ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-ന്റെ ആതിഥേയത്വം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏറ്റെടുത്തെങ്കിലും, അത് വലിയ സാമ്പത്തിക നഷ്ടമായി മാറിയിരിക്കയാണ് ഇപ്പോൾ. ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ തന്നെ പാകിസ്ഥാൻ പുറത്തായതും, സ്വന്തം നാട്ടിൽ വെച്ച് മാത്രം ഒരു മത്സരം കളിക്കാനായതുമാണ് പ്രധാന പ്രതിസന്ധി ക്രിക്കറ്റ് ബോർഡിന് സൃഷ്ടിച്ചത്.
പി സി ബിയ്ക്ക് 85 മില്യൺ യുഎസ് ഡോളർ (ഏകദേശം ₹869 കോടി രൂപ) നഷ്ടം സംഭവിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി വേദികൾ നവീകരിക്കുകയും വിവിധ പ്രവർത്തനങ്ങൾക്കായി വലിയ തോതിൽ ചെലവിടുകയും ചെയ്തെങ്കിലും, വരുമാനം പ്രതീക്ഷിച്ച തോതിൽ എത്തിയില്ല എന്നതാണ് ഇപ്പോൾ ഉണ്ടായ നഷ്ടത്തിനു കാരണം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് എങ്ങനെ പുറത്തായി?
പാകിസ്ഥാൻ ക്രിക്കറ്റ് ടീം ചാമ്പ്യൻസ് ട്രോഫിയിൽ വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരം ലാഹോറിൽ വെച്ച് നടന്നുവെങ്കിലും പാകിസ്ഥാൻ പരാജയപ്പെട്ടു. ഇന്ത്യക്കെതിരായ രണ്ടാമത്തെ മത്സരം ദുബായിൽ വച്ചായിരുന്നു, അവിടെയും പാകിസ്ഥാൻ തോറ്റു. മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് മത്സരം ബംഗ്ലാദേശിനെതിരെ ആയിരുന്നു, എന്നാൽ മഴ മൂലം ആ മത്സരം ഉപേക്ഷിക്കപ്പെട്ടു. ഇതോടെ, ഒരു മത്സരത്തിൽ പോലും വിജയിക്കാതെ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി.

വേദികളുടെ നവീകരണത്തിന് വേണ്ടി ചെലവഴിച്ച തുക വൻ നഷ്ടമായി
പാകിസ്ഥാൻ റാവൽപിണ്ടി, ലാഹോർ, കറാച്ചി സ്റ്റേഡിയങ്ങൾ നവീകരിക്കാനായി 58 മില്യൺ യുഎസ് ഡോളർ (ഏകദേശം ₹593 കോടി രൂപ) ചെലവഴിച്ചു. നവീകരണ ചെലവ് പ്രതീക്ഷിച്ച ബജറ്റിനേക്കാൾ 50% കൂടുതലായി. ടൂർണമെന്റിന് തയ്യാറെടുപ്പുകൾ നടത്തുന്നതിന് അധികമായി 40 മില്യൺ ഡോളർ (₹409 കോടി) കൂടി ചെലവായിട്ടുണ്ട്. എന്നാൽ, പി സി ബിയ്ക്ക് ടൂർണമെന്റ് ഹോസ്റ്റിംഗ് ഫീസായി ലഭിച്ചത് വെറും 6 മില്യൺ ഡോളർ (₹61 കോടി) മാത്രമായിരുന്നു. അതായത് മുണ്ടക്കിയതിന്റെ പകുതിയുടെ പകുതി പോലും പാകിസ്ഥാന് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യാവസ്ഥ.
നിക്ഷേപം കൂടിയപ്പോൾ വരുമാനം കുറഞ്ഞു
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ടിക്കറ്റ് വിൽപ്പനയിലും സ്പോൺസർഷിപ്പുകളിലും ലഭിച്ച വരുമാനം വളരെ കുറവായിരുന്നു. പ്രേക്ഷക പങ്കാളിത്തവും പ്രതീക്ഷിച്ചതിനേക്കാൾ കുറവായിരുന്നു, ഇതും വരുമാന നഷ്ടത്തിന് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പി സി ബി എടുക്കുന്ന നടപടി
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഉണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായി ചില കർശന തീരുമാനങ്ങൾ ഇവർ എടുത്തിട്ടുണ്ട്.
*ദേശീയ ടി20 ചാമ്പ്യൻഷിപ്പിൽ കളിക്കാരുടെ മാച്ച് ഫീസ് 90% കുറച്ചു
*റിസർവ് കളിക്കാരുടെ പ്രതിമാസ ശമ്പളം 87.5% കുറച്ചു
*5-സ്റ്റാർ ഹോട്ടലുകളിൽ താമസ സൗകര്യം ഒഴിവാക്കി, താങ്ങാനാകുന്ന ഹോട്ടലുകളിലേക്ക് മാറ്റി
പി സി ബി തുടക്കത്തിൽ മാച്ച് ഫീസ് ₹40,000ൽ നിന്ന് ₹10,000 ആയി കുറച്ചിരുന്നു, എന്നാൽ ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി ഇടപെട്ട് ഈ തീരുമാനം റദ്ദാക്കി.
സാമ്പത്തിക തിരിച്ചടി തരണം ചെയ്യാൻ ബദൽ മാർഗങ്ങൾ
*ന്യൂനപക്ഷ ടീമുകൾക്കെതിരെ കൂടുതൽ ഹോം സീരീസ് സംഘടിപ്പിക്കൽ
*വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കുക
*ക്രിക്കറ്റ് ലീഗുകൾ വഴി അധിക വരുമാനം ഉണ്ടാക്കുക
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇനിയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സാധ്യതയുള്ളതിനാൽ, വരും വർഷങ്ങളിൽ ബജറ്റിന്റെ കാര്യത്തിൽ കൂടുതൽ കർശനമായ തീരുമാനങ്ങൾ എടുത്തേക്കും. നിലവിലെ പ്രതിസന്ധി കടക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കൃത്യമായ സാമ്പത്തിക മാർഗരേഖാ തയ്യാറാക്കുകയും കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതില്ലെങ്കിൽ, വരും വർഷങ്ങളിൽ പാകിസ്ഥാൻ ക്രിക്കറ്റിന് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
