2025-26 ബജറ്റ് ഫെബ്രുവരി 1ാം തിയ്യതി അവതരിപ്പിക്കും. ഇത്തവണ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്നത് ശ്രദ്ധേയമാണ്. നിലവിൽ വിവിധ ആവശ്യങ്ങളാണ് ഓരോ സംസ്ഥാനത്തിന്റെ ധനമന്ത്രിമാരും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടത്. നികുതി നിരക്ക്, ഇന്ധന വില തുടങ്ങിയ ആവശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2025ലെ പുതിയ തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉയർച്ചയിലേക്ക് നയിക്കുമോ?
മാർജിനൽ നികുതി നിരക്കുകൾ കുറക്കാൻ നിർദ്ദേശിക്കുന്നുണ്ട്. അതായത് പ്രതിവർഷം 20 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ മാർജിനൽ നികുതി നിരക്കുകൾ കുറയ്ക്കാനാണ് നിർദ്ദേശിച്ചത്. ഈ നടപടികൾ വർദ്ധിച്ച ഉപഭോഗം, ഉയർന്ന വളർച്ച, മെച്ചപ്പെട്ട നികുതി വരുമാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ നികുതി ഭാരം അൽപം പ്രയാസമേറിയതാണ്. പ്രത്യേകിച്ചും സാധാരണക്കാർക്ക്. വ്യക്തികൾക്കുള്ള ഏറ്റവും ഉയർന്ന മാർജിനൽ ടാക്സ് നിരക്ക് 42.74 ശതമാനമാണ്. സ്റ്റാൻഡേർഡ് കോർപ്പറേറ്റ് ടാക്സ് നിരക്ക് 25.17ശതമാനവുമാണ്. അതായത് പണപ്പെരുപ്പം മൂലം ഇടത്തരം, താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങളുടെ പർച്ചേസിംഗ് ശേഷിയാണ് ഇതിലൂടെ ഇല്ലാതാക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) വാദിക്കുന്നു.
ഇതു പോലെ തന്നെ പെട്രോൾ വിലയും ഒരു പ്രശ്നമാണ്. പെട്രോളിന്റെ റീടെയിൽ വിലയുടെ 21% കേന്ദ്ര എക്സൈസ് ഡ്യൂട്ടി മാത്രമാണ്. ഡീസലിന്റേത് മാത്രം 18% എന്ന തോതിലാണ്. 2022 മെയ് മുതൽ, ആഗോള ക്രൂഡ് വിലയിൽ ഏകദേശം 40% ഇടിവ് ഉണ്ടായിട്ടും ഈ തീരുവകൾ ക്രമീകരിച്ചിട്ടില്ല. ഇന്ധനത്തിന്മേലുള്ള എക്സൈസ് തീരുവ കുറയ്ക്കുന്നത് മൊത്തത്തിലുള്ള പണപ്പെരുപ്പം കുറയ്ക്കാനും ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കും.
ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ഇന്ത്യയുടെ വളർച്ചയിൽ ആഭ്യന്തര ഉപഭോഗത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും പണപ്പെരുപ്പ സമ്മർദ്ദം ഉപഭോക്താക്കളുടെ പർച്ചേസിംഗ് ശേഷി കുറച്ചിരിക്കുന്നുവെന്നും സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി പറഞ്ഞു. സർക്കാർ ഇടപെടലുകൾക്ക് ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കുന്നതിലും സാമ്പത്തിക ആക്കം നിലനിർത്തുന്നതിന് ചെലവുകൾ ഉത്തേജിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഈ പണപ്പെരുപ്പം വർദ്ധിക്കുന്നതിനാൽ കുറഞ്ഞ വരുമാനമുള്ള ഗ്രാമീണ കുടുംബങ്ങളെ അത് ബാധിക്കുന്നു.

ഭക്ഷണത്തിനു വേണ്ടിയാണ് ഓരോ ദിവസത്തിന്റെയും വലിയൊരു തുക അവർക്ക് ചിലവാകുന്നത്. ഈ പണപ്പെരുപ്പം മൂലം നിലവിലെ സാഹചര്യത്തിൽ അവർക്ക് ഭക്ഷണം പോലും ചിലവേറുന്നു എന്നതാണ് സത്യം.
റൂറൽ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു..
ഗ്രാമീണ ആവശ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഉപഭോഗ വൗച്ചറുകൾ അവതരിപ്പിക്കുന്നതിനൊപ്പം, MGNREGS (മഹാത്മാ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെൻ്റ് ഗ്യാരണ്ടി സ്കീം), PM-KISAN, PMAY (പ്രധാൻ മന്ത്രി ആവാസ് യോജന) തുടങ്ങിയ പ്രധാന പദ്ധതികൾക്ക് കീഴിൽ ഓരോ യൂണിറ്റിനും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നത് പോലുള്ള സർക്കാർ ഇടപെടലുകൾ സി.ഐ.ഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി നിർദ്ദേശിച്ചു.
MGNREGS-ന് കീഴിലുള്ള ദിവസ വേതനം വർദ്ധിപ്പിക്കണം: 2017-ൽ 'ദേശീയ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള വിദഗ്ധ സമിതി ശുപാർശ ചെയ്തത് പ്രകാരം മിനിമം വേതനം 267 രൂപയിൽ നിന്ന് 375 രൂപയായി ഉയർത്തുന്നു. ഇതിന് 42,000 കോടി രൂപ അധിക ചെലവ് വേണ്ടിവരുമെന്ന് സി.ഐ.ഐ കണക്കാക്കി.
PM-KISAN-ന് കീഴിൽ പേഔട്ടുകൾ വർദ്ധിപ്പിക്കുന്നു: PM-KISAN-ന് കീഴിൽ വാർഷിക പേഔട്ട് 6,000 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്തുന്നു, ഇതിൽ 10 കോടി ഗുണഭോക്താക്കൾക്ക് 20,000 കോടി രൂപയുടെ അധിക ചിലവ് വരും.
PMAY-G, PMAY-U എന്നിവയ്ക്ക് കീഴിലുള്ള ചിലവുകൾ അപ്ഡേറ്റ് ചെയ്യുന്നു: ഈ ഭവന പദ്ധതികൾക്ക് കീഴിലുള്ള യൂണിറ്റ് ചെലവുകൾ അപ്ഡേറ്റ് ചെയ്യണമെന്ന വാദങ്ങൾ ഉയരുന്നുണ്ട്. കാരണം ഈ പദ്ധതി ആരംഭിച്ചതു മുതൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സാധാരണക്കാർക്ക് മുന്നിൽ പുതിയ വഴി

ബംഗളൂരു പവർകട്ട്: നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു, അറിയേണ്ടതെല്ലാം



Click it and Unblock the Notifications