ലോക്ക്ഡൗണില്‍ നടുവൊടിഞ്ഞ് സിമന്റ് വ്യാപാരികള്‍; കൊള്ളലാഭമുണ്ടാക്കുന്നത് ആര്? വില ഉയരുന്നു

കൊച്ചി: 380, 420, 480... ഇങ്ങനെ ഉയരുന്നു സിമന്റ് വില. ലോക്ഡൗണ്‍ ആയതോടെ മിക്ക സിമന്റ് ഗോഡൗണുകളും തുറക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എന്നാല്‍ വില വര്‍ധിക്കുന്നതിന് യാതൊരു കുറവുമില്ല. ഒരു മാസത്തിനിടെ 60 രൂപ കൂട്ടിയാണ് 480ലേക്ക് എത്തിയിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ തുടരാമെന്നാണ് നിര്‍ദേശം. തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ അവസരവും നല്‍കിയിട്ടുണ്ട്. എന്നാല്‍ സിമന്റ് ഗോഡൗണുകള്‍ തുറക്കാന്‍ അനുമതിയില്ല എന്നത് വിരോധാഭാസമാണ്.

ലോക്ക്ഡൗണില്‍ നടുവൊടിഞ്ഞ് സിമന്റ് വ്യാപാരികള്‍; കൊള്ളലാഭമുണ്ടാക്കുന്നത് ആര്? വില ഉയരുന്നു

സിമന്റ് ഗോഡൗണുകള്‍ തുറക്കാതെ വന്നതോടെ ക്ഷാമമായി. സാഹചര്യം മുതലെടുത്ത് വില കൂട്ടുകയാണ് സിമന്റ് കമ്പനികള്‍ ചെയ്യുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കമ്പനികളാണ് വില കൂട്ടുന്നതെന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് വ്യാപാരികളുടെ പക്ഷം. കൊറോണ കാരണം പല മേഖലകളും പ്രതിസന്ധി നേരിടുന്ന പോലെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലാണ്. ചെലവ് കുറഞ്ഞതോടെയാണ് സിമന്റ് കമ്പനികള്‍ വില കൂട്ടാന്‍ ആരംഭിച്ചത്. ചെലവാകുന്ന സിമന്റില്‍ നിന്ന് നഷ്ടം ഈടാക്കുകയാണ് അവര്‍.

നേരത്തെ 380 രൂപയായിരുന്നു സിമന്റ് ബാഗിന് വില. കൊറോണ വ്യാപന വേളയില്‍ ഇത് 420 ആക്കി ഉയര്‍ത്തി. ലോക്ക്ഡൗണ്‍ വരുന്നതിന് തൊട്ടുമുമ്പ് 480 ആക്കി. വില കുതിക്കുന്നത് നിര്‍മാണ രംഗത്തിന് കൂടുതല്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ലോക്കഡൗണ്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവസാനിക്കും. നിര്‍മാണ മേഖല വീണ്ടും സജീവമാകുമ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി സിമന്റ് വില വര്‍ധനവായിരിക്കും. സിമന്റ് ഗോഡൗണുകള്‍ തുറക്കാന്‍ സാധിക്കാത്തതാണ് നിലവിലെ ഒരു പ്രതിസന്ധി. ഇത് തുറക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ സിമന്റ് വില്‍പ്പന കേന്ദ്രത്തിലെത്തും.

ഇപ്പോള്‍ സിമന്റുകള്‍ കെട്ടിക്കിടക്കുകയാണ് ഗോഡൗണുകളില്‍. ഇതാകട്ടെ, കട്ടപിടിക്കാനും സാധ്യതയുണ്ട്. കട്ടപിടിച്ചാല്‍ ഉപയോഗ ശൂന്യമാകുകയും ചെയ്യും. അതു മറ്റൊരു സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X