സ്ത്രീ സൗഹൃദമാകുമോ നിർമല സീതാരമന്റെ ഇടക്കാല ബജറ്റ്? പ്രതീക്ഷകളിങ്ങനെ…
സാമ്പത്തിക രംഗത്തുള്ളവർ മാത്രമല്ല സാധാരണക്കാരും ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ബജറ്റുകളെ ഉറ്റുനോക്കാറുള്ളത്. ദൈനംദിന ജീവിത ചെലവുകളെ സ്വാധീനിക്കുന്ന തീരുമാനങ്ങൾക്കപ്പുറം മുന്നോട്ടുള്ള യാത്രയിൽ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. പ്രത്യേകിച്ച് വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തിൽ. അതുകൊണ്ട് തന്നെ എല്ലാ ബജറ്റിലും നികുതി ഇളവുകൾ പ്രതീക്ഷിക്കുന്ന വ്യത്യസ്ത വിഭാഗങ്ങൾ ഉണ്ടാകും. അത്തരത്തിൽ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് സ്ത്രീകൾ നോക്കികാണുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൂടി മുന്നിൽകണ്ട് ജനപ്രിയമായ ഒരുപാട് പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുമ്പോൾ സ്ത്രീകൾക്ക് അധിക നികുതി ആനുകൂല്യങ്ങളും അതിൽ ഉൾപ്പെടുന്നു.
എന്തുകൊണ്ട് സ്ത്രീകൾക്ക് കൂടുതൽ നികുതി ആനുകൂല്യങ്ങൾ വേണം എന്നൊരു ചോദ്യം ഉയർന്നുവന്നേക്കാം. അതിനുള്ള ഉത്തരം തുല്യമല്ലാത്ത വേതന സംവിധാനമാണ്. സ്ത്രീ-പുരുഷ കണക്കിൽ 20 ശതമാനത്തിന്റെ വിടവാണ് വേതനത്തിന്റെ കാര്യത്തിലുള്ളത്. അതേസമയം സ്ത്രീകൾക്ക് കൂടുതൽ നികുതി ആനുകൂല്യങ്ങൾ നിർദ്ദേശിക്കുന്നതിന് മറ്റ് ചില കാരണങ്ങൾകൂടിയുണ്ട്.

സ്ത്രീകൾ ജോലി ചെയ്യുന്നത് കുറച്ച് കാലത്തേക്ക് മാത്രമാണ് എന്ന പല പഠനങ്ങളും സർവേകളും വ്യക്തമാക്കുന്നു. കുട്ടികളെയും മുതിർന്നവരെയും പരിചരിക്കുന്നതിനും മറ്റ് ഉത്തരവാദിത്തങ്ങൾ കാരണവും സ്ത്രീകൾക്ക് അവരുടെ പ്രെഷണൽ ജീവിതത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നു. ജോലി ചെയ്താൽ തന്നെ വരുമാനവും കുറവായിരിക്കാനുള്ള സാധ്യതയാണ് കൂടുതൽ. ലോകബാങ്കിന്റെയും രാജ്യാന്തര ലേബർ ഓർഗനൈസേഷന്റെയും സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021ൽ ഇന്ത്യയുടെ തൊഴിൽ ശക്തിയുടെ 19 ശതമാനം മാത്രമാണ് സ്ത്രീകളുണ്ടായിരുന്നത്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതും സ്വയം ജോലി അവസാനിപ്പിച്ചതും സ്ത്രീകളാണ്. ആഗോള തലത്തിൽ തൊഴിൽ ശക്തിയുടെ 50 ശതമാനവും സ്ത്രീകളാണെന്നിരിക്കെ ഇന്ത്യയിൽ ഇത് 37 ശതമാനം മാത്രമാണെന്ന് 2023ലെ ലേബർ ഫോഴ്സ് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയിലെ സ്ത്രീകൾ അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങളെ ആശ്രയിക്കുന്നവരാണ്. അടുത്തിടെ പുറത്തുവന്ന മറ്റൊരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത് സ്ത്രീകളിൽ 15 ശതമാനം മാത്രമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ അഞ്ചിലൊന്ന് മാത്രമാണ് സ്ത്രീകൾ. ഗാർഹിക ആസ്തികളിൽ 4.8 ശതമാനം മാത്രമേ ഇക്വിറ്റികളിൽ നിക്ഷേപിച്ചിട്ടുള്ളൂ. പണപ്പെരുപ്പത്തെ മറികടക്കാത്ത പരമ്പരാഗത ഉപകരണങ്ങളിൽ അവരുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നിക്ഷേപിച്ചതിനാൽ, സ്ത്രീകൾ അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നില്ലയെന്നും മനസിലാക്കാം. ഇത് സമ്പാദ്യത്തിലെ വിടവിനും കാരണമാകുന്നു.
ഇക്കാരണങ്ങളാൽ ചില ലളിതമായ ആനുകൂല്യങ്ങൾ സ്ത്രീകളെ അവരുടെ സമ്പാദ്യ വിടവ് നികത്താൻ സഹായിക്കും.
സ്ത്രീകളുടെ നികുതി സ്ലാബിൽ ഇളവ്: ശമ്പളത്തിന്റെ അന്തരം കുറയ്ക്കുന്നതിനുള്ള നടപടികൾ ഒരു ഭാഗത്ത് സജീവമായി തുടരുമ്പോൾ തന്നെ അതിലെ കാലതാമസം മുന്നിൽ കണ്ടുകൊണ്ട് നികുതി ഇളവ് നൽകുന്നത് തുല്യത കൊണ്ടുവരാൻ സാധിക്കും.
കുട്ടികളുടെയും ആശ്രിത പരിചരണത്തിന്റെയും ചെലവുകൾക്കായി ഒരു ടാക്സ് ക്രെഡിറ്റ് നൽകുക: വളരെയധികം ഉത്തരവാദിത്തങ്ങളുള്ളതിനാൽ, ശിശു സംരക്ഷണത്തിലോ മുതിർന്നവരുടെ പരിചരണത്തിലോ സ്ത്രീകൾക്ക് ചില കാര്യങ്ങൾ ബാഹ്യ പിന്തുണയോടെ ചെയ്യാൻ കഴിയും, ഈ ചെലവിൽ നികുതി ഇളവ് ലഭിക്കുന്നത് സ്ത്രീകളെ തൊഴിൽ ശക്തിയുടെ ഭാഗമായി തുടരാനും ഇന്ത്യയെ കെട്ടിപ്പടുക്കാനും സഹായിക്കും.
മ്യൂച്വൽ ഫണ്ടുകളിലെ വനിതാ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക: ഏതൊരു ദീർഘകാല ലക്ഷ്യവും കൈവരിക്കുന്നതിന്, പണപ്പെരുപ്പത്തെ മറികടക്കുന്നതിനും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഓഹരികളിൽ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണ്. അറിവിൻ്റെ അഭാവവും ഇടക്കാല നഷ്ടങ്ങൾ വിലയിരുത്തപ്പെടുമോ എന്ന ഭയവും കാരണം സ്ത്രീകൾ ഈക്വിറ്റുകളിൽ നിന്ന് ഒഴിഞ്ഞുമാറി. ഭാഗ്യവശാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇക്വിറ്റികളും മ്യൂച്വൽ ഫണ്ടുകളും മേലാൽ നിരാശപ്പെടില്ല, മാത്രമല്ല ഇന്ത്യക്കാർ വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഇക്വിറ്റികൾ, കൂടുതൽ വ്യക്തമായി മ്യൂച്വൽ ഫണ്ടുകൾ, ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് കൂട്ടുന്നതിലൂടെ ലിംഗ സമ്പാദ്യ വിടവ് കുറയ്ക്കാൻ സഹായിക്കും.


Click it and Unblock the Notifications


