2025-26 ബജറ്റ് ഫെബ്രുവരി 1ാം തിയ്യതി അവതരിപ്പിക്കും. ഇത്തവണ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്നത് ശ്രദ്ധേയമാണ്. നിലവിൽ വിവിധ ആവശ്യങ്ങളാണ് ഓരോ സംസ്ഥാനത്തിന്റെ ധനമന്ത്രിമാരും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടത്. നികുതി നിരക്ക്, ഇന്ധന വില തുടങ്ങിയ ആവശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2025ലെ പുതിയ തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉയർച്ചയിലേക്ക് നയിക്കുമോ?
മാർജിനൽ നികുതി നിരക്കുകൾ കുറക്കാൻ നിർദ്ദേശിക്കുന്നുണ്ട്. അതായത് പ്രതിവർഷം 20 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ മാർജിനൽ നികുതി നിരക്കുകൾ കുറയ്ക്കാനാണ് നിർദ്ദേശിച്ചത്. ഈ നടപടികൾ വർദ്ധിച്ച ഉപഭോഗം, ഉയർന്ന വളർച്ച, മെച്ചപ്പെട്ട നികുതി വരുമാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ നികുതി ഭാരം അൽപം പ്രയാസമേറിയതാണ്. പ്രത്യേകിച്ചും സാധാരണക്കാർക്ക്. വ്യക്തികൾക്കുള്ള ഏറ്റവും ഉയർന്ന മാർജിനൽ ടാക്സ് നിരക്ക് 42.74 ശതമാനമാണ്. സ്റ്റാൻഡേർഡ് കോർപ്പറേറ്റ് ടാക്സ് നിരക്ക് 25.17ശതമാനവുമാണ്. അതായത് പണപ്പെരുപ്പം മൂലം ഇടത്തരം, താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങളുടെ പർച്ചേസിംഗ് ശേഷിയാണ് ഇതിലൂടെ ഇല്ലാതാക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വാദിക്കുന്നു.
ഇതു പോലെ തന്നെ പെട്രോൾ വിലയും ഒരു പ്രശ്നമാണ്. പെട്രോളിന്റെ റീടെയിൽ വിലയുടെ 21% കേന്ദ്ര എക്സൈസ് ഡ്യൂട്ടി മാത്രമാണ്. ഡീസലിന്റേത് മാത്രം 18% എന്ന തോതിലാണ്. 2022 മെയ് മുതൽ, ആഗോള ക്രൂഡ് വിലയിൽ ഏകദേശം 40% ഇടിവ് ഉണ്ടായിട്ടും ഈ തീരുവകൾ ക്രമീകരിച്ചിട്ടില്ല. ഇന്ധനത്തിന്മേലുള്ള എക്സൈസ് തീരുവ കുറയ്ക്കുന്നത് മൊത്തത്തിലുള്ള പണപ്പെരുപ്പം കുറയ്ക്കാനും ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കും.
ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര ഉപഭോഗത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും പണപ്പെരുപ്പ സമ്മർദ്ദം ഉപഭോക്താക്കളുടെ പർച്ചേസിംഗ് ശേഷി കുറച്ചിരിക്കുന്നുവെന്നും സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി പറഞ്ഞു. സർക്കാർ ഇടപെടലുകൾക്ക് ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കുന്നതിലും സാമ്പത്തിക ആക്കം നിലനിർത്തുന്നതിന് ചെലവുകൾ ഉത്തേജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഈ പണപ്പെരുപ്പം വർദ്ധിക്കുന്നതിനാൽ കുറഞ്ഞ വരുമാനമുള്ള ഗ്രാമീണ കുടുംബങ്ങളെ അത് ബാധിക്കുന്നു.

ഭക്ഷണത്തിനു വേണ്ടിയാണ് ഓരോ ദിവസത്തിന്റെയും വലിയൊരു തുക അവർക്ക് ചിലവാകുന്നത്. ഈ പണപ്പെരുപ്പം മൂലം നിലവിലെ സാഹചര്യത്തിൽ അവർക്ക് ഭക്ഷണം പോലും ചിലവേറുന്നു എന്നതാണ് സത്യം.
റൂറൽ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു..
ഗ്രാമീണ ആവശ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഉപഭോഗ വൗച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം, MGNREGS (മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെൻ്റ് ഗ്യാരണ്ടി സ്കീം), PM-KISAN, PMAY (പ്രധാൻ മന്ത്രി ആവാസ് യോജന) തുടങ്ങിയ പ്രധാന പദ്ധതികൾക്ക് കീഴിൽ ഓരോ യൂണിറ്റിനും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നത് പോലുള്ള സർക്കാർ ഇടപെടലുകൾ സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി നിർദ്ദേശിച്ചു.
MGNREGS-ന് കീഴിലുള്ള ദിവസ വേതനം വർദ്ധിപ്പിക്കണം: 2017-ൽ 'ദേശീയ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള വിദഗ്ധ സമിതി ശുപാർശ ചെയ്തത് പ്രകാരം മിനിമം വേതനം 267 രൂപയിൽ നിന്ന് 375 രൂപയായി ഉയർത്തുന്നു. ഇതിന് 42,000 കോടി രൂപ അധിക ചെലവ് വേണ്ടിവരുമെന്ന് സി.ഐ.ഐ കണക്കാക്കി.
PM-KISAN-ന് കീഴിൽ പേഔട്ടുകൾ വർദ്ധിപ്പിക്കുന്നു: PM-KISAN-ന് കീഴിൽ വാർഷിക പേഔട്ട് 6,000 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്തുന്നു, ഇതിൽ 10 കോടി ഗുണഭോക്താക്കൾക്ക് 20,000 കോടി രൂപയുടെ അധിക ചിലവ് വരും.
PMAY-G, PMAY-U എന്നിവയ്ക്ക് കീഴിലുള്ള ചിലവുകൾ അപ്ഡേറ്റ് ചെയ്യുന്നു: ഈ ഭവന പദ്ധതികൾക്ക് കീഴിലുള്ള യൂണിറ്റ് ചെലവുകൾ അപ്ഡേറ്റ് ചെയ്യണമെന്ന വാദങ്ങൾ ഉയരുന്നുണ്ട്. കാരണം ഈ പദ്ധതി ആരംഭിച്ചതു മുതൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications