ലോകം മുഴുവന്‍ ഇപ്പോള്‍ ബിറ്റ്കോയിന് ക്രിപ്റ്റോകറന്‍സി വാങ്ങുന്ന തിരക്കിലാണ്. കുതിച്ചുയരുന്ന ബിറ്റ്കോയിന് തരംഗത്തില്‍ നിന്നും വലിയ നേട്ടം കൊയ്യാന്‍ ആഗോള നിക്ഷേപകരും വന്‍കിട കമ്പനികളും ഒരുപോലെ മത്സരിക്കുന്നു. ശനിയാഴ്ച്ച 58,000 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് വ്യാപാരം പുരോഗമിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒരു ബിറ്റ്കോയിന് യൂണിറ്റിന് ഇന്നത്തെ വില 58,704.50 ഡോളര്‍. ഇനി ഇന്ത്യന്‍ രൂപയിലാണ് ബിറ്റ്കോയിന് വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ യൂണിറ്റൊന്നിന് 42.52 ലക്ഷം രൂപ മുടക്കണം.

എന്തായാലും ഡിജിറ്റല്‍ ലോകത്തെ പുതിയ പ്രതിഭാസമായി ബിറ്റ്കോയിന് മാറിക്കഴിഞ്ഞു. എല്ലാവരും അപകടസാധ്യതയുള്ള ബിറ്റ്കോയിനില് നിക്ഷേപിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ഇതേസമയം, ബിറ്റ്കോയിന് ബഹളം ഇന്റര്‍നെറ്റില്‍ മാത്രമല്ല, യഥാര്‍ത്ഥ ലോകത്തും വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്. കേട്ടതു ശരിയാണ്. ബിറ്റ്കോയിന് വലിയ പാരിസ്ഥിതിക ആഘാതത്തിനും കാരണമാവുന്നതായി ബാങ്ക് ഓഫ് അമേരിക്കയുടെ ഏറ്റവും പുതിയ പഠനം പറയുന്നു.
ഊര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള വന്‍കിട കമ്പനികളോടാണ് ബിറ്റ്കോയിന് സംവിധാനം കിടപിടിക്കുന്നത്. അതായത് പ്രതിവര്‍ഷം 200 മില്യണ്‍ യാത്രക്കാരുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന അത്രയുംതന്നെ ഊര്‍ജ്ജം ഇന്റര്‍നെറ്റില്‍ വിരാജിക്കുന്ന ബിറ്റ്കോയിനും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. ഊര്‍ജ്ജ ഉപഭോഗം അടിസ്ഥാനപ്പെടുത്തുമ്പോള്‍ 2 മില്യണ്‍ ജീവനക്കാരുള്ള അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ സംവിധാനം പോലും ബിറ്റ്കോയിന് പിന്നിലാണ്.
ഫലമോ, വന്‍തോതിലുള്ള കാര്‍ബണ്‍ പുറന്തള്ളിന് ബിറ്റ്കോയിന് വഴിതെളിക്കുന്നു. മാര്‍ച്ച് 17 -ന് ബാങ്ക് ഓഫ് അമേരിക്ക സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ബിറ്റ്കോയിന്റെ കാര്‍ബണ്‍ പുറന്തള്ളിനെ കുറിച്ച് പരാമര്‍ശമുണ്ട്. നിലവില്‍ ലോകരാജ്യങ്ങളില്‍ ഒന്നായ ഗ്രീസ് പുറന്തള്ളന്നത്രയുംതന്നെ കാര്‍ബണ്‍ ബിറ്റ്കോയിന്റെ പേരിലും കുറിക്കപ്പെടുന്നുണ്ട് (60 ടണ്‍). ക്രിപ്റ്റോകറന്‍സിക്ക് വില കുതിച്ചുയരുമ്പോഴെല്ലാം ലോകം ഒന്നടങ്കം ബിറ്റ്കോയിന് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഈ അവസരങ്ങളില്‍ കൂടുതല്‍ ആളുകള്‍ ക്രിപ്റ്റോകറന്‍സി 'ഖനനം' ചെയ്യാന്‍ രംഗത്തുവരുന്നു. 'മൈനര്‍മാര്‍' എന്നാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നത്.
പഴുതടച്ച, സങ്കീര്‍ണമായ നെറ്റ്വര്‍ക്ക് ടെക്നോളജി അടിസ്ഥാനപ്പെടുത്തിയാണ് ബിറ്റ്കോയിന് പ്രവര്‍ത്തിക്കുന്നത്. സാങ്കേതികത്തികവാര്‍ന്ന ഈ നെറ്റ്വര്‍ക്ക് വിദ്യയ്ക്ക് ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജം ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ ബിറ്റ്കോയിന് മൈന്‍ ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുമ്പോള്‍ ഊര്‍ജ്ജ ഉപഭോഗവും ആനുപാതികമായി വര്‍ധിക്കും. ബിറ്റ്കോയിന് നിലവാരം 10 ലക്ഷം ഡോളര്‍ തൊട്ടാല്‍ ജപ്പാനെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന അഞ്ചാമത്തെ പ്രസ്ഥാനമായി ബിറ്റ്കോയിന് മാറുമെന്ന് റിപ്പോര്‍ട്ടില്‍ ബാങ്ക് ഓഫ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications