കഴിഞ്ഞ പതിറ്റാണ്ടില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം വന്‍ കുതിച്ചുചാട്ടത്തിന് വിധേയമായി. 2014 ല്‍ 91287 കിലോ മീറ്ററുണ്ടായിരുന്ന ദേശീയ പാതകള്‍ 2024 ല്‍ 146145 കിലോമീറ്ററായി വ്യാപിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. മെട്രോ ശൃംഖലകള്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് നീക്കിയിരിപ്പ് ഈ കാലയളവില്‍ 500 ശതമാനം കൂടി.

ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന, കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്ക്കരി മറ്റൊരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കയാണ് ഇപ്പോള്‍.
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ ഈ വര്‍ഷം അവസാനത്തോടെ കമ്മീഷന് ചെയ്യുമെന്നാണിത്. ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം ഇതോടെ രണ്ട് മണിക്കൂറായി കുറയും. ദക്ഷിണേന്ത്യയിലെ രണ്ട് മഹാനഗരങ്ങള്‍ അതിവേഗം ബന്ധിപ്പിക്കപ്പെടുമ്പോള്‍ അത് രാജ്യത്തിന്റെ മൊത്തം വികസനത്തിന് മുതല്‍ക്കൂട്ടാകും.
വര്‍ഷാവസാനത്തോടെ എക്സ്പ്രസ് വേ തയ്യാറാകുമെന്ന് ബില്‍ഡ് ഇന്ത്യ ഇന്‍ഫ്രാ അവാര്‍ഡുകളുടെ മൂന്നാം പതിപ്പില്‍ സംസാരിക്കവേ ഗഡ്ക്കരി പറഞ്ഞു. ''ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള എക്സ്പ്രസ് വേ തയ്യാറാണ്. നിങ്ങള്‍ക്ക് രണ്ട് മണിക്കൂറിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാം. ഈ വര്‍ഷാവസാനത്തോടെ, ചെന്നൈ-ബംഗളൂരു എക്സ്പ്രസ് വേ പ്രവര്‍ത്തനക്ഷമമാകും. അതും യാത്ര രണ്ട് മണിക്കൂറായി കുറയ്ക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു
''ഡല്‍ഹിക്കും ചെന്നൈയ്ക്കും ഇടയിലുള്ള ദൂരം ഞങ്ങള്‍ 320 കിലോമീറ്റര്‍ കുറയ്ക്കും, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് പരിസ്ഥിതി സൗഹൃദ റോഡുകളായിരിക്കും എന്നതാണ്.'' സര്‍ക്കാരിന്റെ വിശാലമായ അടിസ്ഥാന സൗകര്യ മുന്നേറ്റത്തെ എടുത്തുകാണിച്ചുകൊണ്ട് മന്ത്രി പറഞ്ഞു, തുരങ്ക നിര്‍മ്മാണത്തില്‍ ഇന്ത്യയ്ക്ക് ഗണ്യമായ സാധ്യതയുണ്ടെന്നും ഹൈഡ്രജന്‍ ഇന്ധന അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ പരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ
260 കിലോമീറ്റര്‍ നീളമുള്ള ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേ ഇപ്പോള്‍ ഭാഗികമായി തുറന്നിരിക്കുകയാണ്. പൂര്‍ണമായും തുറന്നാല്‍ ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും. കൂടാതെ, ബെംഗളൂരുവില്‍ നിന്ന് ചെന്നൈ തുറമുഖം, വ്യവസായ മേഖല, ഐടി പാര്‍ക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം വേഗത്തിലാകും.
എക്സ്പ്രസ് വേ ദക്ഷിണേന്ത്യന്‍ ഗതാഗത മാപ്പില്‍ വലിയ മാറ്റമുണ്ടാക്കും. യാത്ര വേഗത്തിലാകും. ചരക്ക് ഗതാഗതം സുഗമമാകും. പരിസ്ഥിതി ആഘാതം കുറയും. ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഇത് നേരിട്ട് അനുഭവേദ്യമാകും.
ഫില്ലിംഗ് സ്റ്റേഷന്
"ഫില്ലിംഗ് സ്റ്റേഷന് വളരെ പ്രധാനമാണ്. അന്താരാഷ്ട്ര കമ്പനികളുമായി കൂടുതല്‍ ഗവേഷണം, വികസനം, സഹകരണം എന്നിവ ഈ രംഗത്ത് ആവശ്യമുണ്ട്," ആസൂത്രണം ചെയ്തിരിക്കുന്ന ഹൈഡ്രജന്‍ ഇന്ധന ഫില്ലിംഗ് സ്റ്റേഷനുകളെ പരാമര്‍ശിച്ച് ഗഡ്ക്കരി പറഞ്ഞു.
തട്ടിപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. തന്ത്രപരമായ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുമായുള്ള കണക്റ്റിവിറ്റി എന്നിവ അദ്ദേഹം ഊന്നിപ്പറഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications