ദില്ലി; അസം, ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങൾ കൂടി ധനകാര്യ മന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് നിശ്ചയിച്ചിട്ടുള്ള "ഈസ് ഓഫ് ഡുയിംഗ് ബിസിനസ്" (ബിസിനസ് സഹൃദ) പരിഷ്കാരങ്ങൾ നടപ്പാക്കാൻ അനുമതി.അതോടെ,അധിക സാമ്പത്തിക വിഭവ സമാഹരണത്തിന് ഈ സംസ്ഥാനങ്ങൾ യോഗ്യത നേടി. സംസ്ഥാനങ്ങൾക്ക് ഇനി പൊതു വിപണിയിൽ നിന്ന് വായ്പകളിലൂടെ 5,034 കോടി രൂപ അധികമായി സമാഹരിക്കാനാകും.
ഈ നാല് സംസ്ഥാനങ്ങൾ കൂടി പരിഷ്കാരങ്ങൾ നടപ്പാക്കുന്നതോടെ ബിസിനസ്സ് സുഗമമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പരിഷ്കാരങ്ങൾ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി ഉയർന്നു. നേരത്തെ ആന്ധ്ര, കർണാടക, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പരിഷ്കാരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഈ പന്ത്രണ്ട് സംസ്ഥാനങ്ങൾക്ക് ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് 28,183 കോടി രൂപ അധിക വായ്പയെടുക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന്റെ ഒരു പ്രധാന സൂചകമാണ് ബിസിനസ്സ് സൗഹൃദ പരിഷ്കാരങ്ങൾ. ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സംജാതമാകുന്നത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ വളർച്ച വേഗത്തിലാക്കും.അതിനാൽ, ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക വായ്പയെടുക്കൽ അനുമതി നൽകുന്നത് സംബന്ധിച്ച് 2020 മെയ് മാസത്തിൽ തന്നെ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു.
നരേന്ദ്ര മോദി വീണ്ടും ബംഗാളിലെത്തുന്നത് എന്തിന്? വികസന കുതിപ്പിന് വഴിയൊരുക്കും
സ്റ്റാർട്ടപ്പ് കമ്പനികൾക്കായി 10.75 കോടി രൂപയുടെ വായ്പ അനുവദിച്ച് കേരള ഫിനാന്‍ഷ്യൽ കോർപ്പറേഷൻ