കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 12 ന് നടത്തുന്ന രാജ്യവ്യാപക പണിമുടക്ക് ദൈനം ദിന ജീവിതത്തെ ബാധിയ്ക്കും. കര്‍ഷക സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന പണിമുടക്ക്, കേരളത്തില്‍ പൂര്‍ണ്ണമാകുമെന്നാണ് കരുതപ്പെടുന്നത്.

പണിമുടക്കിനുള്ള കാരണങ്ങള്‍
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ യൂണിയനുകള്‍ സംയുക്തമായാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ നാല് പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെയാണ് പ്രതിഷേധം. ഇവര്‍ പറയുന്നതനുസരിച്ച്, പുതിയ നിയമങ്ങള്‍ തൊഴിലാളികളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുകയും, തൊഴില്‍ സുരക്ഷ കുറയ്ക്കുകയും ചെയ്യും. തൊഴിലാളികളെ നിയമിക്കാനും പിരിച്ചുവിടാനും എളുപ്പമാക്കുന്ന നിയമങ്ങളാണിതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. സ്വകാര്യവല്‍ക്കരണം, വേതന സ്തംഭനം, സാമൂഹിക സുരക്ഷയുടെ അഭാവം, തൊഴിലാളിവര്ഗത്തിന്മേലുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം എന്നിവയെക്കുറിച്ചും അവര്‍ ആശങ്കകള്‍ ഉന്നയിച്ചു.
കര്‍ഷകരുടെ പി്ന്തുണ
ഇന്ത്യ-യുഎസ്, യുകെ, ന്യൂസിലന്റ്, യൂറോപ്യന്‍ യൂണിയന് തുടങ്ങിയ രാഷ്ട്രങ്ങളുമായി ഒപ്പുവച്ച വ്യാപാരക്കരാറുകള്ക്കെതിരെ കര്‍ഷകര്‍ രംഗത്തെത്തിയതും ഈ സാഹചര്യത്തിലാണ്. കരാറുകളെ എതിര്‍ക്കുന്ന സംയുക്ത് കിസാന്‍ മോര്‍ച്ച (എസ്കെഎം), അഖിലേന്ത്യാ കിസാന്‍ സഭ (എഐകെഎസ്)തുടങ്ങിയ സംഘടനകള്‍ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയെ അടിയറവ് വച്ചതായി അവര്‍ ആരോപിക്കുന്നു. പാലുല്‍പ്പന്നങ്ങള്‍, മൃഗങ്ങളുടെ തീറ്റ, സോയാബീന്‍ എണ്ണ, തുടങ്ങിയവയുടെ ഇറക്കുമതിയ്ക്ക് അനുവാദം നല്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ബാങ്ക് സേവനങ്ങള്‍ തടസ്സപ്പെടും
ഫെബ്രുവരി 12 ലെ പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുക ബാങ്കിംഗ് സേവനങ്ങളേയാകും. പൊതുമേഖല ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എഐബിഇഎ), എഐബിഒഎ, ബിഇഎഫ്ഐ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബ്രാഞ്ച് പ്രവര്‍ത്തനങ്ങള്‍, ചെക്ക് ക്ലിയറന്‍സുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, മറ്റ് പതിവ് ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ തടസ്സപ്പെട്ടേയ്ക്കാം. അതേസമയം ചില സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.
ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധങ്ങള്‍
വ്യപാര കരാറിനെതിരെയുള്ള പ്രതിഷേധ സൂചകമായി രാജ്യമൊട്ടാകെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കര്‍ഷക യൂണിയനുകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നഗര കേന്ദ്രങ്ങളില്‍ ട്രേഡ് യൂണിയനുകളും പ്രകടനം നടത്തും. തൊഴിലാളികള്‍, കര്‍ഷകര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ കൈകോര്‍ക്കുന്നതിനാല്‍, ഫെബ്രുവരി 12 ന് നടക്കുന്ന ഭാരത് ബന്ദ് രാജ്യവ്യാപകമായി കാര്യമായ സ്വാധീനം ചെലുത്തിയേക്കും. അസൗകര്യം ഒഴിവാക്കാന്‍ പൗരന്മാര് അവരുടെ യാത്ര, ബാങ്കിംഗ്, ഔദ്യോഗിക ജോലികള്‍ എന്നിവ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം.
അടച്ചിടാന്‍ സാധ്യതയുള്ള സ്ഥാപനങ്ങള്‍
- പൊതുമേഖലാ ബാങ്ക് ശാഖകള്‍
- കേന്ദ്ര,സംസ്ഥാന ഓഫീസുകള്‍
- പൊതുഗതാഗത സേവനങ്ങള്‍
- കേരളം പോലുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
- പ്രതിഷേധങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ വിപണികളും കടകളും
- തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ റോഡ് ഉപരോധത്തിന് സാധ്യതയുണ്ട്
ഭാരത് ബന്ദ്: തുറന്നിരിക്കാന്‍ സാധ്യതയുള്ളത് എന്താണ്?
- സ്വകാര്യ ഓഫീസുകള്‍ (പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ച്)
- ആശുപത്രികള്‍, ആംബുലന്‍സുകള്‍ തുടങ്ങിയ അടിയന്തര സേവനങ്ങള്‍
- വിമാനത്താവളങ്ങളും അവശ്യ സേവനങ്ങളും
- ഓണ്‍ലൈന്‍ ബാങ്കിംഗ്, എടിഎം സേവനങ്ങള്‍ (പരിമിതികളോടെ പ്രവര്‍ത്തിച്ചേക്കാം).
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications