റിസർവ് ബാങ്ക് പുറത്തുവിട്ട ക്രെഡിറ്റ് കാർഡ് ഡാറ്റ അനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മൂന്ന് ശതമാനം നെഗറ്റീവ് വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. ക്രെഡിറ്റ് കാർഡ് വായ്പകളുടെ മൊത്തം കുടിശ്ശിക ഒരു ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ക്രെഡിറ്റ് കാർഡുകൾ നൽകുമ്പോൾ ബാങ്കുകൾ കൂടുതൽ ജാഗ്രത പാലിക്കുന്നതായി ബിസിനസ് ടുഡേ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
ബാങ്കുകൾ പ്രതിസന്ധിയിൽ
തിരിച്ചടവിൽ കാലതാമസം വരുത്തുന്നവരും വായ്പ തിരിച്ചടയ്ക്കാത്തവരുമായ ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ബാങ്കുകൾ അസ്വസ്ഥരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) കാർഡ് അനുബന്ധ സ്ഥാപനത്തിലാണ് അപകടത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ കാർഡ് വിതരണക്കാരായ എസ്‌ബിഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ്സിന്റെ മൊത്തം കിട്ടാക്കടം 2020-21 ന്റെ രണ്ടാം പാദത്തിൽ 4.29 ശതമാനമായി ഇരട്ടിയായതായി റിപ്പോർട്ടിൽ പറയുന്നു.
കിട്ടാക്കടങ്ങൾ കൂടി
ഈ വർഷം ഓഗസ്റ്റ് 31 ന് അവസാനിച്ച ആറുമാസത്തെ വായ്പാ മൊറട്ടോറിയം ഉണ്ടായിരുന്നതിനാലാകാം മൊത്തം കിട്ടാക്കടങ്ങളുടെ വർദ്ധനവ് ശ്രദ്ധയിൽ പെടുന്നത്. വരുമാനമോ തൊഴിൽ നഷ്ടമോ കാരണം നിലവിലുള്ള വായ്പകൾ അടയ്ക്കാൻ കഴിയാത്ത ആളുകൾക്ക് രണ്ടുവർഷത്തെ പുന: സംഘടനയാണ് ഇപ്പോൾ മിക്ക ബാങ്കുകളും വാഗ്ദാനം ചെയ്യുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ വർഷം റിസർവ് ബാങ്ക് പുറത്തുവിട്ട ക്രെഡിറ്റ് കാർഡ് കുടിശ്ശിക കാണിക്കുന്നത് കൊവിഡ് -19 സാമ്പത്തിക മാന്ദ്യം മൂലം ബാങ്കുകളുടെ ഒരു ലക്ഷം കോടി രൂപ അപകടത്തിലാണെന്നാണ്.
രണ്ട് വർഷത്തെ പുന: സംഘടന
കൊവിഡ് സാമ്പത്തിക മാന്ദ്യം മൂലം ലോകമെമ്പാടുമുള്ള ബാങ്കുകളുടെ കിട്ടാക്കടം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ പലരും ക്രെഡിറ്റ് കാർഡ് കുടിശ്ശികയും വ്യക്തിഗത വായ്പകളും തിരിച്ചടയ്ക്കാൻ വൈകും. എന്നാൽ മിക്ക ബാങ്കുകളും സമ്മർദ്ദം അനുഭവിക്കുന്ന വായ്പക്കാർക്ക് രണ്ട് വർഷത്തെ പുന: സംഘടന അനുവദിച്ചിട്ടുണ്ട്. പുന:സംഘടന പദ്ധതി പ്രകാരം എസ്‌ബിഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ്സ് 21.08 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് ബിസിനസ് ടുഡേ റിപ്പോർട്ടിൽ പറയുന്നു.
ഇളവുകൾ
കൊവിഡ് -19 ന്റെ സാമ്പത്തിക ആഘാതം മൂലം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കൂടുതൽ കിട്ടാക്കടങ്ങൾ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. വീഴ്ചകൾ പരിഹരിക്കുന്നതിന് 10 ശതമാനം പ്രൊവിഷനിംഗ് സൃഷ്ടിക്കാൻ റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടാക്കടങ്ങളിൽ കുത്തനെ ഉയർച്ചയുണ്ടായാൽ ഇത് മതിയാകില്ല.


Click it and Unblock the Notifications