മുംബൈ: ടാറ്റ ഗ്രൂപ്പും സൈറസ് മിസ്ത്രിയെ തമ്മിലുള്ള അഞ്ച് വർഷമായി തുടരുന്ന കേസിൽ സുപ്രീം കോടതിയില്‍ വിജയം നേടി ടാറ്റാ ഗ്രൂപ്പ്. സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയിലെ ശ്രദ്ധേയമായ കേസില്‍ വിധി പറഞ്ഞത്. ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
2016 ഒക്ടോബറിൽ നടന്ന ബോർഡ് മീറ്റിംഗിലായിരുന്നു സൈറസ് മിസ്ട്രിയെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സൈറസ് മിസ്ട്രി ആരംഭിച്ച് നിയമ പോരാട്ടത്തിനൊടുവില്‍ 2018 ഡിസംബര്‍ 18 ന് നാഷണൽ കമ്പനി ലോ അപ്പലെറ്റ് ട്രിബ്യൂണൽ അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് പുനിര്‍നിയമിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ടാറ്റ സൺസും രത്തൻ ടാറ്റയും സുപ്രീംകോടതിയിലെത്തുന്നത്.

കോർപറേറ്റ് തത്വങ്ങളുടെ പൂർണമായ ലംഘനമാണ് ടാറ്റാ ഗ്രൂപ്പിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നായിരുന്നു മിസ്ത്രിയുടെ ഷാപുർജി പല്ലോൻജി ഗ്രൂപ്പ് സുപ്രീംകോടതിയിൽ വാദിച്ചത്. പതിയിരുന്നുളള ആക്രമണമായിരുന്നു അതെന്നും അവര്‍ വിശേഷിപ്പിച്ചു. എന്നാല്‍ ചെയര്‍മാനെ നീക്കാന്‍ ബോര്‍ഡിന് അവകാശമുണ്ടെന്ന വാദമായിരുന്നു ടാറ്റാ ഗ്രൂപ്പ് തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്. അതേസമയം, ഓഹരികൾ സംബന്ധിച്ച മറ്റ് നിയമപരമായ നടപടികൾ സ്വീകരിക്കാനും ടാറ്റാ സൺസിനും സൈറസ് മിസ്ത്രിക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി. കേസില്‍ മിസ്ത്രി നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ വാദം അംഗീകരിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് രത്തന്‍ ടാറ്റ രംഗത്ത് എത്തുകയും ചെയ്തു. സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധിന്യായത്തെ ഞാൻ വിലമതിക്കുന്നു. ഇത് വിജയിത്തിന്‍റെയോ തോല്‍വിയുടേയോ പ്രശ്നമല്ല. ഗ്രൂപ്പിന്റെ മാർഗ്ഗനിർദ്ദേശ തത്വങ്ങളായ മൂല്യങ്ങളുടെയും ധാർമ്മികതയുടെയും മൂല്യനിർണ്ണയമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോടതി വിധിക്ക് പിന്നാലെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ 6% കുതിച്ചു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications