വിലകുറഞ്ഞ ചൈനീസ് ലൈറ്റുകളും കളിപ്പാട്ടങ്ങളും ഇന്ത്യ വിപണിയിൽ നിറഞ്ഞ് കഴിഞ്ഞു. എന്നാൽ ഇത്തവണ പുതുവർഷത്തിന് ചൈനീസ് ഉള്ളിയും ഇന്ത്യയിൽ എത്തും. ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 80 മുതൽ 100 രൂപ വരെ വർദ്ധിച്ച് ഉള്ളിയുടെ വില കുതിച്ചുയർന്നതോടെയാണ് കേന്ദ്രസർക്കാർ ചൈനയിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്.
പബ്ലിക് ട്രേഡിംഗ് ഏജൻസിയായ മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിംഗ് കോർപ്പറേഷൻ (എംഎംടിസി) കഴിഞ്ഞയാഴ്ച 11,000 മെട്രിക് ടൺ (എംടി) ഉള്ളി ഇറക്കുമതി ചെയ്യുന്നതിനായി ആഗോള ടെണ്ടർ വിളിച്ചിരുന്നു. ഇതിൽ 4,000 മെട്രിക് ടൺ ചൈനയ്ക്കും 7,000 മെട്രിക് ടൺ തുർക്കിക്കുമാണ് ടെൻഡർ നൽകിയിരിക്കുന്നത്.

2020 ജനുവരി 31 നകം ഉള്ളി ഇന്ത്യയിലെത്തുമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉള്ളിയുടെ വില ഇന്ത്യയിൽ ഒരു കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നെതർലാൻഡ്‌സ്, ഈജിപ്ത്, ഇറാൻ, തുർക്കി, റഷ്യ എന്നിവിടങ്ങളിൽ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യാനും സർക്കാർ ഉത്തരവിട്ടിരുന്നു. ലോഹങ്ങളുടെയും ധാതുക്കളുടെയും ഇറക്കുമതിയും കയറ്റുമതിയും പ്രധാനമായും കൈകാര്യം ചെയ്യുന്ന എംഎംടിസി നവംബറിൽ ഉൽപാദനത്തിൽ കുറവുണ്ടായതിനെത്തുടർന്നാണ് ഉള്ളി ഇറക്കുമതി ആരംഭിച്ചത്.
ഉള്ളി വളരുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ അധിക മഴ പെയ്തതും വിള നാശം സംഭവിച്ചതുമാണ് ഉള്ളി വില കുതിച്ചുയരാൻ കാരണം. അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. ഓരോ വർഷവും 20,507 ആയിരം ടൺ ഉള്ളിയാണ് ചൈനയിൽ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യ 15,118 ആയിരം ടൺ ആണ് ഉത്പാദിപ്പിക്കുന്നത്.


Click it and Unblock the Notifications