ഭാരതി എയര്‍ടെല്ലില്‍ കുറഞ്ഞത് രണ്ട് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരി വാങ്ങാന്‍ ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ ഏതാനും മണിക്കൂറുകള്‍ക്കാണ് പുറത്തുവന്നത്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ സംബന്ധിച്ച വിശദീകരണവുമായി ഇപ്പോള്‍ ഭാരതി എയര്‍ടെല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലെ ഘട്ടത്തില്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവും പരിഗണനയിലില്ലെന്ന് പ്രസ്താവനയുമായാണ് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ആറ് ആഴ്ചകളിലായി, റിലയന്‍സ് ഇന്‍ഡസ്ട്രസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ, ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള ആഗോള നിക്ഷേപകരില്‍ നിന്ന് 87,655 കോടി രൂപ സമാഹരിച്ചിത് വലിയ വാര്‍ത്തയായിരുന്നു. പ്രമുഖ ആഗോള സാങ്കേതികവിദ്യ വളര്‍ച്ച നിക്ഷേപകരായ ഫെയ്സ്ബുക്ക്, സില്‍വര്‍ ലെയ്ക്ക്, വിസ ഇക്വിറ്റി പാര്‍ട്ണേര്‍സ്, ജനറല്‍ അറ്റ്ലാന്റിക്ക്, കെകെആര്‍, മുബദാല എന്നിവരില്‍ നിന്നാണ് ജിയോ പ്ലാറ്റ്ഫോം 87,655 കോടി രൂപ സമാഹരിച്ചത്.
അബുദാബി ആസ്ഥാനമായുള്ള പരമാധികാര നിക്ഷേപകനായ മുബദാല, ഇക്വിറ്റി മൂല്യമായ 4.91 ലക്ഷം കോടി രൂപയിലും എന്റര്‍പ്രൈസ് മൂല്യമായ 5.16 ലക്ഷം കോടി രൂപയിലുമാണ് ജിയോ പ്ലാറ്റ്ഫോമില്‍ 9,093 കോടി രൂപ നിക്ഷേപിക്കുന്നതെന്ന് ജിയോ ഇന്ന് പ്രഖ്യാപിച്ചിരുന്നു. മുബദാലയുടെ നിക്ഷേപം പൂര്‍ണമായും ലയിപ്പിച്ച അടിസ്ഥാനത്തില്‍ ജിയോ പ്ലാറ്റ്ഫോമിലെ 1.85 ശതമാനം ഓഹരിയിലേക്ക് വിവര്‍ത്തനം ചെയ്യും.
ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സിയുടെയും ഇന്ത്യയുടെ ഐഡിയ സെല്ലുലാറിന്റെയും സംയുക്ത സംരംഭമായ വോഡഫോണ്‍ ഐഡിയയിലേക്കുള്ള നിക്ഷേപത്തെക്കുറിച്ച് ആല്‍ഫബെറ്റ് ഉടമസ്ഥതയിലുള്ള ഗൂഗിള്‍ അന്വേഷിക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ആമസോണ്‍-ഭാരതി എയര്‍ടെല്‍ വാര്‍ത്തയും ഇത്തരത്തിലുള്ള വാര്‍ത്തകളുമായി ബന്ധപ്പെട്ട ഊഹങ്ങളായിരിക്കാമെന്നാണ് വിലയിരുത്തുന്നത്.
ഭാരതി എയര്‍ടെല്ലിന്റെ വിശദീകരണത്തിന്റെ പൂര്‍ണരൂപം
'2020 ജൂണ്‍ 04 -ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച, ഭാരതി എയര്‍ടെല്ലില്‍ 2 ബില്യണ്‍ ഡോളറിന്റെ ഓഹരി ആമസോണ്‍ വാങ്ങുന്നുവെന്ന വാര്‍ത്തയെ പരാമര്‍ശിച്ചാണ് ഈ പ്രസ്താവന. ഇക്കാര്യത്തില്‍, കമ്പനി പതിവായി എല്ലാ ഡിജിറ്റല്‍, ഒടിടി മത്സരാര്‍ത്ഥികളുമായും പ്രവര്‍ത്തിക്കുന്നുവെന്നും ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, കണ്ടന്റ്, സേവനങ്ങള്‍ എന്നിവ വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് കൊണ്ടുവരുന്നതിനും അവരുമായി ദൃഢമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍, അതിലുപരി ഈ ഘട്ടത്തില്‍ മറ്റൊരു തരത്തിലുള്ള നിര്‍ദേശവും പരിഗണനയിലില്ല.
ബന്ധപ്പെട്ട കമ്പനികള്‍ ഇക്കാര്യത്തില്‍ ഉചിതമായും സമയബന്ധിതമായും വ്യക്തത വരുത്തിയിട്ടും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സ്റ്റോക്ക് വില നീക്കുമ്പോള്‍ അത്തരം ഊഹങ്ങളിലൂന്നിയ റിപ്പോര്‍ട്ടുകള്‍ അനാവശ്യ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും അവമതിപ്പ് സൃഷ്ടിക്കുകയും ചെയ്യും. ടെലികോം മേഖലയിലെ പതിവ് രീതിയായി മാറിയ ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.'
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications