കൊറോണ: ആഗോളതലത്തില്‍ 25 ദശലക്ഷം ജോലികളെ ബാധിക്കും, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ 25 ദശലക്ഷം തൊഴിലുകളെ നേരിട്ട് ബാധിക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന. 2008-2009 കാലയളവില്‍ ലോകം സാക്ഷ്യം വഹിച്ച തരത്തിലൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒരു ഏകോപനമുണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് 19 ആന്‍ഡ് ദി വേള്‍ഡ് ഓഫ് വര്‍ക്ക്; ഇംപാക്ട് ആന്‍ഡ് റെസ്‌പോണ്‍സ് എന്ന് തലക്കെട്ടില്‍ സംഘടന പ്രസിദ്ധീകരിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഏകോപിതമായ അടിയന്തര നടപടികള്‍ ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മൂന്ന് പ്രധാന നിര്‍ദേശങ്ങളാ്ണ് സംഘടന മുന്നോട്ട് വെക്കുന്നത്.

1. തൊഴില്‍ ഇടങ്ങളില്‍ തൊഴിലാളികള്‍ സംരക്ഷിക്കപ്പെടണം

2. സമ്പദ്വ്യവസ്ഥയെയും തൊഴിലിനെയും ഉത്തേജിപ്പിക്കുക

3. ജോലികളെയും വരുമാനത്തെയും പിന്തുണയ്ക്കുക

ഈ നടപടികള്‍ക്കൊപ്പം സാമൂഹിക സംരക്ഷണം വ്യാപിപ്പിക്കുക, തൊഴില്‍ നിലനിര്‍ത്താന്‍ സഹായിക്കുക, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളെ സാമ്പത്തിക നികുതി ഇളവില്‍ ഉള്‍പ്പെടുത്തുക എന്നീ കാര്യങ്ങളും സംഘടന ആവശ്യപ്പെടുന്നു. ആഗോള ജിഡിപി വളര്‍ച്ചയില്‍ കൊറോണ വൈറസ് കാരണമുള്ള വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതായും ഐഎല്‍ഒ പറയുന്നു.

കൊറോണ: ആഗോളതലത്തില്‍ 25 ദശലക്ഷം ജോലികളെ ബാധിക്കും, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

2008-2009 കാലയളവിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഗോള തൊഴിലില്ലായ്മ നിരക്ക് 22 ദശലക്ഷം വര്‍ധിച്ചു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകരാജ്യങ്ങളില്‍ പടര്‍ന്നതോടെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ സമയം കുറഞ്ഞു. നിരവധി ഐടി സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നല്‍കി. പലരും ജീവനക്കാരോട് ശമ്പള രഹിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ഇതുവഴി തൊഴിലാളികളുടെ വേതനം കുറഞ്ഞതായും ഇതും തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ആഗോള ആരോഗ്യ പ്രതിസന്ധി മാത്രമല്ല വലിയ തോതിലുള്ള തൊഴില്‍ സാമ്പത്തിക പ്രതിസന്ധി കൂടിയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്. 2008ല്‍, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനായി ലോകം ഒരു ഐക്യമുന്നണി രൂപീകരിച്ചു. ഇതുവഴി മോശം അവസ്ഥ ഒഴിവാക്കപ്പെട്ടു. അത്തരത്തിലുള്ള നേതൃത്വമാണ് ഇപ്പോള്‍ ആവശ്യമെന്ന് ഐഎല്‍ഒയുടെ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X