യാത്രക്കാർക്ക് തിരിച്ചടിയായി ലഗേജ് നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിൽ അമിതഭാരമുള്ള ലഗേജുകൾ കൊണ്ടുപോകുന്നവർക്ക് ഇനി മുതൽ വൻ തുക അധികമായി നൽകേണ്ടി വരും. വിമാന സർവീസുകളിലേതിന് സമാനമായ കർശന ലഗേജ് പരിശോധനയും നിയന്ത്രണവുമാണ് റെയിൽവേ നടപ്പിലാക്കുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ ഭാരമുള്ള ലഗേജുകളുമായി യാത്ര ചെയ്യുന്നത് ഇനി മുതൽ അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർ അധിക ചാർജ് നൽകേണ്ടി വരുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ വ്യക്തമാക്കി.
"നിലവിൽ ലഗേജ് കൊണ്ടുപോകുന്നതിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്" എന്ന് റെയിൽവേ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പിന്തുടരുന്ന തരത്തിൽ നിശ്ചിത ലഗേജ് പരിധി കവിഞ്ഞാൽ യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമപ്രകാരം നിശ്ചയിച്ചിരിക്കുന്ന പരമാവധി ലഗേജ് പരിധിയും, പണം അടക്കാതെ സൗജന്യമായി കൈവശം കരുതാവുന്ന പരിധിയും എത്രയെന്ന് അറിയാം;
1) ഫസ്റ്റ് എസി കോച്ചുകളിൽ കൊണ്ടു പോകാനാവുന്ന പരമാവധി ലഗേജ് പരിധി 150 കിലോഗ്രാം വരെയാണ്. എന്നാൽ സൗജന്യ പരിധി 70 കിലോ വരെയാണ്.
2) ഫസ്റ്റ് ക്ലാസ് / സെക്കൻഡ് എസി കോച്ചുകളിൽ യാത്രക്കാർക്ക് 100 കിലോഗ്രാം വരെ പരമാവധി ലഗേജ് പരിധിയുണ്ട്. സൗജന്യ പരിധി 50 കിലോഗ്രാം വരെയാണ്.
3) തേർഡ് എസി കോച്ച് / എസി ചെയർ കാർ എന്നീ കോച്ചുകളിൽ കൈവശം വെക്കാവുന്ന പരമാവധി പരിധിയും, സൗജന്യ പരിധിയും 40 കിലോഗ്രാം വരെയാണ്.
4) സ്ലീപ്പർ കോച്ചുകളിൽ കൈവശം വെക്കാവുന്ന പരമാവധി പരിധി 80 കിലോഗ്രാമും, സൗജന്യ പരിധി 40 കിലോഗ്രാമും ആണ്.
5) സെക്കൻ്ഡ് ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യുന്നവർ പരമാവധി സൂക്ഷിക്കാവുന്ന ലഗേജ് പരിധി കിലോയും, സൗജന്യ പരിധി 35 കിലോയും വരെയാണ്.

ഈ പരിധികളെ കുറിച്ച് യാത്രക്കാർ കൃത്യമായി അറിഞ്ഞിരിക്കണം. സൗജന്യ പരിധി കവിഞ്ഞാൽ പിന്നീട് കൈവശം വെക്കാവുന്ന പരമാവധി പരിധി വരെ നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. ഇത് ലഗേജ് നിരക്കിന്റെ 1.5 മടങ്ങായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
100 സെ.മീ x 60 സെ.മീ x 25 സെ.മീ വലിപ്പമുള്ള ട്രങ്കുകൾ, സ്യൂട്ട്കേസുകൾ, ബോക്സുകൾ എന്നിവ വ്യക്തിഗത ലഗേജായി യാത്രക്കാരുടെ കമ്പാർട്ടുമെന്റുകളിൽ കൊണ്ടുപോകാൻ അനുവാദമുണ്ടെന്നും മന്ത്രി പറയുന്നു. എന്നാൽ ഇതിൽ കൂടുതൽ വലുപ്പമുള്ളവ ബ്രേക്ക് വാനിലോ പാർസൽ വാനിലോ ബുക്ക് ചെയ്ത് അയക്കണം.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേ കൂടുതൽ മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ടെങ്കിലും ഇത് യാത്രക്കാരുടെ ചിലവുകളെ അപ്രതീക്ഷിതമായി ബാധിക്കും. ട്രെയിൻ യാത്രക്കു പോലും ലഗേജിൻ്റെ ഭാരം നോക്കി യാത്ര ചെയ്യേണ്ട അവസ്ഥയാവുന്നത് നിരാശാജനകമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications