സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന് കീഴിൽ, തട്ടിപ്പുകൾ നടക്കില്ല, കൂടുതൽ സുരക്ഷിതം

എല്ലാ സഹകരണ ബാങ്കുകളെയും റിസർവ് ബാങ്കിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച ഓർഡിനൻസിലൂടെ തീരുമാനിച്ചു. വെർച്വൽ പത്രസമ്മേളനത്തിലൂടെയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവേദ്ക്കർ ഇക്കാര്യം അറിയിച്ചത്. 1,482 നഗര സഹകരണ ബാങ്കുകളും 58 മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളും ഉൾപ്പെടെയുള്ള സർക്കാർ ബാങ്കുകളെയാണ് റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) അധികാരത്തിന് കീഴിൽ കൊണ്ടുവരുന്നതെന്ന് ജാവേദ്ക്കർ പറഞ്ഞു.

നിയമ ഭേദഗതി

നിയമ ഭേദഗതി

ഓർഡിനൻസ് രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിന്റെ തകർച്ചയ്ക്ക് ശേഷം രാജ്യത്തെ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര മന്ത്രിസഭ ഫെബ്രുവരിയിൽ ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. 2020ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനും സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പണം സുരക്ഷിതം

പണം സുരക്ഷിതം

രാജ്യത്തൊട്ടാകെയുള്ള 1,500 നഗര, മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളിൽ 8.6 കോടിയിലധികം നിക്ഷേപകരുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപ തുകയായ 4.84 ലക്ഷം കോടി രൂപയും സുരക്ഷിതമായി തുടരുമെന്ന് ജവേദ്ക്കർ അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 50,000 രൂപയില്‍ താഴെയുള്ള മുദ്ര വായ്പകള്‍ക്ക് രണ്ടുശതമാനം പലിശയിളവ് നല്‍കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

തട്ടിപ്പുകൾ നടക്കില്ല

തട്ടിപ്പുകൾ നടക്കില്ല

സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്‌. പ്രധാനമായും അര്‍ബന്‍ സഹകരണ ബാങ്കുകളെയാണ് ഓര്‍ഡിനന്‍സ് ബാധിക്കുക. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 58 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.

മുദ്ര വായ്പ

മുദ്ര വായ്പ

2015 ൽ ആരംഭിച്ച പ്രധാൻ മന്ത്രി മുദ്ര യോജന കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട / മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ഈ വായ്പകളെ പി‌എം‌എം‌വൈ പ്രകാരം മുദ്ര വായ്പകളായാണ് തിരിച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകൾ, ആർ‌ബിഐകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എൻ‌ബി‌എഫ്‌സികൾ എന്നിവ വഴിയാണ് മുദ്ര വായ്പ നൽകുന്നത്.

പാൽ, കോഴി, ഇറച്ചി സംസ്കരണ യൂണിറ്റുകൾക്ക്

പാൽ, കോഴി, ഇറച്ചി സംസ്കരണ യൂണിറ്റുകൾക്ക്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒ.ബി.സി കമ്മീഷന്റെ കാലാവധി ആറുമാസം നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. പാൽ, കോഴി, ഇറച്ചി സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികൾക്ക് 3% വായ്പ പലിശ ഇളവ് നൽകുന്നതിന് 15,000 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും സർക്കാർ പ്രഖ്യാപിച്ചു. ഇത് പാൽ ഉൽപാദനം വർദ്ധിപ്പിക്കാനും കയറ്റുമതി വർധിപ്പിക്കാനും രാജ്യത്ത് 35 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും ജാവേദ്ക്കർ പറഞ്ഞു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X