ജൂലൈ 23ലെ യൂണിയൻ ബജറ്റിന് മുന്നോടിയായി തന്നെ, കഴിഞ്ഞ ഞായറാഴ്ച ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷനേഴ്സ് (എഐഎഫ്ടിപി) പൗരന്മാർക്കുള്ള വ്യക്തിഗത ആദായ നികുതിയിൽ കാര്യമായ കുറവ് വരുത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി. ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്ക്കുന്നതിലെ എഐഎഫ്ടിപി യുടെ കാഴ്ചപ്പാട് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഇളവ് പരിധി 5 ലക്ഷമായി ഉയർത്തിയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 10 ശതമാനവും 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനവും, 20 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 25 എന്നിങ്ങനെ നികുതി നിരക്ക് നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം.
വ്യക്തിഗത ആദായ നികുതി നിരക്കുകൾ, പ്രത്യേകിച്ചും ഇടത്തരം വരുമാനക്കാരെ ലക്ഷ്യം വെച്ചുള്ളതിൽ, ഒരു നിർദ്ദിഷ്ട കുറവ് വരുത്തുന്നതിന്റെ സാധ്യതകൾ തള്ളിക്കളയാനാവില്ല. കൂടാതെ, വ്യക്തിഗത വരുമാന വർധനവ് മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും കാരണമാകുന്നതാണ്. വിദഗ്ധരുടെ വീക്ഷണങ്ങൾ വ്യക്തമാക്കുന്നത്, വ്യക്തിഗത ധനകാര്യത്തിലും വിശാലമായ സാമ്പത്തിക പ്രവർത്തനങ്ങളിലും നികുതിയിലെ നയമാറ്റങ്ങൾ പ്രതിഫലിക്കുമെന്നാണ്.

വരാനിരിക്കുന്ന ബജറ്റിനെ സംബന്ധിച്ച് പോളിസി ഇൻഷുറൻസ് സ്ഥാപകർക്ക് വലിയ പ്രതീക്ഷയാനുള്ളത്. കാരണം, ഇൻഷുറൻസ് പദ്ധതികളുടെ ആകർഷണീയത വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നികുതി പരിഷ്കരണങ്ങൾ വിജയിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഇൻഷുറൻസ് പ്രീമിയം അടവുകളുടെ പരിധി വർധിപ്പിച്ചുകൊണ്ട്, നികുതി ഘടനയിൽ മാറ്റം വരുത്തുന്നതിലും നിർദ്ദേശങ്ങളുണ്ടായതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ പരിഷ്കരണം ആളുകളെ ഇൻഷുറൻസ് നിക്ഷേപം വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി കവറേജ് വിപുലീകരിക്കുകയും ചെയ്യും.
വരാനിരിക്കുന്ന നികുതി വ്യവസ്ഥയിൽ അടിസ്ഥാന നികുതി ഇളവ്, 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സെക്ഷൻ 80 സി, സെക്ഷൻ 80 ഡി എന്നിവയ്ക്ക് കീഴിലുള്ള നികുതി ഇളവ് പരിധികൾ വർധിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, റിട്ടയർമെന്റ് സേവിങ്സ് പ്രോത്സാഹിപ്പിക്കുന്നതിന്, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) പോലുള്ള പദ്ധതികളിലെ നിക്ഷേപങ്ങൾക്ക് അധിക നികുതി കിഴിവുകൾ അനുവദിക്കാനും സാധ്യതയുണ്ട്. എന്നാൽ വ്യക്തിഗത ഇൻകംടാക്സിൽ ഈ ബജറ്റ് ഒരു മാറ്റവും വരുത്തിയില്ലെങ്കിലും, മുതിർന്ന പൗരന്മാർക്കും പെൻഷൻകാർക്കും കുറച്ച് ആശ്വാസം പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


Click it and Unblock the Notifications