842 കിലോമീറ്റർ 12 മണിക്കൂറിൽ എത്തും, കേരളത്തിലേക്കും വന്ദേഭാരത് സ്ലീപ്പർ, റൂട്ടും ടിക്കറ്റ് നിരക്കും ഉടൻ

കേരളത്തിലെ യാത്ര പ്രേമികൾ കാത്തിരിക്കുന്നത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെയാണ്. ആ കാത്തിരിപ്പ് അധികം വൈകാതെ അവസാനിക്കുമെന്നാണ് കരുതുന്നത്. കാരണം ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ എത്തിയേക്കും. ഈസ്റ്റർ, വിഷു യാത്രയ്ക്ക് മുന്നോടിയായി വന്ദേഭാരത് സ്ലീപ്പർ എത്തുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിൻ സമയവും റൂട്ടും പ്രഖ്യാപിച്ചേക്കും. ട്രെയിൻ ലഭിച്ചാൽ 7-10 ദിവസം നീണ്ടു നിൽക്കുന്ന പരീക്ഷണ ഓട്ടം നടത്തണം. അതിന് ശേഷമായിരിക്കും പൂർണ്ണ തോതിൽ സർവ്വീസ് ആരംഭിക്കുക.

12 മണൂക്കൂർ, 842 കിലോമീറ്റർ

ട്രെയിനിന്‍റെ സമയക്രമവും ടിക്കറ്റ്നിരക്കും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. 842 കിലോമീറ്റർ 12 മണിക്കൂർ കൊണ്ട് ഓടിയെത്തുമെന്നാണ് കരുതുന്നത്. 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലുണ്ടാവുക. ഓരേസമയം 823 പേർക്ക് യാത്ര ചെയ്യാം. തേഡ് എസിയിൽ 611 പേർക്കും സെക്കൻഡ് എസിയിൽ 188 പേർക്കും ഫസ്റ്റ് എസിയിൽ 24 പേർക്കും യാത്ര ചെയ്യാം. ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിക്കില്ല.

മികച്ച യാത്രാനുഭവം

മികച്ച ഉറക്കത്തിനായി കോച്ചുകളിൽ നന്നായി രൂപകൽപ്പന ചെയ്ത കുഷ്യൻ ബെർത്തുകൾ ഉണ്ടായിരിക്കും. യാത്രയ്ക്കിടെയുള്ള ജെർക്കുകൾ കുറയ്ക്കാൻ നൂതന സസ്‌പെൻഷൻ സംവിധാനങ്ങൾ സഹായിക്കും. ശബ്ദ നിയന്ത്രണ സവിശേഷതകൾ ക്യാബിനുകളെ കൂടുതൽ ശാന്തമായി നിലനിർത്തും. വെസ്റ്റിബ്യൂളുകളുള്ള ഓട്ടോമാറ്റിക് വാതിലുകൾ കോച്ചുകൾക്കിടയിൽ സുരക്ഷ മെച്ചപ്പെടുത്തുന്നു.

ഈസ്റ്ററിന് മുൻപ് വന്ദേഭാരത് സ്ലീപ്പർ എത്തും, പ്രതീക്ഷയിൽ മലയാളികൾ

സുരക്ഷയും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനുള്ള സവിശേഷതകൾ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസിൽ ഉണ്ട്. അണുനാശിനി സംവിധാനങ്ങളുള്ള ആധുനിക ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ദിവ്യാംഗർ യാത്രക്കാർക്കോ വികലാംഗർക്കോ (പിഡബ്ല്യുഡി) പ്രത്യേക സൗകര്യങ്ങൾ സഹായകമാകും. അടിയന്തര ടോക്ക്-ബാക്ക് യൂണിറ്റുകൾ യാത്രക്കാരെ വേഗത്തിൽ ജീവനക്കാരുമായി ബന്ധപ്പെടാൻ സഹായിക്കും. സംരക്ഷണത്തിനായി കവച് സുരക്ഷാ സംവിധാനം ഉപയോഗിക്കും. ഡ്രൈവർ ക്യാബിനുകളിൽ വിപുലമായ നിയന്ത്രണ സംവിധാനങ്ങൾ ഉണ്ടായിരിക്കും. ഓൺബോർഡ് ആത്മവിശ്വാസം മെച്ചപ്പെടുത്തുക എന്നതാണ് ഈ സവിശേഷതകൾ ലക്ഷ്യമിടുന്നത്.

വന്ദേഭാരത് കോച്ചുകളുടെ എണ്ണം

നിലവിൽ ഓടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം സീറ്റർ വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആക്കണമെന്ന് ആവശ്യം യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ റെയിൽവേ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഇരുവശങ്ങളിലേക്കും റിസർവേഷൻ ഒക്യുപൻസി 110% കടന്നതോടെ കോച്ചുകളുടെ എണ്ണം കൂട്ടിയാൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ കഴിയും. നിലവിൽ ഒരു വശത്തേക്ക് 8 കോച്ച് ട്രെയിനിൽ 600 പേർക്കാണ് യാത്ര ചെയ്യാൻ കഴിയുന്നത്.

1095 രൂപയാണ് ബെംഗളൂരു - എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. 8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് ബെംഗളൂരുവിൽ നിന്ന് 638 കിലോമീറ്റർ താണ്ടി ട്രെയിൻ എറണാകുളത്തെത്തുക. ബുധനാഴ്ച സർവീസ് ഉണ്ടാവില്ല. ആകെ 9 സ്റ്റേഷനുകളിൽ നിർത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് സ്റ്റേഷനുകൾ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X