ബംഗളൂരു: പൊതുമേഖല ബാങ്കായ കാനറ ബാങ്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നാലാം പാദത്തില്‍ അറ്റാദായം 45.11 ശതമാനം വര്‍ദ്ധിച്ച് 1011 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3259 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) 68.4 ശതമാനം ഉയര്‍ന്ന് 5,589 കോടിയിലെത്തി. പ്രതിവര്‍ഷം ഇത് 3,318 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കാനറ ബാങ്കിന്റെ മറ്റ് വരുമാനം 2,174.95 കോടി രൂപയായിരുന്നു. എന്നാല്‍ ഇത്തവണ അത് 5,207 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ വാര്‍ഷിക പ്രവര്‍ത്തന ലാഭം 55.93 ശതമാനം വര്‍ദ്ധിച്ച് 20,009 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് ആന്‍ഡ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 13.95 ശതമാനം വര്‍ദ്ധിച്ച് 3,30,656 കോടി രൂപയായി.
അതേസമയം, നിലവിലുള്ള കോവിഡ് സ്ഥിതി അനിശ്ചിതത്വത്തിലാണെന്ന് ബാങ്ക് അറിയിച്ചു. പണമൊഴുക്ക്, വിപുലീകൃത മൂലധന ചക്രങ്ങള്‍ എന്നിവയാണ് ബാങ്ക് തിരിച്ചറിഞ്ഞ പ്രധാന വെല്ലുവിളികളെന്നും അധികൃതര്‍ വ്യക്തമാക്കി. വെല്ലുവിളികള്‍ക്കിടയിലും, നിലവിലെ പാദത്തെ കാര്യമായി ബാധിക്കാത്തതിനാല്‍ സാമ്പത്തിക ഫലങ്ങളില്‍ ക്രമീകരണങ്ങളൊന്നും ആവശ്യമില്ലെന്ന് മാനേജുമെന്റ് വിശ്വസിക്കുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications