വീട്ടമ്മമാരുടെ ചങ്കിടിപ്പേറ്റി സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുകയാണ്. കഴിഞ്ഞ കുറേ നാളുകളായി 350-400 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ ലീറ്ററിന് 450 രൂപയോടടുത്തു. വരും ദിവസങ്ങളിൽ വില മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ വില വീണ്ടും 500 രൂപയ്ക്ക് മുകളിലേക്കെത്തും.
വില ഉയരാൻ കാരണം
തമിഴ്‌നാട്ടിലെ വന്‍കിട മില്ലുടമകള്‍ വീണ്ടും കൊപ്ര ക്ഷാമം കൃത്രിമമായി സൃഷ്ടിച്ച് വെളിച്ചെണ്ണ വില ഉയര്‍ത്തുകയാണെന്നാണ് കേരളത്തിലെ വ്യാപാരികൾ പറയുന്നത്. വെളിച്ചെണ്ണയ്ക്ക് പുറമെ കൊപ്രയുടെ വിലയും വര്‍ധിച്ചു. നേരത്തെ തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതലായി തേങ്ങ എത്തിയതോടെയാണ് വെളിച്ചെണ്ണ വില കുറഞ്ഞത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. മിഴ്‌നാട്ടിലെ വിപണികളില്‍ തേങ്ങയുടെ വില്‍പന ക്രമാതീതമായി ഉയര്‍ന്നു. കൂടാതെ മകരസംക്രാന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലേക്കും മറ്റും വലിയ അളവില്‍ തേങ്ങ വാങ്ങിച്ചതും വില വര്‍ധനവിന് വഴിയൊരുക്കി
അടയ്ക്കാ വില ഉയർന്നു
അതേസമയം സംസ്ഥാനത്ത് കവുങ്ങ് കർഷകർക്ക് ആശ്വാസമായി അടയ്ക്കാ വില ഉയരുകയാണ്. പുതിയ അടയ്ക്കയുടെ (കൊട്ടടക്ക) വില കിലോയ്ക്ക് 400 രൂപയിൽ നിന്നും 470 രൂപയിലേക്കാണ് ഉയർന്നത്. മുൻവർഷങ്ങളിൽ പരമാവധി 400 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. പഴയ അടയ്ക്കയ്ക്ക് കിലോയ്ക്ക് 550 രൂപ വരെയാണ് നിലവിലെ വിപണി വില. അതേ സമയം വില കൂടുതൽ ആണെങ്കിലും വരവ് കുറഞ്ഞതായി കച്ചക്കവടക്കാർ പറയുന്നു. അതിനുള്ള പ്രധാന കാരണം ഉത്പാദനം കുറഞ്ഞതാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കവുങ്ങ് കൃഷിയുള്ളത് കാസർകോടാണ്. 20,080.88 ഹെക്‌ടർ സ്ഥലത്താണ് കവുങ്ങ് കൃഷിയുള്ളത്. വര്‍ഷം തോറും 40,734 ലധികം ടണ്‍ അടയ്‌ക്കയാണ് ജില്ലയില്‍ നിന്ന് വിളവെടുക്കുന്നത്. കൃഷി വകുപ്പിന്‍റെ കണക്കുപ്രകാരം സംസ്ഥാനത്ത് 96570.49 ഹെക്‌ടറിലാണ് കവുങ്ങ് കൃഷി. വാർഷിക ഉത്പാദനമാകട്ടെ 1,03,158.596 ടണ്ണും. ഗുണമേന്‍മയിലും കാസർകോട് അടയ്‌ക്കയാണ് മുന്നിൽ.
കുറയാതെ കോഴി വില
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില കുറയാതെ നിൽക്കുകയാണ്. നിലവിൽ ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപ വരെയാണ് വില. മണ്ഡലകാലത്ത് ചിക്കൻ വിപണിയിൽ വില കുറയുന്ന പതിവുണ്ടെങ്കിലും ഇത്തവണ അത് തിരുത്തിക്കുറിച്ചുകൊണ്ടാണ് വിലക്കയറ്റം തുടരുന്നത്. തമിഴ്‌നാട്ടിലെയും കർണാടകയിലെയും വൻകിട ഫാം ഉടമകൾ വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് കേരളത്തിലെ വ്യാപാരികൾ ആരോപിക്കുന്നു. വേനൽ ആരംഭിച്ചതോടെ ഉൽപാദനം കുറഞ്ഞതും, തമിഴ്‌നാട്ടിലെ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളുടെ വില 30 രൂപയിൽ നിന്ന് 56 രൂപയായി ഉയർന്നതും തിരിച്ചടിയായി.
മുട്ടയും മുട്ടൻ പണി
കോഴിക്ക് പിന്നാലെ മുട്ട വിലയും സാധാരണക്കാരെ ചുട്ടുപൊള്ളിക്കുകയാണ്. ഉത്തരേന്ത്യയിൽ ഡിമാൻഡ് വർധിച്ചതും തമിഴ്‌നാട്ടിലെ നാമക്കല്ലിൽ ഉൽപാദനം കുറഞ്ഞതും കാരണമാണ് മുട്ട വില എട്ട് രൂപയിലേക്ക് അടുത്തത്. നാടൻ മുട്ടയ്ക്ക് പലയിടത്തും 10 രൂപയ്ക്ക് മുകളിലാണ് വില.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications