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.
ഈ കണക്കുകൾ സത്യമോ?
അരവിന്ദ് കെജ്‌രിവാളിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിന്നാണ് ലഭ്യമായത്. ഈ സത്യവാങ്മൂലത്തിലെ കണക്കുകൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ, ഈ കണക്കുകൾ വിശ്വസനീയമാണെന്ന് കരുതാം.

കണക്കുകളിൽ ചില കൂട്ടിച്ചേർക്കലുകൾ
ഇ ഡി അറസ്റ്റിനു ശേഷം, കെജ്രിവാളിന്റെ ആസ്തിയെ സംബന്ധിച്ച ധാരാളം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടൈംസ് നൗ, നവ് ഭാരത് തുടങ്ങിയ ചാനലുകൾ അന്നൊരു റിപ്പോർട്ട് ചെയ്ത വാർത്ത പ്രകാരം, ഒരു ആഡംബര ജീവിതത്തിനു ഉടമയാണ് കെജ്രിവാൾ എന്നാണ് അവർ വ്യക്തമാക്കിയിരുന്നത്. കെജ്രിവാളിന്റെ വീട്ടിലെ കർട്ടന്റെ വില തന്നെ അഞ്ചേ ടു 6 ലക്ഷം ആണെന്നാണ് അന്ന് മേൽപ്പറഞ്ഞ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏകദേശം 23 കർട്ടനുകളോളം അവിടെ വരുന്നുണ്ടെന്നും അതിനെല്ലാം ചേർത്ത് 97 ലക്ഷം രൂപ വരും എന്നും അവർ വ്യക്തമാക്കിയിരുന്നു.
കൂടാതെ വിയറ്റ്നാമിൽ നിന്ന് മൂന്നു കോടി രൂപയ്ക്ക് ഇറക്കിയ മാർബിൾ വച്ചാണ് വീടിന്റെ ഫ്ലോർ അലങ്കരിച്ചിരിക്കുന്നതെന്നും, 1989,000 രൂപയുടെ 6 കാർപെറ്റുകളാണ് കെജരിവാളിന്റെ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നതെന്നും 11.30 കോടി രൂപയുടെ ഇന്റീരിയർ ഇവിടെ ചെയ്തിട്ടുണ്ടെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരുന്നു.
ഭാര്യ സുനിത കെജ്‌രിവാളിന്റെ ആസ്തി
കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ, ഒരു വിരമിച്ച സർക്കാർ ഉദ്യോഗസ്ഥ ആണ്. അവരുടെ ആസ്തി കെജ്‌രിവാളിനേക്കാൾ കൂടുതലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപിൽ സമർപ്പിച്ച സത്യവാൻ മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ₹2.5 കോടി ആസ്തിയാണ് ഇവർ അവകാശപ്പെടുന്നത്.
അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ കോട്ടകളെല്ലാം തന്നെ ബിജെപി തകർത്തു കൊണ്ടിരിക്കുകയാണ്. കൃത്യമായ ആധിപത്യമാണ് ഇവിടെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണവിരുദ്ധ വികാരം എന്ന നിലയിൽ തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ കെജ്രിവാളിന്റെ ഇ ഡി അറസ്റ്റും തുടർന്നുള്ള അന്വേഷണവും എല്ലാം തന്നെ വോട്ട് ബാങ്കിനെ കൃത്യമായി ബാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ആം ആദ്മി കോട്ടകളിൽ എല്ലാം തന്നെ ഇപ്പോൾ വലിയ നിരാശയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications