മുംബൈ: രാജ്യത്ത് ഏറ്റവും വലിയ ടു വിലര്‍, ത്രീ വീലര്‍ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ മഹാരാഷ്ട്രയില്‍ തങ്ങളുടെ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ചകനില്‍ 650 കോടി രൂപ ചെലവാക്കിയാണ് പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ ബജാജ് ഒരുങ്ങുന്നത്. 2023ഓടെ പുതിയ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഹൈ-എന്‍ഡ് കെടിഎം, ഹുസ്ഖ്‌വര്‍ണ, ട്രയംഫ് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണത്തിനും ചേതക് ഇലക്ട്രിക് സ്‌കൂട്ടറില്‍ ആരംഭിക്കുന്ന കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്തുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ ക്രമീകരണത്തില്‍, ആവശ്യമായ അനുമതികള്‍, രജിസ്‌ട്രേഷനുകള്‍, അംഗീകാരങ്ങള്‍, ക്ലിയറന്‍സുകള്‍, ധനപരമായ ആനുകൂല്യങ്ങള്‍ എന്നിവ നേടുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബജാജ് ഓട്ടോയെ സഹായിക്കും.
അതേസമയം, കമ്പനിയുടെ മുഖ്യ എതിരാളികളായ ഹോണ്ടയും സുസൂക്കിയും വന്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള നീക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന ഘട്ടത്തിലാണ് ബജാജിന്റെ പുതിയ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഹീറോ മോട്ടോകോര്‍പ്പ് ഏഴ് വര്‍ഷത്തിനുള്ളില്‍ 10000 കോടിയുടെ നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.
മുതിർന്ന പൗരന്മാരുടെ പ്രത്യേക എഫ്ഡി സ്കീമുകൾ ഈ മാസം അവസാനിക്കും
അംബാനി കുടുംബത്തിൽ പുതിയ അതിഥി, കൊച്ചുമകന്റെ പേര് വെളിപ്പെടുത്തി മുകേഷ് അംബാനി
തുടർച്ചയായ മൂന്നാം മാസവും എയർടെല്ലിൽ വരിക്കാർ കൂടി, ജിയോയെ മറികടന്നു