2026 പുതുവത്സരത്തിൽ ഇന്ത്യയിലെ കോടിക്കണക്കിന് ഗ്യാസ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകരുന്ന ഒരുമാറ്റം സംഭവിക്കാൻ പോവുകയാണ്. രാജ്യത്തുടനീളം പ്രകൃതിവാതക ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി ഏകീകൃത ഗതാഗത താരിഫ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് അംഗീകരിച്ചു. ഒരു രാഷ്ട്രം, ഒരു ഗ്രിഡ്, ഒരു താരിഫ് ഘടന 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
വില കുറയും
ഏകീകൃത താരിഫ് നിലവിൽ വരുന്നതോടെ സിഎൻജിയുടെയും ഗാർഹിക പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി)യുടെയും വിലയിൽ യൂണിറ്റിന് 2 മുതൽ 3 രൂപ വരെ കുറവുണ്ടാക്കും. പുതിയ താരിഫ് ഘടന ഗതാഗത മേഖലയ്ക്കും അടുക്കള ബജറ്റുകൾക്കും നേരിട്ട് ഗുണം ചെയ്യുമെന്നാണ് പിഎൻജിആർബി അംഗം എ കെ തിവാരി പ്രതികരിച്ചത്. ഇന്ത്യയുടെ പുതിയ ഏകീകൃത ഗ്യാസ് താരിഫ് ഘടന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) ഗതാഗത ചെലവ് പ്രതിവർഷം ഏകദേശം 1,000 കോടി രൂപ കുറയ്ക്കും.
നേട്ടം എങ്ങനെ..?
ട്രാൻസ്‌പോർട്ടേഷൻ താരിഫ് നിശ്ചയിച്ചിരുന്നത് മൂന്ന് സോണുകളായി തിരിച്ചാണ്. അതു രണ്ടു സോണായി കുറച്ചു. ഇതോടെ, ഗ്യാസ് സോഴ്സിൽ നിന്ന് ദീർഘദൂരമുണ്ടെങ്കിലും സി.എൻ.ജി, പി.എൻ.ജി ഉപഭോക്താക്കൾ സോണൽ ഒന്നിലെ റേറ്റായ ഒരു യൂണിറ്റിന് (എം.എം.ബി.ടി.യു) 54 രൂപ നൽകിയാൽ മതിയാകും.
1.സോൺ ഒന്ന് - 300 കിലോമീറ്റർ വരെ - ഒരു എം.എം.ബി.ടി.യുവിന് 54 രൂപ (മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റ്സ് - പ്രകൃതി വാതകത്തിന്റെ സ്റ്റാൻഡേഡ് എനർജി യൂണിറ്റ്)
2.സോൺ രണ്ട് -300 കിലോമീറ്ററിന് മുകളിൽ - ഒരു എം.എം.ബി.ടി.യുവിന് 102.86 രൂപ

കുറഞ്ഞ നിരക്കുകളുടെ മുഴുവൻ ആനുകൂല്യവും നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറണമെന്ന് സർക്കാർ വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിലക്കുറവിന്‍റെ ആനുകൂല്യം കമ്പനികൾ യഥാർത്ഥത്തിൽ പൊതുജനങ്ങൾക്ക് കൈമാറുന്നുണ്ടോ എന്ന് നിയന്ത്രണ ബോർഡ് നിരീക്ഷിക്കും. ഇത് സ്വകാര്യ വാഹന ഉടമകൾക്കും ടാക്സി ഡ്രൈവർമാർക്കും ഗുണം ചെയ്യുമെന്നു മാത്രമല്ല, പൈപ്പ് ഗ്യാസ് ഉപയോഗിക്കുന്ന കുടുംബങ്ങളുടെ ഗാർഹിക ചെലവുകൾ കുറയ്ക്കുകയും ചെയ്യും.
കൂടുതൽ നടപടികൾ
രാജ്യത്തുടനീളം സിഎൻജി, പിഎൻജി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് സജീവമായി സൗകര്യമൊരുക്കുന്നുണ്ടെന്ന് എ കെ തിവാരി അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സംയുക്ത സംരംഭങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതിനായി ലൈസൻസുകൾ ഇതിനകം നൽകിയിട്ടുണ്ട്. സിജിഡി സ്ഥാപനങ്ങൾക്കുള്ള പ്രവർത്തന തടസ്സങ്ങൾ ലഘൂകരിക്കുന്നതിന് പിഎൻജിആർബി സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ഇതിന്റെ ഫലമായി നിരവധി സംസ്ഥാനങ്ങൾ പ്രകൃതിവാതകത്തിന്റെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കുകയും അംഗീകാര പ്രക്രിയകൾ കാര്യക്ഷമമാക്കുകയും ചെയ്തുവെന്നും തിവാരി കൂട്ടിച്ചേർത്തു.
ഈ വിലക്കുറവിലൂടെ രാജ്യത്തുടനീളം പ്രകൃതിവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് മോദി സർക്കാർ പദ്ധതിയിടുന്നതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇത് കൈവരിക്കുന്നതിനായി, വാറ്റ് കുറയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുന്നതിനുമായി സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ നടക്കുന്നു. നിലവിൽ പൊതുമേഖലാ, സ്വകാര്യ മേഖലാ കമ്പനികൾ ഒരുമിച്ച് രാജ്യവ്യാപകമായി ഗ്യാസ് ശൃംഖല വികസിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയാണ്.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications