യുഎഇ ആസ്ഥാനമായുള്ള ഇന്ത്യക്കാരനായ കോടീശ്വരൻ ബി ആർ ഷെട്ടിയുടെ ഫിനാബ്ലർ പിഎൽസി ഇസ്രായേൽ-യുഎഇ കൺസോർഷ്യത്തിന് വിൽക്കുന്നു. വെരും ഒരു ഡോളറിനാണ് കമ്പനി വിൽക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ 1.5 ബില്യൺ പൌണ്ട് (2 ബില്യൺ ഡോളർ) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകർന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു വിൽപ്പന നടത്തുന്നത്.
2020 നവംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ; മാരുതി സ്വിഫ്റ്റ് മുന്നിൽ
പേയ്‌മെന്റുകൾക്കും വിദേശനാണയ വിനിമയങ്ങൾക്കുമുള്ള പ്ലാറ്റ്ഫോമായ ഫിനാബ്ലർ, പ്രിസം ഗ്രൂപ്പ് ഓഫ് ഇസ്രായേലിന്റെ കീഴിലുള്ള ഗ്ലോബൽ ഫിൻടെക് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗുമായി കരാറിൽ ഏർപ്പെട്ടതായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ഡിസംബറിൽ ഫിനാബ്ലറിന്റെ വിപണി മൂല്യം 2 ബില്യൺ ഡോളറായിരുന്നു. ഏപ്രിലിൽ ഒരു ബില്യൺ ഡോളറിലധികം വെളിപ്പെടുത്താത്ത കടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റബ്ബര്‍ വ്യാപാരവും ഡിജിറ്റലാകുന്നു; 2021 ഫെബ്രുവരിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സംവിധാനം ഒരുങ്ങും
ഈ വർഷം ആദ്യം രാജ്യങ്ങൾ കരാർ ഒപ്പിട്ടതിനുശേഷം യുഎഇയും ഇസ്രയേൽ കമ്പനികളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ ഇടപാടുകളിൽ ഒന്നാണ് ഈ കരാർ. അതിനുശേഷം, ബാങ്കിംഗ് മുതൽ മൊബൈൽ ഫോൺ സേവനങ്ങൾ വരെയുള്ള കരാറുകൾ ഒപ്പു വച്ചിരുന്നു. എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചിരുന്നു.