ആഭ്യന്തര വിമാനങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് അനുമതി നൽകി. ഒരു വിമാനത്തിൽ ഫെയ്‌സ് മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന ഏതൊരു യാത്രക്കാരെയും നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിങ്ങൾ അറിഞ്ഞിരിക്കേണ്ട പുതിയ വിമാന യാത്ര നിയമങ്ങൾ അറിയാം.
ഭക്ഷണം
വ്യവസ്ഥകൾക്ക് വിധേയമായി വിമാന സമയദൈർഘ്യവും എയർലൈൻസ് പോളിസിയും അനുസരിച്ച് പ്രീ-പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ഭക്ഷണം, പാനീയങ്ങൾ എന്നിവ നൽകാം. എല്ലാ ക്ലാസുകളിലും, വീണ്ടും ഉപയോഗിക്കാത്ത ട്രേ സജ്ജീകരണം, പ്ലേറ്റുകളും മറ്റും ഡിസ്പോസിബിൾ ആയിരിക്കണം. എല്ലാ ക്ലാസുകളിലും ചായ, കാപ്പി, മറ്റ് പാനീയങ്ങൾ എന്നിവ ഡിസ്പോസിബിൾ ഗ്ലാസുകളിലായിരിക്കും നൽകുക. ഓരോ ഭക്ഷണത്തിനും പാനീയ സേവനത്തിനും ക്രൂ പുതിയ കയ്യുറകൾ ധരിക്കണം.
വിനോദം
വ്യക്തിഗത ഐ.എഫ്.ഇകൾ വിമാനങ്ങളിൽ പ്രവർത്തിപ്പിക്കാവുന്നതാണ്. യാത്രക്കാരുടെ ബോർഡിംഗിന് മുമ്പ് എല്ലാ ഐഎഫ്‌ഇകളും വൃത്തിയാക്കി അണുവിമുക്തമാക്കും. ഡിസ്പോസിബിൾ ഇയർഫോണുകൾ അല്ലെങ്കിൽ വൃത്തിയാക്കിയതും അണുവിമുക്തമാക്കിയതുമായ ഹെഡ്‌ഫോണുകൾ യാത്രക്കാർക്ക് തുടക്കത്തിൽ തന്നെ നൽകും. എല്ലാ പാസഞ്ചർ ടച്ച്‌പോയിന്റുകളും ഫ്ലൈറ്റിന് ശേഷം ശ്രദ്ധാപൂർവ്വം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും.
മാസ്ക് ഇല്ലെങ്കിൽ പ്രവേശനമില്ല
വിമാനത്തിൽ ഫെയ്‌സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചാൽ യാത്രക്കാരനെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ഫ്ലൈറ്റ് സമയത്ത് ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താമെന്ന് ഡിജിസിഎ ഡിജി അരുൺ കുമാർ പറഞ്ഞു.


Click it and Unblock the Notifications