യുഎഇ ആസ്ഥാനമായുള്ള ഇന്ത്യക്കാരനായ കോടീശ്വരൻ ബി ആർ ഷെട്ടിയുടെ ഫിനാബ്ലർ പിഎൽസി ഇസ്രായേൽ-യുഎഇ കൺസോർഷ്യത്തിന് വിൽക്കുന്നു. വെരും ഒരു ഡോളറിനാണ് കമ്പനി വിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ 1.5 ബില്യൺ പൌണ്ട് (2 ബില്യൺ ഡോളർ) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകർന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു വിൽപ്പന നടത്തുന്നത്.
പേയ്‌മെന്റുകൾക്കും വിദേശനാണയ വിനിമയങ്ങൾക്കുമുള്ള പ്ലാറ്റ്ഫോമായ ഫിനാബ്ലർ, പ്രിസം ഗ്രൂപ്പ് ഓഫ് ഇസ്രായേലിന്റെ കീഴിലുള്ള ഗ്ലോബൽ ഫിൻടെക് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗുമായി കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ചു.

കഴിഞ്ഞ ഡിസംബറിൽ ഫിനാബ്ലറിന്റെ വിപണി മൂല്യം 2 ബില്യൺ ഡോളറായിരുന്നു. ഏപ്രിലിൽ ഒരു ബില്യൺ ഡോളറിലധികം വെളിപ്പെടുത്താത്ത കടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ആദ്യം രാജ്യങ്ങൾ കരാർ ഒപ്പിട്ടതിനുശേഷം യുഎഇയും ഇസ്രയേൽ കമ്പനികളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ ഇടപാടുകളിൽ ഒന്നാണ് ഈ കരാർ. അതിനുശേഷം, ബാങ്കിംഗ് മുതൽ മൊബൈൽ ഫോൺ സേവനങ്ങൾ വരെയുള്ള കരാറുകൾ ഒപ്പു വച്ചിരുന്നു. എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചിരുന്നു.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications