ലോക രാജ്യങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് ട്രംപിന്‍റെ പ്രഖ്യാപനം. മഡുറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗ്ഗം പുറത്തെത്തിച്ചെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ. 1989-ൽ പനാമ അധിനിവേശത്തിനുശേഷം ലാറ്റിൻ അമേരിക്കയിലെ ഏറ്റവും നേരിട്ടുള്ള യുഎസ് ഇടപെടലായിരുന്നു ഈ നീക്കം.
നീക്കം ഡെൽറ്റ ഫോഴ്സിലൂടെ
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, അത്രമേൽ രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്. ആക്രമണത്തിന് പിന്നാലെ തലസ്ഥാനമായ കാരക്കാസിൽ കടന്നുകയറിയ അമേരിക്കൻ ഡെൽറ്റ ഫോഴ്സ് കമാൻഡോകൾ കൈപ്പിടിയിലാക്കുകയായിരുന്നു. ജനുവരി 3 ന് പുലർച്ചെ, മധ്യ കാരക്കാസിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി റോയിട്ടേഴ്‌സ് ദൃക്‌സാക്ഷികളും പ്രാദേശിക ദൃശ്യങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ഉടൻ അമേരിക്കൻ മണ്ണിൽ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും നിലവിൽ യു എസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മഡൂറയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടി വി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്നും ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗ്ഗം അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെന്നും ഈ അതീവ സങ്കീർണ്ണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

നടന്നത് വലിയ ഏറ്റുമുട്ടൽ എന്ന് സൂചന
തലസ്ഥാനത്തും മിറാൻഡ, അരഗ്വ, ലാ ഗ്വൈറ എന്നീ സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ നടന്നതായി വെനിസ്വേലൻ സർക്കാർ റിപ്പോർട്ട് ചെയ്തു, വെനിസ്വേലയിലെ യുഎസ് ആക്രമണങ്ങൾ രാജ്യവ്യാപകമായി സുരക്ഷാ ജാഗ്രത പാലിക്കാനും സൈന്യത്തെ വിന്യസിക്കാനും നിർബന്ധിതരാക്കി എന്നും പറഞ്ഞു. കാരക്കാസിലെ ദൃക്‌സാക്ഷികൾ പുലർച്ചെ 2 മണി മുതൽ (0600 GMT) പ്രധാന ജില്ലകൾക്ക് മുകളിൽ ഏകദേശം 90 മിനിറ്റ് സ്ഫോടനങ്ങൾ, വിമാന ശബ്ദങ്ങൾ, പുക എന്നിവ ഉയർന്നതായി വിവരിച്ചു. തെക്കൻ കാരക്കാസിൽ ഒരു പ്രധാന സൈനിക സമുച്ചയത്തിന് സമീപം വൈദ്യുതി നിലച്ചു, അതേസമയം ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുമായി സൗഹൃദമുള്ള ഒരു മാധ്യമ സ്ഥാപനം ഫ്യൂർട്ടെ ടിയുന, ലാ കാർലോട്ട സൈനിക താവളങ്ങൾക്ക് സമീപം സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തു.
വെനസ്വേല അശാന്തം
മഡുറോയെ പിടികൂടിയതിന് പിന്നാലെ ജനങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ട് വെനിസ്വേലൻ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ രംഗത്തെത്തി. രാജ്യത്തിന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. മഡുറോ സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു യുഎസ് നിലപാട്. യുഎസിലേക്ക് കുടിയേറാന്‍ തടവുകാരടക്കമുള്ളവരെ മഡുറോ പ്രോത്സാഹിപ്പിക്കുന്നുവെന്നും യുഎസ് ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ വെനസ്വേല നിഷേധിച്ചിരുന്നു.
വിമർശിച്ച് ക്യൂബ
വെനിസ്വേലയിലെ യുഎസ് ആക്രമണങ്ങൾ വെനിസ്വേലയുടെ സഖ്യകക്ഷികളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി. ക്യൂബ ഇടപെടലിനെ എതിർത്തു, അതേസമയം ഇറാൻ ഈ ഓപ്പറേഷനെ "ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനം" എന്ന് വിശേഷിപ്പിക്കുകയും "നിയമവിരുദ്ധമായ ആക്രമണം" എന്ന് ടെഹ്‌റാൻ വിശേഷിപ്പിച്ചതിനെതിരെ നടപടിയെടുക്കാൻ യുഎൻ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തു. പല ലാറ്റിൻ അമേരിക്കൻ സർക്കാരുകളും ഈ മേഖലയിലെ യുഎസ് സൈനിക നടപടികളെ എതിർക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
