ബിപിസിഎല്‍ ഓഹരി വില്‍പ്പന ഈ സാമ്പത്തിക വര്‍ഷത്തില്‍ നടന്നേക്കില്ല

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (ബിപിസിഎല്‍) ഓഹരി വില്‍പ്പനയ്ക്കുള്ള സര്‍ക്കാരിന്റെ പദ്ധതി ഈ സാമ്പത്തിക വര്‍ഷത്തില്‍ നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 മൂലം ബിസിസനസുകളിലുണ്ടായ പ്രതികൂല സാഹചര്യങ്ങളും ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ റെക്കോര്‍ഡ് ഇടിവുമാണ് ഇതിന് കാരണം. 210 -ലധികം രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നത് ലോക സമ്പദ് വ്യവസ്ഥയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ആഗോള വളര്‍ച്ച ഈ വര്‍ഷം മൂന്ന് ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു.

കൊറോണ വൈറസ്

ഏകദേശം 1,95,000 ആളുകളാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ഇതിനുപുറമെ, അസംസ്‌കൃത എണ്ണവിലയിലെ ആഗോള മാന്ദ്യം കമ്പനികളുടെ മൂല്യനിര്‍ണയത്തിന് തിരിച്ചടിയായി. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് വില, ഏപ്രില്‍ 22 -ന് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 16 ഡോളര്‍ എന്ന നിലയിലേക്ക് കുറയുകയുണ്ടായി. ഇത് ഈ മാസത്തില്‍ ഇതുവരെ 39 ശതനമാനം കുറഞ്ഞു.

ബിപിസിഎല്‍

ജനുവരി 24 മുതല്‍ ബിപിസിഎല്‍ ഓഹരി വില 25 ശതമാനം ഇടിഞ്ഞ് 350.65 രൂപയെന്ന നിരക്കിലെത്തി. നിലവിലെ മാര്‍ക്കറ്റ് കാപ് അടിസ്ഥാനമാക്കി ബിപിസിഎല്ലിലെ സര്‍ക്കാര്‍ ഓഹരി വില 40,299 കോടി രൂപയാണ്. 2019 നവംബര്‍ 20 -ന് ബിപിസിഎല്ലിലെ സര്‍ക്കാര്‍ ഓഹരി തന്ത്രപരമായി വില്‍ക്കാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ലോക്ക് ഡൗണിലായതിനാല്‍, ബിപിസിഎല്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള താല്‍പ്പര്യ പ്രകടനം (ഇഒഐ) സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 -ന് സര്‍ക്കാര്‍ ജൂണ്‍ 13 -ലേക്ക് നീട്ടിയിരുന്നു.

ജൂണ്‍ 13

താല്‍പ്പര്യമുള്ള ലേലക്കാര്‍ക്ക് ഇപ്പോള്‍ പ്രാഥമിക വിവര മെമ്മോറാണ്ടം മെയ് 16 -നകവും ഇഒഐകള്‍ ജൂണ്‍ 13 -നകവും സമര്‍പ്പിക്കാവുന്നതാണ്. 'താല്‍പ്പര്യമുള്ള ലേലക്കാരില്‍ നിന്നും ലഭിച്ച അഭ്യര്‍ഥനകളും കൊവിഡ് 19 മൂലമുള്ള നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്താണ് മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍. പ്രധാനപ്പെട്ട തീയതികളുമാി ബന്ധപ്പെട്ട കൂടുതല്‍ മാറ്റങ്ങള്‍ താല്‍പ്പര്യമുളഅള ലേലക്കാരെ അറിയിക്കും,' ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിപാം) ഒരു വിജ്ഞാപനത്തില്‍ അറിയിച്ചു.

എന്‍ആര്‍എല്‍

നുമലിഗഡ് റിഫൈനറിയിലെ (എന്‍ആര്‍എല്‍) ബിപിസിഎല്ലിന്റെ 61.65 ശതമാനം ഓഹരികള്‍ വിറ്റതിന് അസം സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെങ്കിലും, ഈ വര്‍ഷം ബിപിസിഎല്‍ ഓഹരി വില്‍പ്പന നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നത്. ബിപിസിഎല്ലിലെ 52.98 ശതമാനം സര്‍ക്കാര്‍ ഓഹരിയക്ക്, 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള സ്വകാര്യ കമ്പനികള്‍ക്ക് മാത്രമെ യോഗ്യതയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X