ബിറ്റ്കോയിന് മൂല്യം വീണ്ടും കുതിച്ചുയരുകയാണ്. ബുധനാഴ്ച്ച 50,000 ഡോളര്‍ നിലവാരം പിന്നിട്ട ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് വ്യാഴാഴ്ച്ച 52,202.50 ഡോളറെന്ന സര്‍വകാല റെക്കോര്‍ഡ് കയ്യടക്കി. അതായത് ഇന്ത്യന്‍ രൂപയില്‍ ബിറ്റ്കോയിന് വാങ്ങാന്‍ ഒരുങ്ങുന്നവര്‍ യൂണിറ്റൊന്നിന് 37.98 ലക്ഷം രൂപ മുടക്കണം.
പ്രമുഖ വൈദ്യുത വാഹന നിര്‍മാതാവായ ടെസ്ലയും മാസ്റ്റര്‍കാര്‍ഡ്, ബിഎന്‍വൈ മെലണ്‍ മുതലായ ധനകാര്യ സ്ഥാപനങ്ങളും ബിറ്റ്കോയിന് അംഗീകരിച്ച സാഹചര്യത്തില്‍ മറ്റു മുഖ്യധാരാ നിക്ഷേപകരും ലോകത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സിയില്‍ പണമിറക്കാനുള്ള ആലോചനയിലാണ്. നിലവില്‍ 900 ബില്യണ്‍ ഡോളറില്‍പ്പരം വിപണി മൂല്യമുണ്ട് ബിറ്റ്കോയിന്.
ഇതേസമയം, പ്രമുഖ കമ്പനികള്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും ബിറ്റ്കോയിന് ജനകീയമാകില്ലെന്ന മുന്നറിയിപ്പ് ഏതാനും നിരീക്ഷകര്‍ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉയര്‍ന്ന ഇടപാടുകള്‍ക്ക് ബിറ്റ്കോയിന് കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കില്ല. യൂറോ, റൂബിള്‍ മുതലായ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിപ്റ്റോകറന്‍സിയുടെ വിലയിലെ ചാഞ്ചാട്ടം 80 ശതമാനം കൂടുതലാണെന്ന് ഒരു പക്ഷം ചൂണ്ടിക്കാട്ടുന്നു.
1600 -കളിലെ ഡച്ച് ട്യൂലിപ്സിന്റെ മാതൃകയിലാണ് ബിറ്റ്കോയിന്റെ പ്രയാണമെന്ന് പറയുന്നവരുമേറെ. 1600 -കളുടെ തുടക്കത്തില്‍ വന്‍ പ്രചാരം കുറിച്ച ഡച്ച് ട്യൂലിപ്സ് 1637 -ല്‍ ദാരുണമായി തകരുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിന് ശേഷം ബിറ്റ്കോയിന്റെ മൂല്യം എട്ടു മടങ്ങാണ് ഇതുവരെ വര്‍ധിച്ചിരിക്കുന്നത്. സെപ്തംബറിന് ശേഷം 700 ബില്യണ്‍ ഡോളറില്‍പ്പരം വിപണി മൂല്യം ചേര്‍ക്കാന്‍ ക്രിപ്റ്റോകറന്‍സിക്കായി. ഇതേസമയം, വന്‍കിട കമ്പനികളില്‍ നിന്നും കിട്ടിയ 11 ബില്യണ്‍ ഡോളറിന്റെ പശ്ചാത്തലത്തില്‍ ക്രിപ്റ്റോകറന്‍സി കുറിക്കുന്ന അതിശയകരമായ കുതിപ്പ് സാമ്പത്തിക ലോകത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
വൈകാതെ ബിറ്റ്കോയിന് മൂല്യത്തില്‍ തിരുത്തല്‍ സംഭവിക്കുമെന്ന് ഒരു പക്ഷം പ്രവചിക്കുന്നു. നിലവില്‍ ബിറ്റ്കോയിന്റെ വിതരണം പരിമിതമാണ്. 'മൈനര്‍മാര്‍' മുഖേനയാണ് പുതിയ ബിറ്റ്കോയിനുകള്‍ വിപണിയിലെത്തുന്നത്. അതുകൊണ്ട് ബിറ്റ്കോയിന് കൈവശമുള്ളവര്‍ ക്രിപ്റ്റോകറന്‍സിക്ക് വലിയ തുക ഈടാക്കുന്നു.
വന്‍കിട കമ്പനികള്‍ക്കൊപ്പം ചില്ലറ നിക്ഷേപകരും ബിറ്റ്കോയിനിലേക്ക് തിരിയുന്നതാണ് ബിറ്റ്കോയിന്റെ മൂല്യം നാള്‍ക്കുനാള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. നിലവില്‍ വിപണിയില്‍ പുറത്തിറക്കിയ ബിറ്റ്കോയിനില് 78 ശതമാനവും വില്ക്കാന് ഉദ്ദേശ്യമില്ലാത്ത നിക്ഷേപകരുടെ കയ്യിലാണുള്ളത്. അതായത് ഏകദേശം 40 ലക്ഷം ബിറ്റ്കോയിനുകള്‍ മാത്രമേ ഇടപാടുകള്‍ക്ക് ലഭ്യമുള്ളൂ. പെയ്പാല്‍, സ്ക്വയര്‍, എസ് ആന്‍ഡ് പി500 കമ്പനികള്‍, ഇടിഎഫുകള്‍ തുടങ്ങിയ വന്‍കിട നിക്ഷേപകര്‍ മിച്ചമുള്ള 40 ലക്ഷം ബിറ്റ്കോയിനുകള്‍ കൈക്കലാക്കാനുള്ള പുറപ്പാടിലാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications