ഞെട്ടലോടെയാണ് ഇന്ത്യൻ വ്യവസായ ലോകം കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യയുടെ വാർത്ത കേട്ടത്. ആരും പ്രതീക്ഷിക്കാത്ത മരണം. വളരെ സന്തോഷത്തോടെ ജീവിച്ച ഒരു വ്യവസായി എന്തിനാണ് പെട്ടെന്ന് ഒരുദിവസം മരണം തിരഞ്ഞെടുത്തത്..? എന്നാൽ റോയിയുടെ ആത്മഹത്യ പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും എല്ലാം പ്ലാൻ ചെയ്തിരുന്നു എന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വിദേശത്തെ വ്യവസായങ്ങൾ തിരിച്ചടി നേരിട്ടിരുന്നു. അതോടൊപ്പം ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു എന്നും സൂചയുണ്ട്.
മരണ കാരണം പറഞ്ഞ് ആത്മഹത്യാക്കുറിപ്പ്
മരണത്തിന് മുമ്പ് സി ജെ റോയ് തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചു. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെക്കുറിച്ച് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ആദായനികുതി വകുപ്പിന്‍റെ പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. കുറിപ്പ് ലഭിച്ചതിന് പിന്നാലെ ആണോ കൊച്ചിയിൽ നാളെ വിളിച്ച വാർത്താസമ്മേളനം കുടുംബം നീട്ടി വെച്ചത് എന്ന് വ്യക്തമല്ല.
അന്വേഷണം തുടരുന്നു
റോയിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. കോൺഫിഡൻസ് ഗ്രൂപ്പിന്‍റെ ആസ്ഥാന ഓഫീസിൽ ഇന്നും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തി. സംഭവം പുനരാവിഷ്കരിക്കാനും ആലോചിക്കുന്നുണ്ട്. സി ജെ റോയ് ബംഗളൂരുവിൽ ചികിത്സ തേടിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ആദായനികുതി വകുപ്പുദ്യോഗസ്ഥരുടെ വിശദമായ മൊഴി എസ്ഐടി വീണ്ടും രേഖപ്പെടുത്തും.
ബാലിസ്റ്റിക്സ് ടീമുകൾ ആയുധം പരിശോധിച്ചുവരികയാണ്. ക്യാബിനിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായ ടിഎ ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സിനിമയും ക്രിക്കറ്റും പ്രിയം
2007-ൽ ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി മ്യൂസിക് ഷോയിലെ വിജയിക്ക് ഒരു കോടി രൂപയുടെ അപ്പാർട്ട്മെന്റ് സമ്മാനമായി നൽകിയതോടെയാണ് റോയിയെ ജനങ്ങൾ കൂടുതലായി അറിയുന്നത്. നിരവധി സീസണുകളിൽ വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത ഗ്രൂപ്പ്, ഈ വർഷത്തെ ബിഗ് ബോസ് മലയാളത്തിലെ വിജയിക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകി. 2012-ൽ മോഹൻലാൽ അഭിനയിച്ച കാസനോവ്വ എന്ന ചിത്രത്തിലൂടെ സിനിമയുടെ നിർമ്മാണ രംഗത്തും കോൺഫിഡന്‍റ് ഗ്രൂപ്പായിരുന്നു.
2021-ൽ, മോഹൻലാൽ, മഞ്ജു വാരിയർ, കീർത്തി സുരേഷ്, അർജുൻ സർജ, സുനിൽ ഷെട്ടി എന്നിവർ അഭിനയിച്ച ചരിത്ര മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രം സഹനിർമ്മാതാവാവും റോയി ആരിയുന്നു. സുരേഷ് ഗോപി അഭിനയിച്ച മെയ് ഹൂം മൂസ (2022), രംഗപ്പ ഹോഗ്ബിറ്റ്ന, ക്രേസി ലോക, രാധന ഗന്ധ തുടങ്ങിയ കന്നഡ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.
2013-14 സീസണിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനെയും 2016 ഐസിസി ലോകകപ്പിൽ ശ്രീലങ്കൻ ടീമിനെയും പിന്തുണച്ചുകൊണ്ട് ഗ്രൂപ്പ് ആഗോള സ്പോൺസർഷിപ്പുകളിലേക്കും കടന്നു. 2022 ൽ, ദുബായ്, സിംഗപ്പൂർ, ഇന്ത്യ എന്നിവിടങ്ങളിൽ പതിപ്പുകളുള്ള ഒരു അന്താരാഷ്ട്ര സിനിമാ അവാർഡ് ദാന ചടങ്ങ് അവർ സ്പോൺസർ ചെയ്തു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications