പുതുവർഷത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രാഥമിക ഓഹരി വിൽപ്പനകളിലൊന്നാണ് ഭാരത് കോക്കിംഗ് കോളിൻറേത്. കോൾ ഇന്ത്യയുടെ സബ്സിഡിയറി എന്ന പ്രത്യേകതയും ഭാരത് കുക്കിങ് കോളിനുണ്ട്. കമ്പനിയുടെ ലിസ്റ്റിങ് തീയതിയിൽ മാറ്റമുണ്ടെന്നതാണ് പുതിയ വിവരം. പലരും അപേക്ഷിച്ച ഐപിഒ എന്ന നിലയിൽ എന്താണ് കാരണമെന്നും അതിന് മുകളിലെ ആശങ്കകളും കൂടിയിട്ടുണ്ട്. മുംബൈയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിലെ ക്രമീകരണങ്ങളാണ് ഇതിന് കാരണം.
ജനുവരി 16 ന് നിശ്ചയിച്ചിരുന്ന ലിസ്റ്റിങ് മൂന്ന് ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ജനുവരി 19 നാണ് കമ്പനിയുടെ ലിസ്റ്റിങ് മാറ്റിയിരിക്കുന്നത്. 15-ാം തീയതി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഹരി വിപണിക്ക് അവധിയായിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും മുംബൈയിൽ നിന്ന് പ്രവർ്ത്തിക്കുന്നതിനാൽ സംസ്ഥാനത്ത് പൊതുഅവധി ദിവസമായതിനാൽ വെള്ളിയാഴ്ചയിലെ അവധി വിപണിക്കും ബാധകമാകുകയായിരുന്നു. ഇത് ക്ലിയറൻസ്, സെറ്റിൽമെന്റ് ജോലികളെ ബാധിക്കും. അതിനാൽ തടസങ്ങൾ ഒഴിവാക്കാൻ എക്സ്ചേഞ്ചുകള് ലിസ്റ്റിങ് മൂന്നു ദിവസത്തേക്ക് നീട്ടുകയായിരുന്നു.
അതേസമയം, ഇത് ഐപിഒയെ നേരിട്ട് ബാധിക്കില്ല. ജനുവരി 14 ന് തന്നെ ഓഹരിയുടെ അലോട്ട്മെന്റ് പൂർത്തിയായതാണ്. അപേക്ഷിച്ചവർക്ക് ഓഹരി ലഭിച്ചോ എന്നറിയാൻ എൻഎസ്ഇ, ബിഎസ്ഇ വെബ്സൈറ്റുകള് പരിശോധിക്കാം. ഓഹരി ലഭിച്ചവർക്ക് ലിസ്റ്റിങ് ദിവസം ഡിമാറ്റ് അക്കൌണ്ടിൽ ഓഹരി ക്രെഡിറ്റാകും. ബാക്കിയുള്ളവരുടെ റീഫണ്ട് നടപടിക്രമങ്ങൾ തുടരുകയാണ്.
23 രൂപ ഇഷ്യു വിലയുള്ള ഭാരത് കുക്കുങ് കോളിന്റെ ഓഹരികള് ഗ്രേമാർക്കറ്റിൽ 14 രൂപ പ്രീമിയത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഓഹരി 37 രൂപ നിലവാരത്തിൽ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. അതായത് ഉയർന്ന ഇഷ്യുവിലയിൽ നിന്നും 60 ശതമാനം നേട്ടം ഐപിഒ നൽകുന്നുണ്ട്.

1,071 കോടി രൂപയുടെ മെയിൻബോർഡ് ഇഷ്യുവായിരുന്നു ബിസിസിഎല്ലിന്റേത്. കമ്പനി വിപണിയിലേക്കിറക്കുന്ന ഓഹരികളേക്കാൾ കൂടുതൽ ബിഡുകൾ ലഭിച്ചു. സമീപ വർഷങ്ങളിൽ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബ് ചെയ്‌ത ഐപിഒകളിൽ ഒന്നാണ് ബിസിസിഎല്ലിന്റേത്. നിക്ഷേപകരിൽ നിന്ന് ഐപിഒയ്ക്ക് ശക്തമായ പ്രതികരണമാണ് ലഭിച്ചത്. ജനുവരി 13 ന് ബിഡിംഗ് അവസാനിക്കുമ്പോൾ ഇഷ്യു 143.85 തവണയാണ് സബ്സ്ക്രൈബ് ചെയ്തത്.
പ്രൊമോട്ടറായ കോൾ ഇന്ത്യ 46.57 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. 1,071.11 കോടി രൂപയുടെ ഐപിഒയിൽ പൂർണ്ണമായും ഓഫർ ഫോർ സെയിൽ മാത്രം അടങ്ങിയതാണ്. ഓഹരിയൊന്നിന് 21 രൂപ മുതൽ 23 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പ്രമോട്ടർമാർ മാത്രമാണ് ഐ.പി.ഒയിൽ ഓഹരികൾ വിറ്റഴിക്കുന്നത് എന്നതിനാൽ ഇതു വഴി സമാഹരിക്കുന്ന തുക ഭാരത് കോക്കിംഗ് കോളിന് ലഭിക്കില്ല. പകരം മുഴുവൻ തുകയും ഓഹരികൾ വിറ്റഴിക്കുന്ന പ്രൊമോട്ടറായ കോൾ ഇന്ത്യയ്ക്കാണ് ലഭിക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications