ഡാറ്റ സെന്ററുകള്‍ ജലം കുടിച്ചുവറ്റിക്കുന്നു, ബെംഗളൂരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ വാട്ടര്‍ബില്‍ ഉയരുമോ?

ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും കൃത്രിമബുദ്ധിയുടെയും ഭൗതിക നട്ടെല്ലുകളാണ് ഡാറ്റാ സെന്ററുകള്‍. ഇവയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച നഗരങ്ങളിലെ ജല ലഭ്യതയെ ബാധിക്കും.
പ്രത്യേകിച്ചും ഐടി ഹബ്ബായ ബെംഗളൂരുവിനെപ്പോലുള്ള നഗരങ്ങളിലേതിനെ...

ഡാറ്റ സെന്ററുകള്‍ ജലം കുടിച്ചുവറ്റിക്കുന്നു,

പ്രതിസന്ധി
ബെംഗളൂരു ഉദാഹരണമായെടുത്താല്‍ പ്രതിദിനം 2,600 മുതല്‍ 3,000 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് നഗരത്തിനാവശ്യം. വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക്‌സ് സിറ്റി, ഐടിപിഎല്‍, സര്‍ജാപൂര്‍ റോഡ്, പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കുന്നു.

ഡാറ്റ സെന്ററുകളുടെ വ്യാപനം  ഭൂഗര്‍ഭജലത്തിനുള്ള മത്സരം വര്‍ദ്ധിപ്പിക്കുകയും വാട്ടര്‍ ബില്‍ ഉയര്‍ത്തുകയും ചെയ്യും.

ഇപ്പോള്‍ തന്നെ നഗരവാസികള്‍ ഒരു ടാങ്കറിന് 2,000 മുതല്‍ 2,500 രൂപ വരെ നല്‍കുന്നുണ്ട്. കൊടും വേനല്‍ക്കാലത്ത് ഇത് 4,000 രൂപ വരെ ഉയരും. കഴിഞ്ഞ വര്‍ഷം ഒരു ശരാശരി കുടുംബം പ്രതിദിനം 10 മുതല്‍ 12 ടാങ്കറുകള്‍ വരെ ഉപയോഗിച്ചു.

കാവേരി നദിയില്‍ നിന്ന് ബെംഗളൂരുവിന് നിലവില്‍ പ്രതിദിനം ഏകദേശം 2,000 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ലഭ്യമാകുന്നത്. ഇതില്‍ നാലില്‍ ഒരു ഭാഗം നഷ്ടമാകുന്നു.

മറ്റൊരു പ്രധാന സ്രോതസ്സായ 14,000 സര്‍ക്കാര്‍ കുഴല്‍ക്കിണറുകളില്‍ പലതും ഇതിനകം വറ്റി.കാവേരി അഞ്ചാം ഘട്ടം പ്രവര്‍ത്തനക്ഷമമായിട്ടും പ്രതിദിനം 775 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ കുറവാണ് നഗരം നേരിടുന്നത്.

ഹാര്‍ഡ് വാട്ടറാണ് മറ്റൊരു വെല്ലുവിളി. ഹാര്‍ഡ് വാട്ടര്‍ എന്നാല്‍ ഉയര്‍ന്ന ധാതുക്കളുടെ അംശമുള്ള വെള്ളം. ബെംഗളൂരു പോലുള്ള കുന്നിന്‍ മുകളിലുള്ള നഗരത്തിലല്ല, മറിച്ച് ജലസമൃദ്ധമായ പ്രദേശങ്ങളിലാണ് ഡാറ്റാ സെന്ററുകള്‍ വേണ്ടതെന്ന് ഇക്കാര്യങ്ങള്‍ തെളിയിക്കുന്നു.

ബെംഗളൂരു കര്‍ണാടകയുടെ ഡാറ്റാ സെന്റര്‍ ഹബ്ബ്
കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറയുന്നതനുസരിച്ച് സംസ്ഥാനത്തെ 32 പ്രവര്‍ത്തന ഡാറ്റാ സെന്ററുകളില്‍ 31 എണ്ണം ബെംഗളൂരുവിലാണ്. പത്ത് സൗകര്യങ്ങള്‍ കൂടി ഉടന്‍ തുടങ്ങും. വൈറ്റ്ഫീല്‍ഡ്‌ മാത്രം ഏകദേശം 120 മെഗാവാട്ട് ശേഷിയുള്ള ഏഴ് പ്രധാന

സൗകര്യങ്ങളെ ഉള്‍ക്കൊള്ളുന്നു. നവരത്‌ന അഗ്രഹാരയില്‍ 67.2 മെഗാവാട്ട് ഹൈപ്പര്‍സ്‌കെയില്‍ സൗകര്യങ്ങളും ഇലക്ട്രോണിക് സിറ്റിയില്‍ എട്ടോളം എഐ കേന്ദ്രങ്ങളുമുണ്ട്.

ഡാറ്റ സെന്ററുകളുടെ ജല ഉപഭോഗം

വെല്‍ ലാബ്‌സിലെ ഹൈഡ്രോളജിസ്റ്റ് ശശാങ്ക് പാലൂര്‍ പറയുന്നതനുസരിച്ച് ഡാറ്റാ സെന്ററുകള്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം 26 ദശലക്ഷം ലിറ്റര്‍ ഉപയോഗിക്കും. ഒരു കേന്ദ്രത്തിന് 40 മെഗാവാട്ട് ശേഷിയുണ്ടെങ്കില്‍, അതിനര്‍ത്ഥം അത് പ്രതിവര്‍ഷം 1,000 ദശലക്ഷം ലിറ്ററിലധികം ഉപയോഗിക്കുമെന്നാണ്.

നഗരതല ശേഷികള്‍ ഒരുമിച്ച് ചേര്‍ക്കുമ്പോള്‍, ദൈനംദിന ജല ആവശ്യകത ദശലക്ഷക്കണക്കിന് ലിറ്ററിലെത്താം. അതായത്ഒരു ലക്ഷത്തിലധികം ആളുകളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് തുല്യം.

പല ഡാറ്റാ സെന്ററുകളും ഭൂഗര്‍ഭജലത്തെയോ ടാങ്കര്‍ വിതരണത്തെയോ ആശ്രയിച്ചിരിക്കുന്നു. സിറ്റി ബോര്‍ഡ് വിതരണം ചെയ്യുന്ന വ്യാവസായിക ജലം കൂടുതല്‍ ചെലവേറിയതാണ് കാരണം.

കമ്പനികള്‍ ജല ഉപഭോഗം കുറയ്ക്കാന്‍ ഈ വഴികള്‍ സ്വീകരിക്കുന്നു

കൊടിഗെഹള്ളിയിലെ ഡാറ്റാസമുദ്രയുടെ 5 മെഗാവാട്ട് പ്ലാന്റില്‍ വാട്ടര്‍-കൂള്‍ഡ് സിസ്റ്റങ്ങള്‍ക്ക് പകരം എയര്‍-കൂള്‍ഡ് ചില്ലറുകളാണ്‌ ഉപയോഗപ്പെടുത്തുന്നത്. വെള്ളത്തിന് പകരം വായുവാണ് ഇവിടെ ചൂട് നീക്കം ചെയ്യുക.അതേസമയം ഇതിന് ചെലവേറെയാണ്. ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മിലുള്ള ഒരു സംയുക്ത സംരംഭം സീറോ-വാട്ടര്‍ ഡാറ്റാ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X