എല്ലാ സഹകരണ ബാങ്കുകളെയും റിസർവ് ബാങ്കിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച ഓർഡിനൻസിലൂടെ തീരുമാനിച്ചു. വെർച്വൽ പത്രസമ്മേളനത്തിലൂടെയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവേദ്ക്കർ ഇക്കാര്യം അറിയിച്ചത്. 1,482 നഗര സഹകരണ ബാങ്കുകളും 58 മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളും ഉൾപ്പെടെയുള്ള സർക്കാർ ബാങ്കുകളെയാണ് റിസർവ് ബാങ്കിന്റെ (ആർബിഐ) അധികാരത്തിന് കീഴിൽ കൊണ്ടുവരുന്നതെന്ന് ജാവേദ്ക്കർ പറഞ്ഞു.
നിയമ ഭേദഗതി
ഓർഡിനൻസ് രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിന്റെ തകർച്ചയ്ക്ക് ശേഷം രാജ്യത്തെ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര മന്ത്രിസഭ ഫെബ്രുവരിയിൽ ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. 2020ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനും സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പണം സുരക്ഷിതം
രാജ്യത്തൊട്ടാകെയുള്ള 1,500 നഗര, മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളിൽ 8.6 കോടിയിലധികം നിക്ഷേപകരുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപ തുകയായ 4.84 ലക്ഷം കോടി രൂപയും സുരക്ഷിതമായി തുടരുമെന്ന് ജവേദ്ക്കർ അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 50,000 രൂപയില്‍ താഴെയുള്ള മുദ്ര വായ്പകള്‍ക്ക് രണ്ടുശതമാനം പലിശയിളവ് നല്‍കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
തട്ടിപ്പുകൾ നടക്കില്ല
സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. പ്രധാനമായും അര്‍ബന്‍ സഹകരണ ബാങ്കുകളെയാണ് ഓര്‍ഡിനന്‍സ് ബാധിക്കുക. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 58 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.
മുദ്ര വായ്പ
2015 ൽ ആരംഭിച്ച പ്രധാൻ മന്ത്രി മുദ്ര യോജന കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട / മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ഈ വായ്പകളെ പിഎംഎംവൈ പ്രകാരം മുദ്ര വായ്പകളായാണ് തിരിച്ചിരിക്കുന്നത്. വാണിജ്യ ബാങ്കുകൾ, ആർബിഐകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എൻബിഎഫ്‌സികൾ എന്നിവ വഴിയാണ് മുദ്ര വായ്പ നൽകുന്നത്.
പാൽ, കോഴി, ഇറച്ചി സംസ്കരണ യൂണിറ്റുകൾക്ക്
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒ.ബി.സി കമ്മീഷന്റെ കാലാവധി ആറുമാസം നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. പാൽ, കോഴി, ഇറച്ചി സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികൾക്ക് 3% വായ്പ പലിശ ഇളവ് നൽകുന്നതിന് 15,000 കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ ഫണ്ടും സർക്കാർ പ്രഖ്യാപിച്ചു. ഇത് പാൽ ഉൽപാദനം വർദ്ധിപ്പിക്കാനും കയറ്റുമതി വർധിപ്പിക്കാനും രാജ്യത്ത് 35 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നും ജാവേദ്ക്കർ പറഞ്ഞു.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications