ആഗോള എണ്ണവില വളരെ താഴ്ന്ന സമയത്ത് വരുമാന ശേഖരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും ഉയർത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. എക്‌സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയുമാണ് മൊത്തത്തിലുള്ള വര്‍ദ്ധനവ്.
പെട്രോൾ, ഡീസൽ വില: രണ്ടാഴ്ച്ചയായി ഒരേ വില, വിവിധ നഗരങ്ങളിലെ ഇന്നത്തെ വില നോക്കാം
ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ല
മാറ്റങ്ങൾ ഇന്ന് മുതൽ നിരക്ക് പ്രാബല്യത്തിൽ വരും. വർദ്ധനവ് കാരണം പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാകില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കായിരിക്കും വിലക്കയറ്റം ബാധിക്കുക. ഇത് മൂലം പമ്പുകളിലെ ഇന്ധനത്തിന്റെ ചില്ലറ വിൽപ്പന വിലയിൽ വർദ്ധനവുണ്ടാകില്ല.ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. കുറഞ്ഞ എണ്ണവില മുതലെടുക്കാൻ സർക്കാർ മുമ്പ് പലതവണ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ഉയർത്തിയിട്ടുണ്ട്.
അധിക വരുമാനം
പുതിയ നികുതി നിരക്ക് പ്രാബല്യത്തിലായതോടെ ഏകദേശം 1.6 ലക്ഷം കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുവകളിൽ നിന്ന് ലഭിക്കുന്ന വരുമാനം അടിസ്ഥാന സൌകര്യങ്ങൾക്കും മറ്റ് വികസന ചെലവുകൾക്കുമായി ഉപയോഗിക്കുമെന്നാണ് ചില അനൌദ്യോഗിക വിവരം. ആഗോള മാന്ദ്യം മൂലം എണ്ണവില കുറയുമെന്ന ആശങ്കയെത്തുടർന്ന് മാർച്ചിൽ സർക്കാർ രണ്ട് ഇന്ധനങ്ങളുടെയും തീരുവ 3 രൂപ വീതം സർക്കാർ വർദ്ധിപ്പിച്ചിരുന്നു.
എണ്ണ വിലയിടിവും തീരുവയും
പെട്രോളിനും ഡീസലിനുമുള്ള ട്രേഡ് പാരിറ്റി പ്രൈസിംഗ് എന്ന് വിളിക്കപ്പെടുന്ന മാർക്കറ്റ് ലിങ്ക്ഡ് പ്രൈസിംഗ് വ്യവസ്ഥയാണ് ഇന്ത്യ പിന്തുടരുന്നത്. അതിനാൽ, എണ്ണ വില കുറയുന്നത് ഉപഭോക്താക്കളെ ബാധിക്കാതെ നികുതി ഉയർത്താനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു. തീരുവ വർദ്ധനവ് ഒരു പരിധി വരെ എണ്ണ വില കുറയുന്നതിന്റെ ഗുണം നഷ്ടപ്പെടുത്തുന്നു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ഉയർന്ന വരുമാനം ആവശ്യമുള്ളപ്പോൾ സംസ്ഥാനങ്ങൾ ഇന്ധനങ്ങൾക്ക് ഈടാക്കുന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) ഉയർത്താറുണ്ട്.
ക്രൂഡ് ഓയിൽ വില
ആഗോള ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള ഇടിവ് സാമ്പത്തിക മാന്ദ്യകാലത്ത് വിഭവങ്ങൾ കണ്ടെത്താൻ പാടുപെടുന്ന കേന്ദ്ര-ഭരണകൂടങ്ങൾക്ക് അപ്രതീക്ഷിത വരുമാന മാർഗമാണ് തുറന്നു നൽകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ പ്രധാന പങ്ക് നികുതികളാണ്. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്. ഡീസലിന്റെ വിലയിൽ 31.83 രൂപയും സർക്കാരിലേയ്ക്കുള്ള നികുതിയാണ്.