ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ മൊത്തം സ്വർണ്ണ ഉപഭോക്തൃ ആവശ്യം 35.8 ശതമാനം വർധിച്ച് 86.6 ടണ്ണായി ഉയർന്നുവെന്ന് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30.1 ശതമാനത്തിന്റെ കുറവുണ്ട്.
ആഭരണ ആവശ്യകത
ജ്വല്ലറി ആവശ്യകതയെ കൂടുതൽ ബാധിച്ചത് സ്വർണത്തിന്റെ തൂക്കത്തിലുള്ള കുറവാണ്. ആവർത്തിച്ചുള്ള ലോക്ക്ഡൌണുകൾ, കുതിച്ചുയർന്ന സ്വർണ്ണ വിലകൾ, വിവാഹങ്ങളും ആഘോഷങ്ങളും ലളിതമാക്കിയതുമൊക്കെ ആഭരണ ആവശ്യകത കുറയാൻ കാരണമായി. എന്നാൽ ഇപ്പോൾ സ്വർണ്ണാഭരണങ്ങളുടെ ആവശ്യകതയിൽ 20% വീണ്ടെടുക്കൽ ഉണ്ടായി എന്നത് ശ്രദ്ധേയമാണ്.
ബാറുകളും നാണയങ്ങളും
ആഭരണ ഡിമാൻഡ് കുറഞ്ഞപ്പോഴും കഴിഞ്ഞ പാദത്തിൽ സ്വർണ്ണ ബാറുകളുടെയും നാണയങ്ങളുടെയും ആവശ്യം കുത്തനെ ഉയർന്നു. സ്വർണ വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾ സ്വർണ്ണ ബാറുകളും നാണയങ്ങളും ലാഭകരമായ നിക്ഷേപ ഓപ്ഷനായി തിരിച്ചറിഞ്ഞു. അതേസമയം, മൊത്തം ഇന്ത്യൻ സ്വർണ്ണ ഡിമാൻഡിൽ 60% സംഭാവന ചെയ്യുന്ന ഗ്രാമീണ മേഖലയും സ്വർണ ബാർ, നാണയ ആവശ്യകത ഉയർത്തിയതായി മോത്തിലാൽ ഓസ്വാൾ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബുള്ളിയൻ
ഇന്ത്യയുടെ സ്വർണ്ണ വിതരണത്തിന്റെ 85-90 ശതമാനം സംഭാവന ചെയ്യുന്ന നെറ്റ് ബുള്ളിയൻ ഇറക്കുമതി മൂന്നാം പാദത്തിൽ 20 ൽ കുതിച്ചുയർന്നു. മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് റിപ്പോർട്ട് അനുസരിച്ച്, മൊത്തം ഇറക്കുമതിയും കയറ്റുമതിയും രണ്ടാം പാദത്തിൽ കുത്തനെ ഇടിഞ്ഞപ്പോൾ, കയറ്റുമതിയിലെ വർദ്ധനവ് മൂന്നാം പാദത്തിലെ ഇറക്കുമതിയെക്കാൾ വളരെ കുറവാണ്. ഇതനുസരിച്ച്, നെറ്റ് ബുള്ളിയൻ ഇറക്കുമതി 96.4 ശതമാനം ഇടിഞ്ഞ് രണ്ടാം പാദത്തിൽ വെറും 9 ടണ്ണായി.
ഉത്സവ, വിവാഹ ആവശ്യങ്ങൾ
പ്രതീക്ഷിക്കുന്ന ഉത്സവ, വിവാഹ ആവശ്യങ്ങളാണ് ആഭരണങ്ങളുടെ ആവശ്യകത ഉയർത്തിയതെന്ന് മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറയുന്നു. കഴിഞ്ഞ 1 വർഷത്തിനിടയിൽ സ്വർണ്ണ വില ഗണ്യമായി ഉയർന്നു. രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം പാദത്തിൽ സ്വർണാഭരണ വിൽപ്പനയിൽ ചില മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.


Click it and Unblock the Notifications