യാത്രക്കാർക്ക് തിരിച്ചടിയായി ലഗേജ് നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിൽ അമിതഭാരമുള്ള ലഗേജുകൾ കൊണ്ടുപോകുന്നവർക്ക് ഇനി മുതൽ വൻ തുക അധികമായി നൽകേണ്ടി വരും. വിമാന സർവീസുകളിലേതിന് സമാനമായ കർശന ലഗേജ് പരിശോധനയും നിയന്ത്രണവുമാണ് റെയിൽവേ നടപ്പിലാക്കുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ ഭാരമുള്ള ലഗേജുകളുമായി യാത്ര ചെയ്യുന്നത് ഇനി മുതൽ അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർ അധിക ചാർജ് നൽകേണ്ടി വരുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ വ്യക്തമാക്കി.
"നിലവിൽ ലഗേജ് കൊണ്ടുപോകുന്നതിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്" എന്ന് റെയിൽവേ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പിന്തുടരുന്ന തരത്തിൽ നിശ്ചിത ലഗേജ് പരിധി കവിഞ്ഞാൽ യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന പരമാവധി ലഗേജ് പരിധിയും, പണം അടക്കാതെ സൗജന്യമായി കൈവശം കരുതാവുന്ന പരിധിയും എത്രയെന്ന് അറിയാം;
1) ഫസ്റ്റ് എസി കോച്ചുകളിൽ കൊണ്ടു പോകാനാവുന്ന പരമാവധി ലഗേജ് പരിധി 150 കിലോഗ്രാം വരെയാണ്. എന്നാൽ സൗജന്യ പരിധി 70 കിലോ വരെയാണ്.
2) ഫസ്റ്റ് ക്ലാസ് / സെക്കൻഡ് എസി കോച്ചുകളിൽ യാത്രക്കാർക്ക് 100 കിലോഗ്രാം വരെ പരമാവധി ലഗേജ് പരിധിയുണ്ട്. സൗജന്യ പരിധി 50 കിലോഗ്രാം വരെയാണ്.
3) തേർഡ് എസി കോച്ച് / എസി ചെയർ കാർ എന്നീ കോച്ചുകളിൽ കൈവശം വെക്കാവുന്ന പരമാവധി പരിധിയും, സൗജന്യ പരിധിയും 40 കിലോഗ്രാം വരെയാണ്.
4) സ്ലീപ്പർ കോച്ചുകളിൽ കൈവശം വെക്കാവുന്ന പരമാവധി പരിധി 80 കിലോഗ്രാമും, സൗജന്യ പരിധി 40 കിലോഗ്രാമും ആണ്.
5) സെക്കൻ്ഡ് ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യുന്നവർ പരമാവധി സൂക്ഷിക്കാവുന്ന ലഗേജ് പരിധി കിലോയും, സൗജന്യ പരിധി 35 കിലോയും വരെയാണ്.

ഈ പരിധികളെ കുറിച്ച് യാത്രക്കാർ കൃത്യമായി അറിഞ്ഞിരിക്കണം. സൗജന്യ പരിധി കവിഞ്ഞാൽ പിന്നീട് കൈവശം വെക്കാവുന്ന പരമാവധി പരിധി വരെ നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. ഇത് ലഗേജ് നിരക്കിന്റെ 1.5 മടങ്ങായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
100 സെ.മീ x 60 സെ.മീ x 25 സെ.മീ വലിപ്പമുള്ള ട്രങ്കുകൾ, സ്യൂട്ട്കേസുകൾ, ബോക്സുകൾ എന്നിവ വ്യക്തിഗത ലഗേജായി യാത്രക്കാരുടെ കമ്പാർട്ടുമെന്റുകളിൽ കൊണ്ടുപോകാൻ അനുവാദമുണ്ടെന്നും മന്ത്രി പറയുന്നു. എന്നാൽ ഇതിൽ കൂടുതൽ വലുപ്പമുള്ളവ ബ്രേക്ക് വാനിലോ പാർസൽ വാനിലോ ബുക്ക് ചെയ്ത് അയക്കണം.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ കൂടുതൽ മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ടെങ്കിലും ഇത് യാത്രക്കാരുടെ ചിലവുകളെ അപ്രതീക്ഷിതമായി ബാധിക്കും. ട്രെയിൻ യാത്രക്കു പോലും ലഗേജിൻ്റെ ഭാരം നോക്കി യാത്ര ചെയ്യേണ്ട അവസ്ഥയാവുന്നത് നിരാശാജനകമാണ്.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications