ബെംഗളൂരു നഗരവാസികളെ സംബന്ധിച്ച് ഇപ്പോൾ കഷ്ടകാലമാണ്. കൂടുന്ന ചൂട്, ഉയരുന്ന വായു മലിനീകരണം, അടിക്കടിയുള്ള വൈദ്യുതി മുടക്കം, കനത്ത ഗതാഗത കുരുക്ക്, മെട്രോയുടെ ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന സൂചന തുടങ്ങി പ്രശ്നങ്ങൾ നീണ്ട് പോവുകയാണ്. നഗരത്തിലെ കാലാവസ്ഥയെക്കുറിച്ച് പറയുകയാണെങ്കിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാവിലെയും വൈകിട്ടും തണുപ്പ് അനുഭവപ്പടുമെങ്കിലും പകല്‍ 10 മണി കഴിയുന്നതോടെ ചൂട് ഉയരും. വൈകിട്ട് 5 മണി വരെ കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരത്തില്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
താപനില ചില അവസരങ്ങളില്‍ 16 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടര്‍ന്നേക്കാം. മണിക്കൂറില്‍ 24 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതോടൊപ്പം നഗരത്തിലെ വായു മലിനീകരണവും ഉയരുന്നുണ്ട്. 74നും 172നും ഇടയിലാണ് വായു ഗുണനിലവാരം. വായു മലിനീകരണത്തിന് പിന്നാലെ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കണക്കുകൾ പറയുന്നത്
2024 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ സുവർണ്ണ ആരോഗ്യ സുരക്ഷാ ട്രസ്റ്റിന് (SAST) കീഴിൽ 3,891 രോഗികൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയപ്പോൾ, 2025 ൽ ഇതേ കാലയളവിൽ ഇത് 4,187 ആയി ഉയർന്നു. സ്വകാര്യ ആശുപത്രികളിലും ഇത്തരം കേസുകളിൽ വർഷം തോറും 10 ശതമാനം മുതൽ 15 ശതമാനം വരെ വർദ്ധനവ് കാണപ്പെടുന്നു. വായു മലിനീകരണം മൂലമാണ് ഈ വർദ്ധനവ് നേരിട്ട് സംഭവിക്കുന്നതെന്ന് പറയാനാവില്ലെങ്കിലും, പല രോഗികളും പുകവലിക്കാത്തവരാണെന്നും മുൻപ് ഇത്തരത്തിലുള്ള അസുഖ ലക്ഷണം കാണിക്കാത്തവരാണെന്നും ഡോക്ടർമാർ പറയുന്നു.

ചെറുപ്പക്കാരിലും കുട്ടികളിലും പോലും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്ന പ്രവണത ഡോക്ടർമാർ നിരീക്ഷിച്ചു. ഇരുചക്ര വാഹനങ്ങളിലോ ഓട്ടോറിക്ഷകളിലോ യാത്ര ചെയ്യുമ്പോൾ മാസ്കുകൾ ഉപയോഗിക്കാനും വീടിനുള്ളിൽ വായു മലിനീകരണം കുറയ്ക്കുന്നതിന് വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കാനും ആരോഗ്യ വിദഗ്ധർ ഉപദേശിച്ചു.
വൈദ്യുതി മുടങ്ങും
ഇന്ന് വിവിധ പ്രദേശങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെയും ചില പ്രദേശങ്ങളിൽ രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെയും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. കോറമംഗല, ഇലക്‌ട്രോണിക്‌സ് സിറ്റി ഫേസ്-1, ലക്ഷ്മി ലേഔട്ട്, മഡിവാള, സൗത്ത്‌സിറ്റി അപ്പാർട്ട്‌മെൻ്റ്‌സ്, ജ്യോതിനിവാസ് കോളേജ്, ബൊമ്മനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വൈദ്യുതി മുടക്കമുണ്ട്.
ബെംഗളൂരു പവർകട്ട് ഷെഡ്യൂൾ അനുസരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും, ബാക്കപ്പ് ലൈറ്റിംഗ് അല്ലെങ്കിൽ പവർ ബാങ്കുകൾ തയ്യാറാക്കി സൂക്ഷിക്കാനും, വൈദ്യുതി തടസ്സപ്പെടുന്ന സമയങ്ങളിൽ ലിഫ്റ്റുകളോ ഹെവി ഇലക്ട്രിക്കൽ ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ബാധിത പ്രദേശങ്ങളിലെ താമസക്കാരോട് നിർദ്ദേശിക്കുന്നു.
കൂടുതൽ അപ്‌ഡേറ്റുകൾക്കായി പൗരന്മാർക്ക് നമ്മ ബെസ്കോമിന്റെ ഔദ്യോഗിക ട്വിറ്ററിൽ ബെംഗളൂരു വൈദ്യുതി തടസ്സത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ട്രാക്ക് ചെയ്യാം.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications