2012-13 മുതൽ മാറ്റമില്ലാതെ തുടരുന്ന സെക്ഷൻ 80 സിയിൽ അധിക ഇളവുണ്ടാകുമെന്നാണ് ഇത്തവണ നികുതിദായകർ പ്രതീക്ഷിക്കുന്നത്. അനുവദനീയമായ ചില നിക്ഷേപങ്ങൾ, വിവിധ പോസ്റ്റോഫീസ് സ്കീമുകൾ, ലൈഫ് ഇൻഷുറൻസ് പോളിസികൾ, ഭവനവായ്പയുടെ പ്രധാന തിരിച്ചടവ്, ട്യൂഷൻ ഫീസ് തുടങ്ങിയവയ്ക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെയാണ് നിലവിൽ നികുതി ഇളവുകൾ നൽകുന്നത്.
വിദഗ്‌ധരുടെ അഭിപ്രായത്തിൽ, 1.5 ലക്ഷം രൂപ വളരെ ചെറുതായതിനാൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപ പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാനും മറ്റ് പ്രയോജനകരമായ നിക്ഷേപ ഓഫറുകൾ പരിഗണിക്കാനും സാധ്യതകൾ നൽകുന്നില്ല.

ഡിസംബറിൽ അവസാനിച്ച മാസത്തിലെ പണപ്പെരുപ്പം അതായത് സിപിഐ 6% ലെവൽ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ആളുകളുടെ സമ്പാദ്യം വർദ്ധിപ്പിക്കേണ്ടതുണ്ട്. നികുതി ലാഭത്തിലൂടെ ഒരു പരിധിവരെ നിക്ഷേപം വർദ്ധിപ്പിക്കാം. അതിനാൽ, നിലവിലെ 1.5 ലക്ഷം എന്ന നിക്ഷേപ പരിധി 50000 രൂപ കൂടി ഉയർത്തി 2 ലക്ഷം രൂപയായി സർക്കാരിന് പരിഗണിക്കാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു.
കൂടാതെ, ശമ്പളക്കാർക്ക് ഇപിഎഫിലെ നിർബന്ധിത സംഭാവന ഉള്ളതിനാൽ 1.5 ലക്ഷം എന്ന പരിധി പെട്ടെന്ന് കടന്നു പോകും. അതുകൊണ്ട് തന്നെ റിബേറ്റ് ഉയർത്തണമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം.
കേന്ദ്ര ബജറ്റ്: ദീർഘകാല മൂലധന നേട്ട നികുതിയിൽ കുറവ് വരുത്താനിടയില്ല
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications