ഈ ബാങ്ക് ഓഹരികൾ 4 ശതമാനത്തോളം ഇടിയുന്നു; തകർച്ചയിലും ബാങ്കിന് മികച്ച വരുമാനം, വാങ്ങുന്നോ?
ഇന്ത്യൻ ഓഹരി വിപണി ഇന്ന് ചൊവ്വാഴ്ച രാവിലെ തന്നെ ഇടിഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി അമേരിക്കയെ മാന്ദ്യത്തിലേക്ക് നയിക്കുന്നുവെന്ന ആശങ്കയെത്തുടർന്നാണ് ഇന്ത്യൻ വിപണിയിലും തളർച്ച. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 30 ഓഹരികളുള്ള ബി.എസ്.ഇ സെൻസെക്സ് 346.23 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 73,768.94 എന്ന നിലയിലെത്തി. എൻ.എസ്.ഇ നിഫ്റ്റി 124.80 പോയിന്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 22,335.50 എന്ന നിലയിലെത്തി.
ബന്ധൻ ബാങ്ക്, എ.യു സ്മോൾ ഫിനാൻസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ ഇടിയുന്നു. ഈ ഓഹരികളെല്ലാം 3 ശതമാനത്തിലധികം ഇടിഞ്ഞു. നിങ്ങളും ഇവ വാങ്ങിയിട്ടുണ്ടോ? ട്രംപിൻ്റെ താരിഫ് നയങ്ങളാണ് വിവിധ ഓഹരികൾക്ക് ഇപ്പോൾ ഭീഷണിയാവുന്നത്. നിലവിൽ ഓരോ ഓഹരികളുടെ പ്രകടനത്തെ കുറിച്ചും വിശദമായി അറിയാം...
1. ബന്ധൻ ബാങ്ക് ഓഹരികൾ...
ബന്ധൻ ബാങ്ക് ഓഹരികൾ നിലവിൽ 5.58% ഇടിയുന്നുണ്ട്. രാവിലെ 144.10 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതിൽ നിന്നും ഇടിഞ്ഞ് ഇപ്പോൾ 139.65 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ ഇടിവ് പ്രകാരം ഈ ഓഹരികൾ വാങ്ങാൻ സാധിക്കുമോ? 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായിരുന്ന 222.30 രൂപയെ അപേക്ഷിച്ച് ഏറെ താഴെയാണ് ഇന്നത്തെ വ്യാപാരം.
ബന്ധൻ ബാങ്കിൻ്റെ മൂന്നാം പാദത്തിലെ പ്രകടനം...
2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 42% കുറഞ്ഞ് 426 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 733 കോടി രൂപയായിരുന്നു. കിട്ടാക്കടം കുറയ്ക്കുന്നതിനുള്ള നീക്കിയിരിപ്പ് കൂടിയതും ചെലവുകൾ കൂടിയതുമാണ് അറ്റാദായം കുറയാൻ കാരണമായത്.
കൂടാതെ, ബാങ്കിന്റെ മൈക്രോഫിനാൻസ് വിഭാഗം അതിന്റെ വരുമാനത്തിൽ സമ്മർദ്ദം ചെലുത്തി. അതോടെ ഈ പാദത്തിൽ 1196 കോടി രൂപയുടെ പുതിയ നഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 752 കോടി രൂപയായിരുന്നു നഷ്ടം. അതായത് മൊത്തം നഷ്ടം 1394 കോടി രൂപയിൽ നിന്ന് 1621 കോടി രൂപയായി.
കഴിഞ്ഞ ദിവസങ്ങളിലും ബന്ധൻ ബാങ്കിന്റെ ഓഹരി നഷ്ടത്തിലായിരുന്നു. ഇന്നലെ 147.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 9% ത്തിലധികം ഇടിഞ്ഞു, കഴിഞ്ഞ ആറ് മാസത്തിനിടെ 32% ത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബന്ധൻ ബാങ്കിന്റെ ഓഹരി വില 30% ത്തിലധികം ഇടിഞ്ഞു. ബാങ്കിൻ്റെ മൊത്തം വരുമാനം 5,478.73 കോടിയാണ്.

2. എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ...
എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 4 ശതമാനത്തിലധികം ഇടിഞ്ഞ് 517.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ 530.20 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പക്ഷേ പെട്ടെന്നായിരുന്നു താഴേക്ക് വീണത്. ഇന്നലെ 538.85 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 755.00 രൂപയാണ്. അതായത് ഓഹരികൾക്ക് ഇപ്പോഴും വീഴ്ചയാണ്.
2025 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ എയു സ്മോൾ ഫിനാൻസ് ബാങ്ക് അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ 41 ശതമാനം വർധനവ് രേഖപ്പെടുത്തി 528 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്ത വായ്പാ പോർട്ട്ഫോളിയോ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12.9 ശതമാനം വർധിച്ച് 1,08,921 കോടി രൂപയായി. എന്നാൽ ഇതിൽ 90 ശതമാനവും സുരക്ഷിത വായ്പകളാണ്. നിലവിലെ കണക്ക് പ്രകാരം ബാങ്കിൻ്റെ മൊത്തം വരുമാനം 4,113.48 കോടിയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ 10 ശതമാനത്തിലധികം ഇടിഞ്ഞു. എന്നാൽ 6 മാസത്തിനിടെ 27.99% ഓഹരികളാണ് ഇടിഞ്ഞത്.
3. സിറ്റി യൂണിയൻ ബാങ്ക് ഓഹരികൾ.....
ഇന്നത്തെ വ്യാപാരത്തകർച്ചയിൽ അകപ്പെട്ട് സിറ്റി യൂണിയൻ ബാങ്ക് ഓഹരികളും. ഇന്ന് ഈ ഓഹരികൾ 4.81% ഇടിഞ്ഞു 147.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാവിലെ ബി.എസ്.ഇയിൽ 153.55 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിച്ചിട്ടില്ല, കാരണം ഇന്നലെ 154.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ചയിലെ ഏറ്റവും വലിയ വിലയായിരുന്ന 187.80 രൂപയേ അപേക്ഷിച്ച് ഇന്നത്തെ വ്യാപാരം അൽപം നിരാശയിലാണ്.
തമിഴ്നാട് ആസ്ഥാനമായുള്ള സിറ്റി യൂണിയൻ ബാങ്കിന്റെ 2024-25 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ അറ്റാദായം 13% വർധിച്ച് 286 കോടി രൂപയായി. 2025 സാമ്പത്തിക വർഷത്തിൽ ലാഭം 836 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭം 761 കോടിയായിരുന്നു. അതായത് 10% വളർച്ചയാണ് ഉണ്ടായത്.
മൂന്നാം പാദത്തിൽ ബാങ്കിൻ്റെ അറ്റ പലിശ വരുമാനം (NII) 588 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 515 കോടി രൂപയായിരുന്നു, അതായത് ഒരു വർഷം കൊണ്ട് 14% വളർച്ച രേഖപ്പെടുത്തി. നിലവിലെ കണക്ക് പ്രകാരം മൊത്തം വരുമാനം 1,478.74 കോടിയാണ്.


Click it and Unblock the Notifications


